സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

July 28, 2018

എ.പി.ജെ അബ്ദുൽ കലാം ജ്വലിക്കുന്ന ഓർമ്മകൾകൾ ...



ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27).
പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടി-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറുമായിരുന്നു.
2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്നവയാണ്. apj@abdulkalam.com എന്ന തന്റെ ഇ-മെയിലിൽ എല്ലായ്പ്പോഴും സജീവമായിരുന്നുകൊണ്ട് അദ്ദേഹം ആളുകളുമായി, വിശിഷ്യാ വിദ്യാർത്ഥികളുമായി, നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു.
അബ്ദുല്കലാം നല്കിയ സംഭാവനകള് രാഷ്ട്രം ഒരിക്കലും മറക്കില്ല. ശാസ്ത്രജ്ഞന്, പണ്ഡിതന്, രാഷ്ട്രപതി എന്നീതലങ്ങളില് അദ്ദേഹം മികവുറ്റപ്രവര്ത്തനങ്ങളാണ് കാഴ്ചവെച്ചതെന്നും രാഷ്ട്രപതി കോവിന്ദ് അനുസ്മരിച്ചു. കലാമിന്റെ ജന്മനാടായ രാമേശ്വരത്തുനിന്ന് രാഷ്ട്രപതി ഭവനിലെത്തിയ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ലളിതമായ ജീവിതത്തിലൂടെ കോടിക്കണക്കിന് ജനങ്ങള്ക്ക് പ്രചോദനമേകിയ വ്യക്തിയായിരുന്നു കലാമെന്ന് പ്രധാനമന്ത്രി മോദിയും ട്വിറ്ററില് കുറിച്ചു.

കലാമിനോടുള്ള ആദരസൂചകമായി മുംബൈയിലെ ഒരു സ്കൂള് പേരുമാറ്റി. ഘാട്കോപറില് നോര്ത്ത് മുംബൈ വെല്ഫെയര് സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളാണ് പേര് 'സീസ് ഡോ. എ.പി.ജെ. അബ്ദുല് കലാം മെമ്മോറിയല് ഹൈസ്കൂള്' എന്നാക്കി മാറ്റിയത്. 3250 കുട്ടികള് പഠിക്കുന്ന സ്കൂള് ഇപ്പോള് സൗത്ത് ഇന്ത്യന് എജ്യുക്കേഷന് സൊസൈറ്റി(സീസ്)യുമായി ചേര്ന്നാണ് പ്രവര്ത്തിക്കുന്നത്. സ്കൂളിന്റെ പ്രവേശനകവാടത്തില് കലാമിന്റെ ആറടി വലുപ്പമുള്ള പ്രതിമയും സ്ഥാപിച്ചു.

രാമേശ്വരത്ത് നിന്നും ജ്വലിച്ച ദീപം ഇന്ത്യ ഒട്ടാകെ ആളിപടർന്ന്
2015 ജൂലൈ 27 ന് (84-ാം വയസ്സിൽ ) ആ ദ്വീപം അണഞ്ഞു പോയി . ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
.
അദ്ദേഹം നമ്മെ വിട്ട്  പോയെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും നമ്മിൽ നിലനിൽക്കുന്നു,..
..
.
കലാമിന്റെ വാക്കുകൾ....
വിജയം ആസ്വാദ്യകരമാകണമെങ്കില്‍ പ്രയാസങ്ങള്‍ ആവശ്യമാണ്.’
‘ഇന്ത്യയ്ക്ക് ആണവായുധങ്ങള്‍ ഇല്ലാതെ നിലനില്‍ക്കാന്‍ കഴിയും. അതാണ് ഞങ്ങളുടെ സ്വപ്‌നവും, പക്ഷേ ഇത് യു.എസിന്റെയും സ്വപ്‌നമായിരിക്കണം.’
‘നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റാന്‍ സാധിക്കുകയില്ല, എന്നാല്‍ നിങ്ങളുടെ ശീലങ്ങള്‍ മാറ്റാന്‍ സാധിക്കും. നിങ്ങളുടെ ശീലങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ ഭാവി മാറ്റ.’

