സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

June 20, 2020

മരംകൊത്തിയുടെ ജീവിതം.


നമ്മൾ മനുഷ്യർക്ക് കണ്ട്പഠിക്കാനും, അനുകരിക്കാനും കഴിയേണ്ട ഒന്നാണ് 
മരംകൊത്തിയുടെ ജീവിതം.

ജീവിതത്തിൽ ഒരിക്കൽ മാത്രം വിവാഹം കഴിക്കുന്ന പക്ഷിയാണ് മരം കൊത്തി. ഭാര്യയുടെ മരണ ശേഷം പോലും മറ്റൊരു വിവാഹത്തെ കുറിച്ച് ടിയാൻ ചിന്തിക്കില്ല. വിവാഹ അന്യാഷണം ബഹു രസമാണ്. ഒരു ഇലയോ പ്രാണിയോ പുഴുവോ ചുണ്ടിൽ വഹിച്ചു നടക്കും. ആ ചുണ്ട് ഒരു ഈർച്ച വാളും മനോഹരമായ കിരികിടം കൊണ്ട് അലങ്കരിച്ചതുമാണ്. 
താൻ ഭാര്യയാക്കാൻ ഉദ്ദേശിക്കുന്ന പക്ഷിയുടെ സവിധത്തിൽ ഭക്ഷണമായി എന്തെങ്കിലും സമർപ്പിക്കുന്നു. ആ പക്ഷിയോട് തനിക്കുളള ഇഷ്ടം രേഖപ്പെടുത്തലാണ് ടിയാന്റെ ലക്ഷ്യം. ചുണ്ട് കൊണ്ട് തന്റെ മുന്നിൽ കിടക്കുന്ന ഭക്ഷണം ആ പക്ഷി ആഹരിച്ചാൽ ടിയാന്റെ മനസ്സിൽ നിരവധി ലഡുകൾ ഒന്നിച്ചു പൊട്ടും. കാരണം അവൾക്ക് ഇഷ്ടമായിരിക്കുന്നു എന്നാണ് അതിന്റെ അർത്ഥം. പിന്നെ താമസിക്കില്ല. ഉടൻ തന്നെ പുതുമണവാട്ടിയെയും കൂട്ടി താൻ നിർമിച്ച ഭവനത്തിലേക്ക് യാത്രയായി. പലപ്പോഴും ഏതെങ്കിലും മരത്തിന്റെ പൊത്തിലായിരിക്കും കൂട് തയ്യാർ ചെയ്തിട്ടുളളത്.  പുതുമണവാട്ടിക്ക് കൂട് ഇഷ്ടപ്പെടുന്ന പക്ഷം കല്യാണം നടക്കുകയായി. അഞ്ച് മുതൽ ഏഴു മുട്ടകൾ വരെയാണ് പെൺപക്ഷി ഇടാറുളളത് മുട്ട വിരിഞ്ഞു കുട്ടികൾ പുറത്ത് വന്നാൽ ഭക്ഷണം നൽകാൻ രണ്ട് പേരും മാറി മാറി അവസരം വിനിയോഗിക്കും.

എവിടെയെങ്കിലും ഭക്ഷണം അല്ലെങ്കിൽ വെളളം കണ്ടാൽ ഉടൻ തന്നെ ശബ്ദമുണ്ടാക്കി ഭാര്യയെ അറിയിച്ചു അവൾ എത്തിച്ചേർന്ന ശേഷം ഒരുമിച്ചു മാത്രമാണ് ഭക്ഷണത്തിലേക്ക് അവർ അടുക്കുക. ഭാര്യയുടെ അഭാവം മനസ്സിലായാൽ ഒച്ച വെച്ച് അന്വേഷിച്ച് പാറി നടക്കും. ഇനി ഭാര്യ മരണപ്പെട്ടാൽ എപ്പോഴും അവളെ ഓർത്തു അവൾ അവന്റെ കൂടെ പാറി നടന്ന സ്ഥലങ്ങളിലെല്ലാം ചെന്ന് അവളുടെ ഓർമകളിലായി ജീവിക്കും. ആ മനോഹരമായ ഓർമ്മകളിൽ അവൻ ശബ്ദമുണ്ടാക്കി നടക്കും.

മരം കൊത്തി പക്ഷിയുടെ ആറിലൊരു ഭാഗം അതിന്റെ നീണ്ട ചുണ്ടാണ്. ഭൂമിയിൽ പ്രാണികളെയും പുഴുക്കളെയും തിരഞ്ഞുപിടിക്കാൻ അത് മരം കൊത്തിയെ സഹായിക്കുന്നു.

