സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

June 24, 2018

ഉമ്മാക്ക് പകരം ഉമ്മ മാത്രം..



" എടീ ഉമ്മ വൃദ്ധസദനത്തിൽ നിന്നും ചാടീന്ന്"
"അള്ളാ!! ആരാ പറഞ്ഞേ അബ്ദുകാ."
" അവിടെ നിന്നും ഇപ്പോ വിളിച്ചിരുന്നു. ഇനിയിപ്പോ എന്താ ചെയ്യാ"
" ഇനി ഇങ്ങോട്ടെങ്ങാനും വരുമോ ആ തള്ള "
" ഹേയ്, വന്നാലും കുഴപ്പമൊന്നുമില്ല. നാളെ നമ്മള് ഹോസ്പിറ്റലില് പോവല്ലേ. ഇനി നിന്റെ പ്രസവവുമൊക്കെ കഴിഞ്ഞ് നമ്മള് തിരിച്ചുവരാന് കുറച്ച് ദിവസമാവില്ലേ, ഇവിടെ വന്ന് നമ്മളെ കാണാതാവുമ്പോൾ താനേ തിരിച്ചു പൊയ്ക്കോളും "
രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു. പിറ്റേ ദിവസം നേരത്തെ തന്നെ രണ്ടു പേരും ഹോസ്പിറ്റലില് എത്തി. പ്രസവ തിയ്യതി പറഞ്ഞിരിക്കുന്നത് നാളെയാണ്. ഹോസ്പിറ്റലില് എത്തി അഡ്മിറ്റായി. അവിടെ എത്തിയ ഉടന് അവള്ക്ക് ചെറിയ തോതില് വേദന അനുഭവപ്പെടാൻ തുടങ്ങി. അബ്ദു ഡോക്ടറെ വിവരം അറിയിച്ചു. അവര് ഡോക്ടര് വരുന്നതും കാത്തു നിന്നു.
കുറച്ചു സമയത്തിന് ശേഷം അവരുടെ മുറിയുടെ കതകിന് പുറത്ത് ആരോ നില്ക്കുന്നതായി അബ്ദുവിന് അനുഭവപ്പെട്ടു. അയാള് വാതില് തുറന്നു നോക്കിയപ്പോള് പത്ത് മാസം ചുമന്ന് പെറ്റ ഉമ്മ തന്റെ നേരെ കൈകള് കൂപ്പി ദയനീയമായി നില്ക്കുന്നതാണ് കണ്ടത്. ഉമ്മയെ കണ്ടതും ആ പ്രസവ വേദനയിലും ഭാര്യ അബ്ദുവിനെ നോക്കി കണ്ണുരുട്ടി. അയാള് ഉമ്മയുടെ അടുത്ത് ചെന്നു
" എന്റെ പൊന്ന് ഉമ്മാ, എന്തിനാ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്, ഞങ്ങളെ ബുദ്ധിമുട്ടിക്കാനായിട്ട്. അവിടെ ഉമ്മക്ക് എന്തായിരുന്നു ഒരു കുറവ്"
ഉമ്മ ദയനീയമായി തന്റെ മോനെ ഒന്ന് നോക്കി " ഒരു കുറവും ഉണ്ടായിരുന്നില്ല മോനേ, നല്ല സുഖമായിരുന്നു. ഞാന് എന്റെ പേരകുട്ടിയെ ഒരു നോക്ക് കണ്ടിട്ട് പോയ്ക്കൊള്ളാം മോനേ. എന്റെ മോന് തടസ്സമൊന്നും പറയല്ലേ"അബ്ദു ഭാര്യയെ ഒന്ന് നോക്കി. അവള് ദേഷ്യത്തോടെ മുഖം തിരിച്ചു. അവന് ഉമ്മയോട് ഒന്നും പറയാതെ മുറിയുടെ അകത്തേക്ക് പോയി.
കുറച്ചു സമയം കഴിഞ്ഞപ്പോള് ഡോക്ടര് വന്നു. അവളെ ഉടന് ലേബര് റൂമിലേക്ക് മാറ്റി.
കുറച്ച് സമയങ്ങൾക്ക് ശേഷം തന്റെ പേരകുട്ടിയുടെ കരച്ചില് ഉമ്മാമയുടെ കാതില് വന്നു പതിച്ചു. ആ മുഖത്ത് സന്തോഷം വിരിഞ്ഞു. കുഞ്ഞിനെ കണ്ട ഉടന് ഉമ്മയോട് തിരിച്ച് പോകാന് മകന് ആവശ്യപ്പെട്ടു. പക്ഷെ ഉമ്മ തന്റെ പേരകുട്ടിയോടൊപ്പം ഒരു രണ്ട് ദിവസം നില്ക്കാന് മോനോട് കെഞ്ചി. അവന് ദേഷ്യത്തോടെയാണെ