‘കഷ്ടപ്പാടുകളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ് യഥാര്‍ത്ഥ നേതാവ്’

‘വികാരപരമായി കറുപ്പ് ഒരു മോശം നിറമാണ്, എന്നാല്‍ ഓരോ ബ്ലാക്ക് ബോര്‍ഡുകളുമാണ് വിദ്യാര്‍ത്ഥികളുടെ ജീവിതം ശോഭനമാക്കുന്നത്.’
‘നമ്മുടെ ഒപ്പുള്‍ ഓട്ടോഗ്രാഫുകളാകുമ്പോഴാണ്  വിജയം അടയാളപ്പെടുത്തുന്നത്.’
‘നിങ്ങളുടെ സ്വപ്‌ന സഫലമാകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സ്വപ്‌നമുണ്ടായിരിക്കണം.’
‘നിങ്ങള്‍ക്ക് സൂര്യനെപ്പോലെ തിളങ്ങണമെങ്കില്‍ ആദ്യം സൂര്യനെപ്പോലെ എരിയണം.’
‘വലിയ സ്വപനം കാണുന്നവരുടെ വലിയ സ്വപ്‌നങ്ങള്‍ എപ്പോഴും വിശിഷ്ടമാകുന്നു.’
..




 കലാമിന്റെ പറ്റി പറയാൻ തുടങ്ങിയാൽ അത് ഇപ്പൊൾ എങ്ങും അവസാനിക്കില്ല.
അദ്ദേഹത്തെ ഇൗ ഓർമ്മ ദിവസം എല്ലാവരും സ്മരിക്കട്ടെ 🌹 ഒപ്പം അദ്ദേഹത്തിന്റെ വാക്കുകളും..💐

.

July 20, 2018

പട്ടിണിയേ തോൽപിച്ച സത്യസന്ധത..(യഥാർത്ഥ കഥ)

ഉടുക്കാന് നല്ലൊരു കുപ്പായം പോലുമില്ല, എന്നിട്ടും ആ പണം അവനെ മോഹിപ്പിച്ചില്ല. ഈ ഏഴുവയസ്സുകാരന് നിറകയ്യടി. മകനെപ്പോലെ അവനെ ഇനി താന് നോക്കുമെന്ന് രജനി.
50,000 രൂപ കളഞ്ഞുകിട്ടി; തിരിച്ചുകൊടുത്ത നന്മയെത്തേടി രജനിയുമെത്തി..!
അവൻ മടക്കി നൽകിയത് അൻപതിനായിരം രൂപയായിരുന്നില്ല. ഇൗ ലോകത്തിനായി അവൻ കാണിച്ച് കൊടുത്തത് അവന്റെ സത്യസന്ധതയും നൻമയുമായിരുന്നു. മുഹമ്മദ് യാസിൻ എന്ന ഏഴുവയസുകാരനെ തേടി സാക്ഷാൽ രജനീകാന്ത് വരെ എത്തി. 

അഭിനന്ദനം കൊണ്ട് മൂടിയ രജനി അവനെ ചേർത്ത് നിർത്തി പറഞ്ഞു. ഇവൻ എനിക്ക് ഇനി മകനെ പോലയാണ്. ഇവനെ ഞാൻ പഠിപ്പിക്കും. ഇവന്റെ വിദ്യാഭ്യാസത്തിന്റെ പൂർണചെലവും ഞാൻ വഹിക്കും. എന്തു പഠിക്കണമെന്ന് അവൻ തീരുമാനിക്കട്ടെ. രജനിയുടെ വാക്കുകൾ.
പട്ടിണിയുടെയും ദാരിദ്രത്തിന്റെയും പടുകുഴിയിൽ ജീവിക്കുകയാണ് മുഹമ്മദ് യാസിൻ എന്ന ബാലൻ. ജൂലൈ 11 ബുധനാഴ്ചയാണ് ഇൗ രണ്ടാംക്ലാസ് വിദ്യാർഥിക്ക് പണമടങ്ങിയൊരു ബാഗ് കിട്ടിയത്. വീട്ടിലെ പട്ടിണിയും കഷ്ടപ്പാടുമൊന്നും അവന്റെ ഒാർമയിൽ വന്നില്ല. ഇത് തനിക്ക് അവകാശപ്പെട്ടതല്ല. നഷ്ടപ്പെട്ട പണത്തെ ഒാർത്ത് എവിടെയോ യഥാർഥ അവകാശി വിഷമിക്കുന്നുണ്ടാകും.
ആ ചിന്തയാണ് യാസിന്റെ മനസിലൂടെ കടന്നുപോയത്. അവൻ പണമടങ്ങിയ ബാഗ് തന്റെ ക്ലാസ് ടീച്ചറെ ഏൽപ്പിച്ചു. അൻപതിനായിരം രൂപ ആ ബാഗിലുണ്ടായിരുന്നു. പിന്നീട് അധ്യാപകർ തന്നെ യാസിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറി.

