ശരിക്കും ദുഃഖം ഉണ്ടാകുന്ന ,സഹായത്തിനു ഒന്നും ചെയ്യാൻ പറ്റാതെ പോയല്ലോ, എന്നൊരു തോന്നൽ സൃഷ്ടിക്കുന്ന ഒരു സംഭവം 2018 ല് നമ്മുടെയൊരു സുഹൃത്തിന് ഉണ്ടായി.
അടുത്തിടെ നടത്തിയ ഒരു യാത്രയിൽ അവളെ കണ്ട് മുട്ടും എന്ന് ഞാൻ കരുതിയിരുന്നത് അല്ല.
അവസാനം കണ്ടതിൽ നിന്ന് ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്.
സംസാരം തുടങ്ങിയാൽ പിന്നെ നിർത്താതെ സംസാരിക്കുന്ന അവൾക്ക് ഇന്ന് മൗനമാണ്, ഇടക്ക് ഒന്ന് പുഞ്ചിരിക്കും.
അവസാനം കണ്ടതിൽ നിന്ന് ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്.
സംസാരം തുടങ്ങിയാൽ പിന്നെ നിർത്താതെ സംസാരിക്കുന്ന അവൾക്ക് ഇന്ന് മൗനമാണ്, ഇടക്ക് ഒന്ന് പുഞ്ചിരിക്കും.
എന്താ സംഭവിച്ചത് എന്ന് അറിയാൻ കുറെ നേരം എനിക് സംസാരിക്കേണ്ടി വന്നു.
"ചെറിയ ഒരു മീറ്റിംങ്ങിന് ശേഷം വീട്ടിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്നു അവള്.
സമയം വല്ലാതെ വൈകിയിരുന്നു..
അവിടെ തിരക്ക് ഉണ്ടെങ്കിലും മിക്കവരും ഫോണിൽ നോക്കി സമയം തള്ളി നീക്കുന്നു. കുറെ യുവാക്കൾ കൂട്ടം ചേർന്ന് സംസാരിക്കുന്നത് അവള് ശ്രദ്ധയിൽപെട്ടു. പുറത്ത് ധൈര്യം കാണിച്ചുവെങ്കിലും ഉള്ളിൽ നല്ല ഭയത്തോടെ ആയിരുന്നു അവിടെ നിന്നത്.
ട്രെയിൻ താമസിച്ചാണ് സ്റ്റേഷനിൽ എത്തിയത്.
SL ടിക്കറ്റ് ആയിരുന്നു കയ്യിൽ , സീറ്റിൽ ഇരുന്നു, ട്രെയിൻ പുറപ്പെടാൻ വൈകും എന്ന് അടുത്തുള്ള ആളുകളുടെ സംസാരത്തിൽ നിന്ന് മനസ്സിലായി.
അങ്ങനെ ഇരിക്കുമ്പോൾ ഒരാള് വന്നു അവളുടെ ദേഹത്ത് കേറി പിടിച്ചു.
അവള് ബെഹളം വെച്ചു. ആരും ഓടി വന്നില്ല, ഭയം കൊണ്ട് എന്തൊക്കെ ചെയ്തു എന്നവൾ ഓർക്കുന്നില്ല . ഉള്ള ശക്തി വെച്ച് അയാളെ തള്ളി നീക്കി. അയാള് ഓടി, പ്ലാറ്റ്ഫോമിലേക്ക് എങ്ങനെയും ആരേലും സഹായിക്കും എന്ന് കരുതി അവളും അലറി കൂവി ഓടി. റെയിൽവേ പോലീസ് ഉദ്യോഗസ്ഥനും മറ്റ് ചില ആളുകളും അലർച്ച കേട്ട് ഇവളെ സഹായിക്കാൻ എത്തി.
ആ യുവാവിനെ പിടിച്ചു.
.
ആ സമയത്ത് അങ്ങനെ ചെയ്തില്ല എന്നിരുന്നുവെങ്കിൽ അവൻ രക്ഷപെട്ടെനെ എന്നും പറഞ്ഞു അവള് എഴുന്നേറ്റ് എന്റെ മുൻപിൽ നിന്ന്.
സമയം വല്ലാതെ വൈകിയിരുന്നു..
