സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

September 28, 2018

നല്കുന്ന സമ്മാനം 🎁വ്യെക്തിയെ മനസിലാക്കി നല്കുക


നാട്ടിലെ പ്രമാണി തന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്തെന്ന് മനസിലാക്കാൻ ഒരു യാത്ര നടത്തി .
കയ്യയച്ചു ദാനം ചെയ്യുന്നയാളായിരുന്നു ആ കോടീശ്വരൻ. യാത്രക്ക്ക്കിടയിൽ  അദ്ദേഹം  ദരിദ്രനായ ഒരു കർഷകൻ കാളവണ്ടിയിൽ പോകുന്നത് കണ്ടു.
സഹതാപം തോന്നിയ കോടീശ്വരൻ അയാൾക്ക് ഒരു ചെറുവിമാനം സമ്മാനമായി നൽകി. കാളവണ്ടികളെക്കുറിച്ചു മാത്രം അറിയാമായിരുന്ന അയാൾ കാളകളെക്കൊണ്ടു വിമാനം കെട്ടിവലിച്ച് ഉപയോഗിക്കാൻ തുടങ്ങി. കുറച്ചുകാലം കഴിഞ്ഞപ്പോൾ അയാൾ വിമാനത്തിലെ ഇന്ധനടാങ്കും മോട്ടോറും
ശ്രദ്ധിച്ചു. അന്നുമുതൽ വിമാനം
കാറാക്കി നിരത്തിൽ ഓടിക്കാൻ
തുടങ്ങി. പിന്നെയും കുറെ കാലം
കഴിഞ്ഞാണു വിമാനത്തിനു ചിറകുകൾ ഉണ്ടെന്നതു ശ്രദ്ധയിൽപെട്ടത്. അന്നുമുതൽ വിമാനം ആകാശത്തിലേക്കുയരാൻ തുടങ്ങി.

ഇത് പൂർണയുക്തിസഹമല്ലാത്ത കഥയാകാം. എന്നാൽ,ഇതിൽ വലിയൊരു പാഠമുണ്ട്
ലക്ഷ്യമറിയാത്ത യാത്രയെക്കാൾ
ദുരിതമാണു മാർഗമറിയാതെയുള്ള യാത്ര. ആകാശത്തുകൂടിയാണു സഞ്ചരിക്കേണ്ടതെന്ന തിരിച്ചറിവില്ലാത്ത ഓരോ പറവയും പുഴുവായി ഭൂമിയിൽ ഈഴയും, കാണുന്നവരെപ്പോലും
നിരാശപ്പെടുത്തിക്കൊണ്ട്. വഴിമാറി സഞ്ചരിക്കാം; പക്ഷേ, വഴിതെറ്റി സഞ്ചരിക്കരുത്. തെറ്റായി തുടങ്ങിയാൽ തന്നെ തിരിച്ചറിയുമ്പോൾ തിരിച്ചുവരണം.
പാരിതോഷികങ്ങളുടെ പ്രസ്ക്തിയാണു പ്രൗഢിയെക്കാൾ പ്രധാനം. ആഡംബരത്തിനെക്കാൾ,
ആവശ്യത്തിനുപകരിക്കുന്നവയാണം സമ്മാനങ്ങൾ. ആളറിയാതെയുള്ള ഉപഹാരങ്ങൾ അവഹേളനമാണ്.

കണ്ടെത്തലുകളാണു ജീവിതത്തിനു പുതിയ ദിശാബോധം. നൽകുന്നത്. അന്വേഷണങ്ങളും പരീക്ഷണങ്ങളും അവസാനിക്കുന്നിടത്തു ജീവിതം നിശ്ചലമാകും. ഓരോ വസ്തുവും എന്തിനുവേണ്ടി നിർമിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാകുമ്പോഴാണ് അതിന്റെ ഉപയോഗക്ഷമത കൂടുന്നത്. 
 ഓരോ വ്യക്തിയുടെയും
ദൗത്യങ്ങൾ തിരിച്ചറിയുമ്പോൾ
ജീവിതം നാടിനുതകുന്നതാകും.


________________________________________________





ഈ ബ്ലോഗിൽ നിങ്ങയ്ക്കും എഴുതാം നിങ്ങളുടെ  എഴുത്തുകൾ എന്തും .📃
തിരഞ്ഞെടുക്കുന്നവ ബ്ലോഗിലും OYM  മാഗസീനിലും 📝 പ്രസിദ്ധികരിക്കുന്നതാണ് ..
ആഗ്രഹമുള്ളവർ  contact  ചെയ്യുക .👍

September 20, 2018

വിൻഡോസ് എക്സ് പി ബാക്ക്ഗ്രൗണ്ട് ചിത്രത്തിന്റെ പിന്നിലെ കഥ

"ലോകത്തെ ഏറ്റവുമധികം ആകര്ഷിച്ച ചിത്രങ്ങളിലൊന്ന്"
.