ധരിക്കാൻ വൃത്തിയുള്ള വസ്ത്രങ്ങൾ പോലും ഇല്ലാത്ത ആ ബാലന്റെ സത്യസന്ധത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ അവൻ ലോകത്തിന് മാതൃകയായി. ഇപ്പോഴിതാ ആ സത്യസന്ധത അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. രജനികാന്തിന്റെ മാനസപുത്രനായി അവൻ പഠിച്ചുയരും. സോഷ്യൽ ലോകവും നിറഞ്ഞ കയ്യടിയാണ് യാസിന്.
പട്ടിണിയേ തോൽപിച്ച
സത്യസന്ധത..
..


സ്വ.ലേ.
Open Your Mind (OYM)



July 13, 2018

"ഫലത്തിനായി കാത്തിരിയ്ക്കുക..."


ജ്യേഷ്ഠൻ വീട്ടുമുറ്റത്ത് ഒരു മരത്തൈ കൊണ്ടു നട്ടു. മുട്ടപ്പഴം ആണെന്നു പറഞ്ഞാണ് തൈ വെച്ചത്.അല്പം വളർച്ചയായപ്പോൾ അമ്മ പറഞ്ഞു: ഇത് മുട്ടപ്പഴമല്ല, ഇല കണ്ടിട്ട് റമ്പുട്ടാൻ ആണെന്ന് തോന്നുന്നു. ചേച്ചി പറഞ്ഞു അത് സബർ ജല്ലി ആണെന്ന്.
എന്നാൽ ഞാൻ മരത്തെ ആകെ അടിമുടി നോക്കി. ഒരിലയെടുത്ത് ചവച്ചു നോക്കി. വല്ലാത്തൊരു ചവർപ്പ്....! പണ്ടു പഠിച്ച സസ്യശാസ്ത്രത്തിലെ ബൊട്ടാണിക്കൽ നെയിംസ് ഒക്കെ ഒന്നോർത്തെടുത്തു.
ക്രോട്ടലേറിയ സ്ട്രയേറ്റ, ഇക്സോറ കോക്സിനിയ എന്നൊക്കെ ചേർത്ത് വലിയൊരു വാചക കസർത്ത് നടത്തിയിട്ട് പറഞ്ഞു :ഇതൊരു പാഴ്മരമാണ്, ഇതിൽ കായ്കൾ ഒന്നും ഉണ്ടാകാൻ പോകുന്നില്ല, അതിനാൽ വെട്ടിക്കളഞ്ഞേക്കാം.
എന്തായാലും ചാച്ചന്റെ അഭിപ്രായം എന്തുമരമായാലും അവിടെ നിൽക്കട്ടെ എന്നതായിരുന്നു. ഏതായാലും അത്രയൊക്കെ പറഞ്ഞതല്ലേ മരത്തിന് വല്ല മാറ്റവുമുണ്ടോ എന്നു ഞാൻ അടുത്ത ദിവസം ചെന്നു നോക്കി. അതിന് ഒരു വാട്ടവുമില്ല.മാത്രമല്ല പുതിയ ചില ചില്ലകൾ കൂടി പുറത്തേയ്ക്കു വന്നതല്ലാതെ മരത്തിന് ഒരു കുലുക്കവുമില്ല. അങ്ങനെ ചില നാളുകൾ പിന്നിട്ടു. മരത്തിന് അല്പം വലുപ്പം വെച്ചതോടെ രാത്രിയിൽ പക്ഷികൾ ചേക്കേറാൻ തുടങ്ങി. പകൽ നല്ല വെയിലുള്ളപ്പോൾ ഞാൻ അതിന്റെ ചുവട്ടിൽ കട്ടിൽ കൊണ്ടു വന്നിട്ട് ഇളം കാറ്റേറ്റ് ഉറങ്ങുന്നതും പതിവായി. ചില വർഷങ്ങൾ കടന്നു പോയി. ഒരു ദിവസം അമ്മ വിളിച്ചു പറഞ്ഞു: "ദേ നമ്മുടെ മരം കായ്ച്ചു. "എന്തോ കായ്കൾ അതിന്റെ ചില്ലകളിൽ തൂങ്ങി നിൽക്കുന്നു. എന്നിട്ടും അതെന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. കാത്തിരിപ്പിനൊടുവിൽ കായ്കൾ പഴുത്തു .പറിച്ചെടുത്തു കഴിച്ചു നോക്കി.