അവിടെ തിരക്ക് ഉണ്ടെങ്കിലും മിക്കവരും ഫോണിൽ നോക്കി സമയം തള്ളി നീക്കുന്നു. കുറെ യുവാക്കൾ കൂട്ടം ചേർന്ന് സംസാരിക്കുന്നത് അവള് ശ്രദ്ധയിൽപെട്ടു. പുറത്ത് ധൈര്യം കാണിച്ചുവെങ്കിലും ഉള്ളിൽ നല്ല ഭയത്തോടെ ആയിരുന്നു അവിടെ നിന്നത്.
ട്രെയിൻ താമസിച്ചാണ് സ്റ്റേഷനിൽ എത്തിയത്.
SL ടിക്കറ്റ് ആയിരുന്നു കയ്യിൽ , സീറ്റിൽ ഇരുന്നു, ട്രെയിൻ പുറപ്പെടാൻ വൈകും എന്ന് അടുത്തുള്ള ആളുകളുടെ സംസാരത്തിൽ നിന്ന് മനസ്സിലായി.
അങ്ങനെ ഇരിക്കുമ്പോൾ ഒരാള് വന്നു അവളുടെ ദേഹത്ത് കേറി പിടിച്ചു.
അവള് ബെഹളം വെച്ചു. ആരും ഓടി വന്നില്ല, ഭയം കൊണ്ട് എന്തൊക്കെ ചെയ്തു എന്നവൾ ഓർക്കുന്നില്ല . ഉള്ള ശക്തി വെച്ച് അയാളെ തള്ളി നീക്കി. അയാള് ഓടി, പ്ലാറ്റ്ഫോമിലേക്ക് എങ്ങനെയും ആരേലും സഹായിക്കും എന്ന് കരുതി അവളും അലറി കൂവി ഓടി. റെയിൽവേ പോലീസ് ഉദ്യോഗസ്ഥനും മറ്റ് ചില ആളുകളും അലർച്ച കേട്ട് ഇവളെ സഹായിക്കാൻ എത്തി.
ആ യുവാവിനെ പിടിച്ചു.
.
ആ സമയത്ത് അങ്ങനെ ചെയ്തില്ല എന്നിരുന്നുവെങ്കിൽ അവൻ രക്ഷപെട്ടെനെ എന്നും പറഞ്ഞു അവള് എഴുന്നേറ്റ് എന്റെ മുൻപിൽ നിന്ന്.
നേരിട്ട് ഉണ്ടായ അനുഭവത്തിൽ അവള് പഠിച്ചത് പ്രതികരണ ശേഷി ഇല്ലാത്ത ആളുകൾ ആണ് നമുക്ക് ഇടയിൽ കൂടുതൽ എന്നാണ്."
ഇത് ശെരിക്കും നടന്ന സംഭവം ആണ്.
വീട്ടിലേക്ക് ഉള്ള യാത്രയിൽ ഓർത്തത് മുഴുവൻ ഇൗ സംഭവം ആണ് .
ചിന്തയിൽ ഒരുപാട് കാര്യങ്ങൾ ഓടി എത്തി.
ചിന്തയിൽ ഒരുപാട് കാര്യങ്ങൾ ഓടി എത്തി.
മഹാഭാരത കഥ അറിയത്തവർ ആരും കാണില്ലല്ലോ അല്ലേ,
അതിലെ ഒരു യുദ്ധ സമയത്ത് ഉണ്ടായ അർജ്ജുനന്റെ അനുഭവം
നമുക്ക് ഓർക്കാം.
അതിലെ ഒരു യുദ്ധ സമയത്ത് ഉണ്ടായ അർജ്ജുനന്റെ അനുഭവം
നമുക്ക് ഓർക്കാം.
" എതിർപക്ഷത്ത് ബന്ധുക്കളേയും ഗുരുക്കന്മാരേയും കണ്ട് അർജുനൻ വിഷമത്തിലാകുന്നു.