ഈ ചിത്രത്തിനു പിന്നിലെ രഹസ്യം അറിയാമോ? 
വിന്ഡോസ് എക്സ്പി ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാന് തുടങ്ങിയ കാലം തൊട്ടേ നമ്മള് എന്നും കാണുന്ന ചിത്രങ്ങളിലൊന്നാണിത്. വിശാലമായ പുല്മൈതാനവും മേഘങ്ങളാല് നിറഞ്ഞ നീലാകാശവുമുള്ള പശ്ചാത്തലചിത്രം കമ്പ്യൂട്ടര് ഉപയോഗിക്കുന്നവരുടെ മനസില് എന്നും നൊസ്റ്റാള്ജിയ ഉണര്ത്തുന്നു. ഇത് സത്യമോ കൃത്രിമമായി ചമയ്ച്ചതോ എന്ന ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. ആ ചിത്രത്തിനു പിന്നിലെ കഥയറിയേണ്ടേ?
‘ബ്ലിസ്’, രണ്ടു പതിറ്റാണ്ടു മുമ്പ് ചാള്സ് ഒ’ ഡയര് പകര്ത്തിയ ചിത്രം ഈ പേരിലാണറിയപ്പെടുന്നത്. ഇനി ഈ ചിത്രത്തിനു പിന്നിലെ കഥയിലേക്കു വരാം. നാഷണല് ജോഗ്രഫിക് ഫോട്ടോഗ്രാഫറായിരുന്ന ഡയര് തന്റെ കാമുകിയായ (ഇപ്പോള് ഭാര്യ) ഡാഫ്നെയെ കാണാന് വടക്കന് കാലിഫോര്ണിയയിലൂടെ പോകുന്നതിനിടയിലാണ് ഈ ചിത്രം പകര്ത്തുന്നത്. നമ്മള് കാണുന്നതു പോലെ ഒരു പുല്മേടല്ല ഇത്. സൊനോമ കൗണ്ടിയിലെ ഒരു മുന്തിരി ത്തോപ്പിന്റെ ചിത്രമായിരുന്നു ഇത്.
ചിത്രം പകര്ത്തി കുറച്ചു നാള്ക്കു ശേഷം ഇദ്ദേഹം ഈ ചിത്രം ഇമേജ് ലൈസന്സിങ് സര്വ്വീസായ കോര്ബിസില് സമര്പ്പിച്ചു. 1989ല് ബില് ഗേറ്റ്സ് സ്ഥാപിച്ചതാണ് കോര്ബിസ്. ചിത്രം മൈക്രോസോഫ്റ്റിന്റെ കണ്ണില്പ്പെട്ടു. അവര് ചിത്രത്തിന്റെ അവകാശം വില നല്കി ഡയറില് നിന്നും സ്വന്തമാക്കി. 2001ല് വിന്ഡോസ് എക്സ്പി പുറത്തിറക്കിയപ്പോള് ഈ ചിത്രം പ്രശസ്തമായിത്തീരുകയും ചെയ്തു.
വിന്ഡോസുമായുണ്ടാക്കിയ കരാര് പ്രകാരം എത്ര തുകയ്ക്കാണ് ചിത്രം കൈമാറിയതെന്ന് ഡയര് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഒരു സിംഗിള് ഫോട്ടോയ്ക്ക് ലഭിച്ചതില് വച്ച് ഏറ്റവും വലിയ തുകകളിലൊന്നാണ് ഡയറിന് കിട്ടിയത് എന്നു കണക്കാക്കുന്നു. ബ്ലിസ് പകര്ത്തപ്പെട്ട അതേ പ്രദേശം സിമോണ് ഗോള്ഡിന് എന്ന ഫോട്ടോഗ്രാഫര് പത്തുവര്ഷത്തിനുശേഷം പകര്ത്തി. സമൃദ്ധമായ പച്ചപ്പിന്റെ സ്ഥാനത്ത് ഉണങ്ങിയ കാഴ്ചകളായിരുന്നു ലഭിച്ചത്. വിന്ഡോസ് എക്സ്പിയ്ക്ക് നല്കി വന്ന സാങ്കേതികത 2014ല് മൈക്രോസോഫ്റ്റ് പിൻവലിച്ചത്തോടെ ബ്ലിസിന്റെ ഔദ്യോഗിക ജീവിതത്തിനും വിരാമമായി.
___________________________________________
"ബിൽ ഗേറ്റ്സ് ന്റെ ജീവിത വഴി" എന്ന ബുക്ക് 📓 വായിച്ചപ്പോൾ ഒരു വല്ലാത്ത നൊസ്റ്റാൾജിയ തോന്നി.
അതിൽ നിന്നും കടമെടുത്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