ങ്കിലും സമ്മതിച്ചു. തന്റെ കുഞ്ഞിനെ ഉമ്മ ലാളിക്കുന്നതും കൊഞ്ചിക്കുന്നതും അബ്ദുവിന്റെ ഭാര്യക്ക് ദഹിച്ചില്ല. അവള് അബ്ദുവിനോട് തന്റെ പരിഭവം പറയുകയും ചെയ്തു. ഒരു ദിവസം കൂടി കഴിഞ്ഞാല് ഉമ്മ പോവുമല്ലോ എന്ന് പറഞ്ഞ് അബ്ദു ഭാര്യയെ ആശ്വസിപ്പിച്ചു. ഉമ്മക്ക് മകന് അനുവദിച്ച സമയം അവസാനിച്ചപ്പോൾ, അവര് യാത്ര പറഞ്ഞ് പോകാനൊരുങ്ങിയപ്പോഴാണ് അബ്ദുവും ഭാര്യയും തങ്ങളുടെ കുഞ്ഞിനെ കാണാനില്ല
എന്ന കാര്യം ശ്രദ്ധിച്ചത്. ഉടന് തന്നെ ഹോസ്പിറ്റൽ അധികൃതരെ വിവരം അറിയിച്ചു. അവര് സിസി ടിവിയും മറ്റും പരിശോധിച്ചിട്ടും കുഞ്ഞിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. അബ്ദുവും ഭാര്യയും പരിഭ്രാന്തരായി.
പൊട്ടിക്കരയുന്ന തന്റെ ഭാര്യയെ അവന് ആശ്വസിപ്പിച്ചു. ഹോസ്പിറ്റൽ അധികൃതര് പോലീസില് വിവരം അറിയിച്ചു. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. അവരുടെ മുറിയുടെ മുന്നില് ആളുകള് തടിച്ചു കൂടി. തന്റെ കുഞ്ഞിനെ ഓര്ത്ത് ഒരു ഭ്രാന്തിയെ പോലെ കരയുന്ന ഭാര്യയെ അബ്ദു നിസ്സഹായനായി നോക്കി നിന്നു.
കൂടി നില്ക്കുന്ന ആളുകള്ക്ക് അഭിമുഖമായി നിന്നുകൊണ്ട് ഉമ്മ വിളിച്ചു പറഞ്ഞു " ഇനി ആരും കുഞ്ഞിനെ അന്വേഷിക്കേണ്ട. കുഞ്ഞ് ഈ മുറിയില് തന്നെ ഉണ്ട്. ഞാനാ ഒളിപ്പിച്ചു വെച്ചത്"
ഇത് കേട്ടതും ഒരു ഭ്രാന്തിയെ പോലെ അബ്ദുവിന്റെ ഭാര്യ അവര്ക്ക് നേരെ പാഞ്ഞടുത്തു
" എങ്ങനെ മനസ്സ് വന്നു തള്ളേ എന്റെ കുഞ്ഞിനെ എന്നില് നിന്നും പിരിക്കാൻ. എന്റെ കണ്ണീരിന്റെ ശാപം നിങ്ങളെ വിട്ട് പോകില്ല. പുഴുത്ത് ചാകും നിങ്ങള്"
ഒളിപ്പിച്ചു വെച്ച കുഞ്ഞിനെ പുറത്തെടുത്ത് കവിളില് ഒരു ഉമ്മ കൊടുത്ത് നിറ കണ്ണുകളോടെ ഉമ്മ അബ്ദുവിനെയും ഭാര്യയേയും നോക്കി " ഞാന് ചെയ്തത് മഹാപാപമാണ് എന്ന് എനിക്കറിയാം. നീ പറഞ്ഞത് ശരിയാണ് മോളെ നിന്റെ കണ്ണീരിന്റെ ശാപം എന്നെവിട്ട് പോകില്ല. പത്ത് മാസം ചുമന്ന് പെറ്റ കുഞ്ഞിനെ ഉമ്മയിൽ നിന്നും അകറ്റുന്നത് മഹാപാപം തന്നെയാണ്. വെറും രണ്ട് ദിവസം പ്രായമായ നിന്റെ കുഞ്ഞിനെ കുറച്ചു സമയം കാണാതായപ്പോൾ നീ ഇങ്ങനെ പറയുന്നു. അപ്പോ പത്തു മാസം ചുമന്ന് പെറ്റ, ഞാന് ഉണ്ണാതെ ഊട്ടി വളര്ത്തിയ, 
ഞാന് താരാട്ട് പാട്ട് പാടി ഉറക്കിയ, എന്റെ കണ്ണ് നിറഞ്ഞാൽ കൂടെ കരഞ്ഞിരുന്ന, എന്നെ ജീവനു തുല്യം സ്നേഹിച്ചിരുന്ന എന്റെ മോനെ എന്നില് നിന്നും അകറ്റിയ മോള് ചെയ്തതാണോ പുണ്യം.
 സ്വന്തം മകനെ കൊണ്ട് എന്നെ വൃദ്ധസദനത്തിൽ ആക്കിച്ചതാണോ പുണ്യം"
കൂടി നിന്നിരുന്ന ആളുകള് അബ്ദുവിനെയും ഭാര്യയേയും പുച്ഛത്തോടെ നോക്കി. അബ്ദുവിന്റെ കണ്ണുകള് നിറഞ്ഞൊഴുകുന്നത് ഉമ്മ കണ്ടു