രുചികരമായ "പനിനീർ ചാമ്പക്ക... "
ആരും കാണാതെ ഞാൻ അടുത്ത ദിവസം മരത്തോട് ചോദിച്ചു.ഞങ്ങൾ അത്രയൊക്കെ പറഞ്ഞിട്ടും നീ വീണുപോകാതിരുന്നതെന്തുകൊണ്ടാണ്? അതിന്റെ മറുപടി എന്നെ അത് ഭുതപ്പെടുത്തി.
" ഞാൻ ആരാണ് എന്ന് എനിയ്ക്കറിയാമായിരുന്നു. നിങ്ങളുടെ വാക്കുകൾ എന്റെ വളർച്ചയ്ക്ക് തടസ്സമായതേയില്ല.എന്നാൽ നിങ്ങൾ അറിയാതെ എന്റെ ഇലകൾ സൂര്യപ്രകാശം സ്വീകരിച്ചു. വേരുകൾ വളവും വെള്ളവും. എനിയ്ക്കാവശ്യം അതായിരുന്നു. നിങ്ങൾ എന്നെ വിമർശിച്ചപ്പോഴും വെട്ടിക്കളയാൻ പറഞ്ഞപ്പൊഴും ഞാൻ തണൽ തന്നതോർമയില്ലേ? ചില പക്ഷികൾക്കെങ്കിലും അഭയം നൽകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിയ്ക്കുന്നു. ഞാൻ ആരാണ് എന്ന് തെളിയിയ്ക്കാൻ അന്നെനിയ്ക്ക് കഴിയില്ലായിരുന്നു....
...... ഒടുവിൽ എന്റെ ഫലം പുറപ്പെടുന്നതു വരെ ഞാൻ കാത്തിരുന്നു."
പ്രിയ സുഹൃത്തേ.... നിന്നെക്കുറിച്ച് ആരും എന്തും പറയട്ടെ.... !! മുഖം വാടേണ്ട,മറുപടി പറയാനും പോകേണ്ട. അവർ വിമർശിയ്ക്കുമ്പോഴും കുലുങ്ങരുത് വീണുപോകരുത് മറിച്ച് അവർക്കായ് തണലേകുക..... സഹായഹസ്തം നീട്ടുക. ഒടുവിൽ നിന്റെ ഫലത്തിലൂടെ പ്രവൃത്തിയിലൂടെ അത് വെളിപ്പെടുമ്പോൾ നിന്നെ പരിഹസിച്ചവർ അവരുടെ വാക്കുകൾ തിരുത്തുന്ന ഒരു കാലം വരും....
" നീ ആരെന്ന് നിനക്കറിയുന്നിടത്തോളം നിശബ്ദനായിരിയ്ക്കുക..... നാളെയുടെ നാൾ വഴികളിൽ നിന്നെ നിന്ദിച്ചവർ നിന്നിൽ നിന്നും നന്മയനുഭവിയ്ക്കുന്ന ഒരു ദിനമുണ്ട്'........ കാത്തിരിയ്ക്കുക.".
.
______________________________________

(ഇവിടെ നിങ്ങൾക്കും എഴുതാം,നിങ്ങളുടെ സ്വന്തം കഥകൾ.
ആഗ്രഹമുള്ളവർ ബന്ധപ്പെടുക...)