എന്നിട്ട് രഥം നയിച്ചിരുന്ന ശ്രീകൃഷ്ണനോടു പറഞ്ഞു . “എന്റെ ബന്ധുക്കളാണെങ്കിലും ദുര്യോധനോടും ദുശ്ശാസനനോടും യുദ്ധം ചെയ്യാൻ ഞാൻ തയ്യാറാണ് . പാഞ്ചാലിയോട് അവർ കാണിച്ച മഹാപരാധത്തിനു പ്രതികാരം ചെയ്യണം . പക്ഷെ പിതാമഹനായ ഭീഷ്മാചാര്യരോട് ഞാൻ എങ്ങനെയാണ് യുദ്ധം ചെയ്യുക ? ” -
ഇതുകേട്ട് ശ്രീകൃഷ്ണൻ പറഞ്ഞതിങ്ങനെയാണ് ദുര്യോധനനും ദുശ്ശാസനനും മാപ്പുകൊടുക്കാവുന്നതേയുള്ളു . അവർ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ, അവർ പ്രതികാരത്തിന്റെയും കാമത്തിന്റെയും സമനില തെറ്റിയവരായിരുന്നു . നേരെമറിച്ച് സർവ്വതിനും അതീതനായ ഭീഷ്മർ ആ സമയത്ത് കൗരവ സദസ്സിലുണ്ടായിരുന്നു . തന്റെ മുന്നിൽ വെച്ച് അധർമ്മം നടക്കുന്നതു കണ്ടിട്ടും അതു തടയാൻ ഒരു ചെറുവിരൽ പോലും അനക്കാതിരുന്ന ഭീഷ്മരാണ് ശെരിക്കും കൗരവരുടെ ഇടയിലെ ക്ഷമ - അർഹിക്കാത്ത കുറ്റവാളി . ” - അധർമ്മം കണ്ടിട്ടും പ്രതികരിക്കാതെ നിശ്ശബ്ദനായിരുന്ന ഭീഷ്മർ - കുറ്റം ചെയ്ത ദുര്യോധനനേക്കാൾ ശിക്ഷാർഹനാണെന്നാണ് ശ്രീകൃഷ്ണന് പറയുന്നത്.
ഇതുകേട്ട് ശ്രീകൃഷ്ണൻ പറഞ്ഞതിങ്ങനെയാണ് ദുര്യോധനനും ദുശ്ശാസനനും മാപ്പുകൊടുക്കാവുന്നതേയുള്ളു . അവർ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ, അവർ പ്രതികാരത്തിന്റെയും കാമത്തിന്റെയും സമനില തെറ്റിയവരായിരുന്നു . നേരെമറിച്ച് സർവ്വതിനും അതീതനായ ഭീഷ്മർ ആ സമയത്ത് കൗരവ സദസ്സിലുണ്ടായിരുന്നു . തന്റെ മുന്നിൽ വെച്ച് അധർമ്മം നടക്കുന്നതു കണ്ടിട്ടും അതു തടയാൻ ഒരു ചെറുവിരൽ പോലും അനക്കാതിരുന്ന ഭീഷ്മരാണ് ശെരിക്കും കൗരവരുടെ ഇടയിലെ ക്ഷമ - അർഹിക്കാത്ത കുറ്റവാളി . ” - അധർമ്മം കണ്ടിട്ടും പ്രതികരിക്കാതെ നിശ്ശബ്ദനായിരുന്ന ഭീഷ്മർ - കുറ്റം ചെയ്ത ദുര്യോധനനേക്കാൾ ശിക്ഷാർഹനാണെന്നാണ് ശ്രീകൃഷ്ണന് പറയുന്നത്.
കുറ്റം ചെയ്യുന്നവനേക്കാൾ , അല്ലെങ്കിൽ അതുപോലെ തന്നെ ശിക്ഷാർഹനാണ് , അത് കണ്ടിട്ട് നിശ്ശബ്ദം നോക്കി നിൽക്കുന്ന വ്യക്തിയും .
നമ്മുടെ ചുറ്റും കൺമുന്നിൽ നിത്യവും അരങ്ങേറുന്ന അനീതികൾ , ചൂഷണങ്ങൾ എല്ലാം കണ്ട് ഒന്നു മറിയാതെ വഴിമാറി പോകുന്ന ഭീരുവാകരുത് നമ്മൾ. എന്നുവെച്ച് ഒറ്റയ്ക്ക് കേറിയങ്ങ് ഉടക്കി രക്തസാക്ഷിയാകാനും ശ്രമിക്കരുത് . അനീതിക്കെതിരായി , ചൂഷണത്തിനെതിരായി പ്രതികരിക്കണമെന്നു തോന്നിയാൽ ഒറ്റക്കിറങ്ങി പുറപ്പെടാനുള്ള ധൈര്യം തോന്നുന്നില്ലെങ്കിൽ കുറെപ്പേരെ - സംഘടിപ്പിച്ചു പ്രതികരണ ശേഷി നേടി സമാധാനപരമായി നേരിടുക. പ്രതികരണശേഷി തീരെ നഷ്ടപ്പെട്ട ഒരു തലമുറയിലാണു നമ്മൾ ജീവിക്കുന്നത് .