" എന്റെ മോന് കരയേണ്ട . 
അത് ഈ ഉമ്മാക്ക് സഹിക്കാന് പറ്റില്ല. ഞാന് ഇപ്പോ പറയുന്നത് മോന് ചിലപ്പോള് മനസ്സിലാവില്ല."

നാളെ നിങ്ങളുടെ മക്കള് നിങ്ങളോട് ഇങ്ങനെ ചെയ്യുമ്പോഴേ മനസ്സിലാകൂ"
ഉമ്മ പറഞ്ഞു തീര്ന്നതും അബ്ദു ഉമ്മയുടെ കാലില് വീണതും ഒരുമിച്ചായിരുന്നു.
ഈ ലോകത്തില് നാം ഒരു വഴിയാത്രക്കാരനാണ്...
ദൈവ ഹിതം അറിയാനും അതനുസരിച്ച് പ്രവര്ത്തിക്കാനും സർവ്വശക്തൻ തുണക്കട്ടെ.
അമീൻ
ഉമ്മാക്ക് പകരം ഉമ്മ മാത്രം..ജീവിച്ചിരിക്കുന്ന
ഉമ്മമാർക്ക് ദീർഘായുസ്സും നമ്മെ വിട്ടുപിരിഞ്ഞുപോയ ഉമ്മമാർക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ നാഥാ.....

___________________________________________
.

ഇവിടെ എനിക് മാത്രം അല്ല ,നിങ്ങൾക്കും എഴുതാം...
എഴുതാൻ ആഗ്രഹമുള്ളവർ contact ചെയ്യൂ...

1 comment:

ബിൻസു കൊക്കാത്തോട് said...

കൊള്ളാം... നല്ലെഴുത്ത്.. ഈ തൂലികയിൽ മഷി ഉണങ്ങാതിരിക്കട്ടെ, തുടർന്നുള്ള രചനാ ലിങ്ക് അയച്ചു തരുവാൻ ശ്രദ്ധിക്കണേ... പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം..
സ്നേഹപൂർവ്വം
കൊക്കാത്തോടൻ