ഭൂമിയുടെ ഉഉൾഭാഗത്ത് വെളളം ഉണ്ടോ എന്നറിയാൻ മറ്റാർക്കുമില്ലാത്ത അറിയാനുള്ള കഴിവ് മരം കൊത്തിയുടെ പ്രത്യേകതയാണ്.

ഭൂമിയിൽ എവിടെയെങ്കിലും വെളളമുണ്ടോ എന്നറിയാൻ ഒരു ഗൈഡ് ആയി മരം കൊത്തിയെ ഉപയോഗപ്പെടുത്തിയിരുന്നു. 
വെളളം ഉണ്ട് എന്ന വിവരം മരംകൊത്തിയിൽ (ഹിന്ദിയിൽ ഹുദ്ഹുദു എന്ന് വിളിക്കും ) നിന്ന് ലഭിച്ചാൽ അവിടെ കുഴിക്കാൻ ആവശ്യപ്പെടും. അപ്പോൾ അവിടെ വെളളം ലഭിക്കുകയും ചെയ്യുന്നു. 
ആധുനിക കാലത്ത് മരം കൊത്തി വെള്ളത്തിന്റെ എഞ്ചിനീയർ എന്ന പേരിലും അറിയപ്പെടുന്നു.

യാതൊരു ക്ഷീണമോ തളർച്ചയോ കൂടാതെ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടാൻ ഈ പക്ഷിക്ക് സാധിക്കുന്നു. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ആ യാത്ര നീളുന്നു.... 

June 12, 2020

തിരിച്ചടികളെ അവഗണിക്കാം



ബീഹാറിലെ ഒരു കുട്ടിക്കഥ കേൾക്കുക :
വേനൽ വറുതിയിൽ ദുരിതത്തിലാണ്ട് ചമ്പപ്രദേശത്ത് കാട്ടുതീയും വന്നതോടെ നാടുവിടാൻ മനുഷ്യരോടൊപ്പം പക്ഷിമൃഗാദികളും നിർബന്ധിതരായി . ക്ഷാമദേശത്തുനിന്നു പറന്നുപോകുന്നതിനിടയിൽ കിട്ടിയ അരിമണിയെ നിധിപോലെ കരുതിയ കിളി അതു ശ്രദ്ധയോടെ കൊത്തിപ്പിടിച്ചു പറന്നു . പക്ഷേ , ഇടയ്ക്ക് അരിമണി കൊക്കിൽ നിന്നുവീണ് വലിയൊരു തടിയിലെ തുളയ്ക്കുള്ളിൽ കുടുങ്ങിപ്പോയി . അടുത്തുള്ള ആശാരിയെക്കണ്ട് തടിപൊളിച്ച് അരിമണിയെടുത്തുതരാൻ കിളി അപേക്ഷിച്ചു . “കടന്നുപോ . എനിക്ക് നേരമില്ല .” ആശാരി കിളിയെ കൈവെടിഞ്ഞു . കിളി അവിടത്തെ രാജാവിനെക്കണ്ട് ആശാരിക്ക് നിർദ്ദേശം നൽകാൻ യാചിച്ചു . രാജാവും കനിഞ്ഞില്ല . രാജ്ഞിയെക്കണ്ട് രാജാവിനെ ഉപദേശിക്കാൻ കിളി അപേക്ഷിച്ചു . രാജ്ഞിക്കും ദയവു തോന്നിയില്ല . കരുണയില്ലാത്ത രാജ്ഞിയെ കടിക്കണമെന്ന ആവശ്യവുമായി കിളി പാമ്പിനെക്കണ്ടു . പാമ്പും സഹായിക്കാൻ തയ്യാറായില്ല . തുടർന്നു കിളി ഒരു വലിയ കമ്പിനോടു പറഞ്ഞു പാവത്തെ സഹായിക്കാത്ത പാമ്പിനെ തല്ലിക്കൊല്ലണമെന്ന് . കമ്പും കിളിയെ അനുസരിച്ചില്ല . തീയോടായി കിളിയുടെ അപേക്ഷ : “ആ കമ്പിനെ കത്തിച്ചുകളയണം .” തീയ്ക്കും നേരമില്ല .
വെള്ളത്തെക്കണ്ട് തീയ് കെടുത്തിക്കളയാൻ യാചിച്ചു . അവിടെയും തിരസ്കരിക്കപ്പെട്ട കിളി ആനയെക്കണ്ടു . വെള്ളം കുടിച്ചുവറ്റിക്കണമെന്നായിരുന്നു കിളിയുടെ അപേക്ഷ .
കഥ മുഴുവൻ കേട്ട ആനയുടെ മനമുരുകി . കിളിക്കു തുണയേകാൻ ആന തീരുമാനിച്ചു . ഇളകിമറിഞ്ഞ് , കുടിച്ചുതീർക്കാൻ വരുന്ന ആനയെക്കണ്ടു ഭയന്ന വെള്ളം , തീയ് കെടുത്താനായി പാഞ്ഞൊഴുകി . അപായം മണത്ത തീയ് കത്തിക്കാളി കമ്പിനെ ദഹിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി . കമ്പാകട്ടെ ഉടൻ അടിച്ചുകൊല്ലുമെന്ന് പാമ്പിനോടു പറഞ്ഞു . പാമ്പ് രാജ്ഞിയുടെ നേർക്കു പാഞ്ഞു . കടിക്കാൻ വരുന്ന പാമ്പിനെക്കണ്ടു ഭയന്ന രാജ്ഞി , ആശാരിക്ക് കല്പ്പന നൽകണമെന്ന് കണവന്റെ ചെവിയിൽ മന്ത്രിച്ചു . രാജാവ് ആശാരിയെ വരുത്തി , കിളിക്കുവേണ്ട സഹായം ഉടൻ ചെയ്യാൻ ഉത്തരവു നൽകി . ആശാരി തടി പിളർന്ന് അരിമണിയെടുത്ത് കിളിക്കു കൊടുത്തു . തടസ്സങ്ങൾക്കു മുമ്പിൽ തളരാതെ ക്ഷമയോടെ പ്രയത്നിച്ചാൽ വിജയിക്കാമെന്ന ആശയം കുഞ്ഞുമനസ്സുകളിൽ പകരുന്ന കെട്ടുകഥയാണിത് .