എത്ര കൊലപാതകങ്ങൾ , ബലാൽസംഗങ്ങൾ ഇവിടെ - നടക്കുന്നു . നേരത്തെ പറഞ്ഞ സംഭവും, ബലാൽസംഗവും പിന്നെ കൊലപാതകവും നടക്കുമ്പോൾ ഓർക്കുക , നാളെ അത് നമ്മുടെ മക്കൾക്കും വേണ്ടപെട്ടവർക്കും സംഭവിക്കാം . -
നമ്മുടെ ചുറ്റും കൺമുന്നിൽ നിത്യവും അരങ്ങേറുന്ന അനീതികൾ , ചൂഷണങ്ങൾ എല്ലാം കണ്ട് ഒന്നു മറിയാതെ വഴിമാറി പോകുന്ന ഭീരുവാകരുത് നമ്മൾ. എന്നുവെച്ച് ഒറ്റയ്ക്ക് കേറിയങ്ങ് ഉടക്കി രക്തസാക്ഷിയാകാനും ശ്രമിക്കരുത് . അനീതിക്കെതിരായി , ചൂഷണത്തിനെതിരായി പ്രതികരിക്കണമെന്നു തോന്നിയാൽ ഒറ്റക്കിറങ്ങി പുറപ്പെടാനുള്ള ധൈര്യം തോന്നുന്നില്ലെങ്കിൽ കുറെപ്പേരെ - സംഘടിപ്പിച്ചു പ്രതികരണ ശേഷി നേടി സമാധാനപരമായി നേരിടുക. പ്രതികരണശേഷി തീരെ നഷ്ടപ്പെട്ട ഒരു തലമുറയിലാണു നമ്മൾ ജീവിക്കുന്നത് .
എത്ര കൊലപാതകങ്ങൾ , ബലാൽസംഗങ്ങൾ ഇവിടെ - നടക്കുന്നു . നേരത്തെ പറഞ്ഞ സംഭവും, ബലാൽസംഗവും പിന്നെ കൊലപാതകവും നടക്കുമ്പോൾ ഓർക്കുക , നാളെ അത് നമ്മുടെ മക്കൾക്കും വേണ്ടപെട്ടവർക്കും സംഭവിക്കാം . -
നമ്മുടെ സ്വന്തത്തിൽപ്പെട്ട ആർക്കെങ്കിലും എന്തെങ്കിലും സംഭവിക്കുന്നതുവരെ നാം നിശബ്ദനായിരുന്നാൽ സ്വന്തത്തിൽപെട്ടയാൾക്കു സംഭവിച്ചാലും പ്രതികരിക്കാൻ കഴിയാതെ , എന്തു ചെയ്യണമെന്നറിയാതെ നമ്മൾ - സ്തബ്ധനായിപ്പോകാം . ഇന്നത്തെ രാഷ്ട്രീയ - സാംസ്കാരിക നേതൃത്വങ്ങളിലൊക്കെ ഭീഷ്മരെപ്പോലെ കണ്ണടച്ചിരിക്കുന്നവരെ ധാരാളമായി നമുക്ക് കാണാവുന്നത് ആണ് . കൂടുതൽ കൂടുതൽ തിന്മകളിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നതിന്റെ കാരണവും അതാണ് . അതുകൊണ്ട് ജാഗരൂഗരായിരിക്കുക . നമ്മുടെ സന്തോഷവും സമാധാനവും നഷ്ടപ്പെടുത്തുന്ന ദുഷ്ടശക്തികളെ സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ തന്നെ എതിർത്തു തോൽപ്പിക്കുവാൻ നമ്മൾക്ക് കഴിയണം . നിയമപരമായ മാർഗ്ഗങ്ങളിലൂടെ തന്നെ പ്രതികരിക്കാൻ ഇന്നു വഴികളുണ്ട് .
കണ്ണടച്ചു ധ്യാനത്തിലിരുന്ന് അന്ധത നടിക്കരുത് . കണ്ണുകളും കാതുകളും ഉണർന്നിരിക്കണം . നമ്മുടെ സുരക്ഷിതത്വം നമ്മുടെ കൈകളിലാണ് .