September 10, 2018

മനസ്സിന് ശക്തിയുണ്ടെങ്കിൽ ഏത് മലയും കീഴടക്കാം

ബീഹാറിൽ ഗേലൂറിലെ സാധാരണക്കാരനായിരുന്നു ദശരഥ് മാഞ്ചി. ജോലിസ്ഥലത്തേക്കു
ഭക്ഷണവുമായി
വന്ന ഭാര്യ കാലുതെറ്റി വീണു ഗുരുതരമായി പരുക്കേറ്റു. ഭാര്യയെയും ചുമന്ന് ഏറ്റവും അടുത്ത  ആശുപത്രിയിലേക്കു മാബി യാത്ര ആരംഭിച്ചു. ഗേലൂർ മല കടന്ന് എഴുപതു കിലോമീറ്റർ സഞ്ചരിക്കണം. മല മാറിക്കൊടുക്കില്ലല്ലോ. സമയത്തിനു ചികിൽസ കിട്ടാതെ ഭാര്യ വിടവാങ്ങി.

നിസ്സഹായനായ മനുഷ്യൻ
ശിഷ്ടകാലം എരിഞ്ഞുതീരാനല്ല തീരുമാനിച്ചത്. ഉളിയും ചുറ്റികയും കൊണ്ടു തുരങ്കം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. മല മാറിക്കൊടുത്തു, ദശരഥ് മാഞ്ചിക്ക്
മുമ്പിൽ;നീണ്ട ഇരുപത്തിരണ്ടു വർഷത്തിനുശേഷം. താജ്മഹൽ
 പണിയിക്കാൻ ഷാജഹാൻ എടുത്തതിനെക്കാൾ രണ്ടു വർഷം കൂടുതൽ സമയം. പോരാടണം, നിരന്തരം. 
മനസ്സിനു കീഴടക്കാനാവാത്ത ഒരു മലയുമില്ല. അനുഭവങ്ങൾ വൈകാരികതയിൽ അവസാനിക്കരുത്. വിചിന്തനത്തിലേക്കു നയിക്കണം. വികാരത്തെ കീഴടക്കാനുള്ള വിചിന്തനം വിജയത്തിലേക്കുള്ള വഴി തെളിക്കും. ഒരാളുടെ
ജീവൻ പടിയിറങ്ങുമ്പോൾ അവസാനിക്കേണ്ടതല്ല
അയാളോടുള്ള സ്നേഹം. എല്ലാ
സ്നേഹചിന്തകളും വ്യക്ത്യധിഷ്ഠിതമാകരുത്. അവയിൽ മനുഷ്യസ്നേഹത്തിന്റെ അടിയൊഴുക്കുകളും ഉണ്ടാകണം.
ദുരന്തങ്ങൾ രൂപപ്പെടുത്തുന്നതു രണ്ടുതരം മനസ്സാണ്. ഒന്നുകിൽ കീഴടങ്ങലിന്റെ അല്ലെങ്കിൽ
കീഴടക്കലിന്റെ. കീഴടങ്ങുന്നവൻ
മറ്റൊരു ദുരന്തമായി മാറും, ചുറ്റുമുള്ളവരെ നിരാശപ്പെടുത്തിക്കൊണ്ട്. കീഴടക്കുന്നവൻ വഴിവിളക്കാകും, പ്രത്യാശയുടെ കിരണങ്ങൾ ചൊരിഞ്ഞുകൊണ്ട്.

September 01, 2018

ദാന രാജാവ് കർണൻ ; അർജ്ജുനൻ....