July 08, 2018

സ്വയം നന്നാവണം.. എന്നിട്ടേ.....!

ഒരിടത്ത് ഒരു അഛനും മകനുമുണ്ടായിരുന്നു.. ചെറിയ കുട്ടിയായിരുന്ന മകന് ഒരു ഭൂപടം (World map) എടുത്ത് കളിച്ചു കൊണ്ടിരുന്നു.. അതു കൊണ്ടു വയ്ക്കാന് പല പ്രാവശ്യം അഛന് ആവശ്യപ്പെട്ടിട്ടും മകന് അനുസരിച്ചില്ല.. അങ്ങിനെ കളിച്ചുകൊണ്ടിരിക്കെ ആ ഭൂപടം രണ്ടായി കീറിപ്പോയി. ഇതു കണ്ട് അഛനു വല്ലാതെ ദേഷ്യം വന്നു.അദ്ദേഹം ആ ഭൂപടം വാങ്ങി അനേകം കഷണങ്ങളായി കീറിക്കളഞ്ഞു..
അല്പം കഴിഞ്ഞ് കോപമൊക്കെ അടങ്ങിയപ്പോള് ,അഛന് ,അവിടവിടെയായി ചിതറിക്കിടന്ന ആ ഭൂപടത്തിന്റെ കഷണങ്ങള് പെറുക്കിയെടുത്ത് ശരിയായിചേര്ത്തു വയ്ക്കാന് ശ്രമിച്ചു.പക്ഷെ, വലിയ ഭൂമിശാസ്ത്ര പരിജ്ഞാനമൊന്നുമില്ലായിരുന്ന അച്ഛന്, എത്ര ശ്രമിച്ചിട്ടും ആ കഷണങ്ങള് ശരിയായി ചേര്ത്തുവച്ച് ഭൂപടം ശരിയാക്കാന് കഴിഞ്ഞില്ല.
അല്പ്പസമയത്തേക്കു പുറത്തേക്കു പോയ അഛന് തിരിച്ചെത്തിയപ്പോള് കണ്ടത് ചെറിയ കുട്ടിയായ മകന് ആ കഷണങ്ങളെല്ലാം കൃത്യമായി ചേര്ത്തു വച്ച് ആ ഭൂപടം ശരിയാക്കിയിരിക്കുന്നതാണ്.

അഛന് അദ്ഭുതത്തോടും അഭിമാനത്തോടും കൂടി മകനെ അഭിനന്ദിച്ചു. എങ്ങിനെ അവനതു സാധിച്ചു എന്നന്വേഷിച്ചു. അപ്പോള് മകന് പറഞ്ഞു;
“അതത്ര വലിയ കാര്യമൊന്നുമല്ലഛാ, ആ ഭൂപടത്തിന്റെ മറുപുറത്ത് ഒരു മനുഷ്യന്റെ പടമുണ്ടായിരുന്നു. ഞാന് അതു ശരിയാക്കിയപ്പോള് ഭൂപടം തനിയെ ശരിയായി.അത്രയേയുള്ളു.”
ശരിയല്ലേ? നാം ലോകം ശരിയാക്കാന് ശ്രമിച്ചു പരാജയപ്പെടുന്നു.മനുഷ്യന് ശരിയായാല് മതി, ലോകം തനിയെ ശരിയായിക്കൊള്ളും എന്നോര്ക്കാതെ..

ഗുണപാഠം : ആദ്യം സ്വയം നാന്നാവാന് നോക്ക് എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ നോക്ക്..
.

.



ഇവിടെ നിങ്ങൾക്കും  എഴുതാം നിങ്ങളുടെ സ്വന്തം കഥകൾ.
കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക (contact form മുഖേന)
.

എന്ന്,
നിങ്ങളുടെ സ്വന്തം വിനൂട്ടി കരുവാറ്റ