വിമർശനം രണ്ടു തരമുണ്ട് . പോസിറ്റീവും നെഗറ്റീവും .
നന്മ ലക്ഷ്യമാക്കിയുള്ള വിമർശനമാണ് പോസിറ്റീവായി കരുതപ്പെടുന്നത് . മറ്റൊരാളെ നശിപ്പിക്കാനുള്ള വിമർശനം നെഗറ്റീവാണ് . . -
നന്മ ലക്ഷ്യമാക്കിയുള്ള വിമർശനമാണ് പോസിറ്റീവായി കരുതപ്പെടുന്നത് . മറ്റൊരാളെ നശിപ്പിക്കാനുള്ള വിമർശനം നെഗറ്റീവാണ് . . -
സാമൂഹ്യ ജീവിയായ മനുഷ്യന് പരസ്പരം വിമർശിക്കുവാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും അവകാശമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താൻ ആവശ്യപ്പെടാം . ചെവിക്കൊണ്ടില്ലെങ്കിൽ തെറ്റു ചെയ്യുന്നവനെ ശിക്ഷിക്കുവാനും ബഹിഷ്കരിക്കുവാനും സമൂഹത്തിന് അവകാശമുണ്ട് .
ഇവിടെയൊക്കെ കണ്ണടച്ച് അന്ധത നടിച്ചിരുന്നാൽ നഷ്ടമാകുന്നത് നമ്മുടെ സമാധാനവും സന്തോഷവുമായിരിക്കും .
വിമർശനം പരദൂഷണമായി തരംതാഴാതിരിക്കാനും നമ്മൾ ശ്രദ്ധിക്കണം .. .
വിമർശനം പരദൂഷണമായി തരംതാഴാതിരിക്കാനും നമ്മൾ ശ്രദ്ധിക്കണം .. .
മീഡിയ എന്നു വ്യവഹരിക്കുന്ന പത്രങ്ങളും,ഫോണും ടെലിവിഷനുമെല്ലാം ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ , തിന്മകളെ തുറന്നു കാണിക്കുവാൻ , ജനങ്ങളുടെ മുന്നിൽ അവതിപ്പിക്കുവാൻ ബാധ്യസ്ഥരാണ് .
മഹാത്മജി ഇതു പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട് . 'യംഗ് ഇന്ത്യ 'യിൽ അദ്ദേഹം എഴുതി : . “ സംസാരസ്വാതന്ത്ര്യം , സംഘടിപ്പിക്കാനുള്ള സ്വാതന്ത്രം ,
സ്വതന്ത്രമായ പത്രപ്രവർത്തനം - ഇവ മൂന്നുമാണ് സ്വരാജ് പൂർണ്ണമാക്കുന്നത് ” - “
ആവിഷ്ക്കാരസ്വാതന്ത്ര്യം - അത് നിങ്ങളെ വേദനിപ്പിക്കുന്നുവെങ്കിൽ കൂടി ചോദ്യം ചെയ്യപ്പെടാനാവാത്തതാണ് . ” ' ഹരിജനിൽ ' ഗാന്ധിജി വീണ്ടും എഴുതുന്നു : “ ആവിഷ്കാര സ്വാതന്ത്ര്യവും തൂലികയുമാണ് സ്വരാജിന്റെ അടിത്തറ . ആ അടിക്കല്ല് അപകടത്തിലാണെങ്കിൽ നിങ്ങളുടെ എല്ലാശക്തിയും ചെലുത്തി അതിനെ നിങ്ങൾ പ്രതിരോധിക്കണം . ”
- അതുകൊണ്ട് സദാജാഗരൂഗരായിരിക്കുക .
സ്വതന്ത്രമായ പത്രപ്രവർത്തനം - ഇവ മൂന്നുമാണ് സ്വരാജ് പൂർണ്ണമാക്കുന്നത് ” - “
ആവിഷ്ക്കാരസ്വാതന്ത്ര്യം - അത് നിങ്ങളെ വേദനിപ്പിക്കുന്നുവെങ്കിൽ കൂടി ചോദ്യം ചെയ്യപ്പെടാനാവാത്തതാണ് . ” ' ഹരിജനിൽ ' ഗാന്ധിജി വീണ്ടും എഴുതുന്നു : “ ആവിഷ്കാര സ്വാതന്ത്ര്യവും തൂലികയുമാണ് സ്വരാജിന്റെ അടിത്തറ . ആ അടിക്കല്ല് അപകടത്തിലാണെങ്കിൽ നിങ്ങളുടെ എല്ലാശക്തിയും ചെലുത്തി അതിനെ നിങ്ങൾ പ്രതിരോധിക്കണം . ”
- അതുകൊണ്ട് സദാജാഗരൂഗരായിരിക്കുക .