ഒരിക്കൽ അർജ്ജുനൻ കൃഷ്ണനോട് ചോദിച്ചു, കൃഷ്ണാ.. ഞാനും എന്റെ കയ്യിൽ ഉള്ളതെന്തും ദാനം ചെയ്യാറുണ്ട്. അതിൽ യാതൊരു മടിയും വിചാരിച്ചിട്ടില്ല. പിന്നെന്താണ് കർണ്ണനെ എല്ലാവരും ദാനത്തിന്റെ രാജാവായി കരുതുന്നത് ?
കൃഷ്ണൻ ഒന്ന് ചിരിച്ചു. എന്നിട്ട് അർജ്ജുനനെ കൂട്ടി ഒരു മലയുടെ അടുത്തേക്ക് പോയി. അവിടെ ചെന്ന കൃഷ്ണൻ തന്റെ ദൈവികശക്തിയാൽ ആ മല സ്വർണ്ണമാക്കി മാറ്റി.
എന്നിട്ട്, അർജ്ജുനനോട് പറഞ്ഞു. അർജ്ജുനാ.. ഈ മല നിന്റെയാണ്. നീ ഇത് ജനങ്ങൾക്ക് ദാനമായി നൽകിയാലും... ഇന്ന് സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് ദാനം പൂർത്തിയാക്കണം. ബാക്കി വരുന്ന സ്വർണ്ണം വീണ്ടും കല്ലായി മാറും.
അർജ്ജുനൻ സന്തോഷത്തോടെ ദൗത്യം ഏറ്റെടുത്തു. ഒരു മഴു കൊണ്ട് ആ സ്വർണ്ണമലയുടെ ഒരു വശത്തു നിന്ന് മുറിച്ചെടുത്ത് ദാനം ചെയ്യാൻ തുടങ്ങി. ആളുകളെ വരി നിർത്താനും നിയന്ത്രിക്കാനും ഒക്കെ സൈനികർ വന്നു. ആകെ ബഹളമയം തന്നെ.
ഭക്ഷണം പോലും കഴിക്കാതെ അർജ്ജുനൻ പണി എടുത്തിട്ടും അസ്തമിക്കാൻ ഒരു നാഴിക മാത്രം ഉള്ളപ്പോൾ ഒരു ചെറിയ ഭാഗം പോലും തീർന്നിട്ടില്ല.
കൃഷ്ണൻ അർജ്ജുനനോട് ചോദിച്ചു. ഇനി എന്ത് ചെയ്യും ? മല എനിക്ക് തിരികെ തരുന്നോ?
അർജ്ജുനൻ പറഞ്ഞു. എടുത്തോളൂ കൃഷ്ണാ. എനിക്ക് ഇനി വയ്യ..
കൃഷ്ണൻ ഉടൻ തന്നെ ആളയച്ച് കർണ്ണനെ വരുത്തി. അർജ്ജുനനോട് പറഞ്ഞത് തന്നെ കർണ്ണനോടും പറഞ്ഞു.
ദൂരെ സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്നത് കൃഷ്ണനും അർജ്ജുനനും കർണ്ണനും കാണാം. പക്ഷെ, കർണ്ണൻ പതറിയില്ല. നേരെ മുന്നോട്ട് വന്ന് ജനങ്ങളോട് പറഞ്ഞു. ഇതാ, കൃഷ്ണൻ എനിക്ക് തന്ന ഈ സ്വർണ്ണമല. അത് നിങ്ങളുടെതാണ്. എടുത്തുകൊള്ളുക.
ദാനം പൂർത്തിയാക്കി കർണ്ണൻ തിരിഞ്ഞു നടന്നപ്പോൾ സൂര്യൻ മെല്ലെ മെല്ലെ സമുദ്രത്തിൽ താഴ്ന്ന് തുടങ്ങി, പുത്രനെ കുറിച്ചുള്ള അഭിമാനത്തോടെ. കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു. കണ്ടില്ലേ, ഇതാണ് നിങ്ങൾ തമ്മിൽ ഉള്ള വ്യത്യാസം. നീ ദാനം ചെയ്യുമ്പോൾ നിന്റെ സ്വത്താണ് ദാനം ചെയ്യുന്നത് എന്ന വിചാരത്തോടെ ചെയ്യുന്നു. കർണ്ണൻ ദാനം ചെയ്യാൻ മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ ആ സ്വത്ത് മറ്റാരുടെയോ ആയിക്കഴിഞ്ഞു.
ഇവിടെയും ,നാം എന്ത്. അനുഭവിക്കുന്നുവോ അത് ഇൗ താണെന്ന ,ഭാവത്തിൽ കൈകാര്യം ചെയ്യുകയാണെങ്കിൽ അതിനു അതിന്റെതായ ഫലം ലഭിക്കും ....അല്ലാതെ, ഞാൻ, എന്റെ, എന്ന ഭാവമാണെങ്കിൽ .... ഗതി ... അധോഗതി ....
കഥയിൽ പറയുന്ന , അർജ്ജുനൻ ആകണോ ,കർണ്ണൻ ആകണോ എന്ന് നമുക്കോരോരുത്തർക്കും തീരുമാനിക്കാവുന്നതാണ്
.
___________________________________
Twitter @VinuootyM (click here)
Contact me (click here)