പ്രതികരണം നമ്മെ ശക്തനാക്കും എന്നുള്ളതിന് തെളിവ് ആണ് ആ പെൺകുട്ടിക്ക് ഉണ്ടായ സംഭവത്തിൽ നമുക്ക് മനസിൽക്കൻ കഴിയുന്നത്. പ്രതികരിക്കണം,അത് മറ്റുള്ളവർക്ക് പ്രചോദനമാവുകയും ചെയ്യും .
തെറ്റുകളുടെ , അനീതിയുടെ മുന്നിലുള്ള നമ്മുടെ നിശ്ശബ്ദത അതു ചെയ്യുന്നവനു പ്രചോദനമാകും . തെറ്റുകളും അധർമ്മങ്ങളും വർദ്ധിക്കുന്നത് അതുകൊണ്ടാണ് . തെറ്റ് ചെയ്താൽ സമൂഹം ശ്രദ്ധിക്കുമെന്നും ശിക്ഷ ലഭിക്കുമെന്നും വന്നാൽ തെറ്റുചെയ്യുന്നവൻ ഭയപ്പെടും .
തെറ്റുകളുടെ , അനീതിയുടെ മുന്നിലുള്ള നമ്മുടെ നിശ്ശബ്ദത അതു ചെയ്യുന്നവനു പ്രചോദനമാകും . തെറ്റുകളും അധർമ്മങ്ങളും വർദ്ധിക്കുന്നത് അതുകൊണ്ടാണ് . തെറ്റ് ചെയ്താൽ സമൂഹം ശ്രദ്ധിക്കുമെന്നും ശിക്ഷ ലഭിക്കുമെന്നും വന്നാൽ തെറ്റുചെയ്യുന്നവൻ ഭയപ്പെടും .
അന്ധകാരത്തെ ശപിക്കുന്നതിനു പകരം ഒരു മെഴുകുതിരി കത്തിക്കുന്നത് നല്ലതാണ് , എന്ന് കേട്ടിട്ടില്ലേ ? നിങ്ങൾ ഒരു മെഴുകുതിരിയാവണം . അങ്ങനെ ഓരോരുത്തരും ഓരോ ദീപങ്ങളാകുമ്പോൾ അന്ധകാരം താനേ മറഞ്ഞുകൊള്ളും . അന്ധകാരത്തിൽ ഒളിച്ചിരിക്കുന്ന ദുഷ്ട ശക്തികൾ ഓടിയകലുകയും ചെയ്യും ..
ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞിട്ടുള്ളത് ഇവിടെ ശ്രദ്ധേയമാണ് . -
“ ഈ ലോകം ജീവിക്കുവാൻ പറ്റാത്തവിധത്തിൽ അപകടകരമായത് , ഇവിടെ തിന്മ ചെയ്യുന്നവർ ഉള്ളതുകൊണ്ടല്ല , ആ തിന്മകൾ നിശബ്ദം നോക്കിയിരുന്ന് അതു സംഭവിക്കുവാൻ അനുവദിക്കുന്നവർ കൂടുന്നതു കൊണ്ടാണ് . '' -
“ ഈ ലോകം ജീവിക്കുവാൻ പറ്റാത്തവിധത്തിൽ അപകടകരമായത് , ഇവിടെ തിന്മ ചെയ്യുന്നവർ ഉള്ളതുകൊണ്ടല്ല , ആ തിന്മകൾ നിശബ്ദം നോക്കിയിരുന്ന് അതു സംഭവിക്കുവാൻ അനുവദിക്കുന്നവർ കൂടുന്നതു കൊണ്ടാണ് . '' -
നമ്മൾ ആ കൂട്ടത്തിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക . താത്കാലിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും നാളെ നമ്മുടെ മക്കൾക്ക് ജീവിക്കാൻ പറ്റാത്ത വിധം ഈ ഭൂമിയിൽ തിന്മകൾ നിറയുന്നതിനു നമ്മുടെ നിശ്ശബ്ദത കാരണമാകും .