- ഇനി ചെറിയൊരു ചൈനീസ് നാടൻകഥ കൂടി നോക്കാം .

ഒരു ഗ്രാമീണനു നിത്യവും ഒരു കുന്നു കയറിക്കടക്കേണ്ടിയിരുന്നു . ഓരോ തവണ കുന്നിറങ്ങുമ്പോഴും അയാൾ കുന്നിൻ മുകളിൽ നിന്ന് ഒരു കല്ലെടുത്തു താഴെക്കൊണ്ടു കളയുമായിരുന്നു . എന്തിനാണിതെന്നു ചോദിക്കുന്നവരോട് അയാൾ പറയും : “ഞാൻ ഈ കുന്നിനെ ഇല്ലാതാക്കുകയാണ് . എന്റെ ആയുസ്സിൽ കഴിയില്ല . പക്ഷേ ,രണ്ടോ മൂന്നോ തലമുറ കഴിയുമ്പോൾ കുന്നിവിടെക്കാണില്ല.”
സ്ഥിര പരിശ്രമത്തിന്റെ ഗുണത്തെ വാഴ്ത്തുന്ന സൂചനയാണ് ഇക്കഥയിലും .
ക്ഷമയും സ്ഥിരപരിശ്രമവും കൊണ്ട് മലകളെ കീഴ്പ്പെടുത്താമെന്ന ഇംഗ്ലിഷ് മൊഴിയും കൂട്ടത്തിലോർക്കാം നമുക്ക് . ജീവിതപ്രശ്നങ്ങൾ തട്ടിവീഴ്ത്തുമ്പോൾ ഒന്നുകിൽ തളർന്നുകിടന്നു വിധിയെപ്പഴിച്ച് നിഷ്ക്രിയരാകാം , അല്ലെങ്കിൽ ചാടിയെണീറ്റ് ആത്മവിശ്വാസത്തോടെ തുടർന്നു പ്രയത്നിക്കാം. നാം ഏതുവഴി സ്വീകരിക്കുന്നുവെന്നതിനെ ആശ്രയിച്ചാവും നമ്മുടെ ഭാവി. സ്ഥിരപരിശ്രമമെന്ന മരത്തിലാണ് പണം കായ്ക്കുന്നതെന്ന് ജാപ്പനീസ് മൊഴി. ചിന്തകനും ചരിത്രകാരനുമായ കാർലൈൽ (1795 - 1881) പറഞ്ഞിട്ടുണ്ട്  : “ധൈര്യം, നിലയ്ക്കാത്ത പരിശ്രമം, തടസ്സങ്ങളെയും നിരുത്സാഹപ്പെടുത്തലിനെയും അസാദ്ധ്യതകളെയും അവഗണിക്കുന്ന പ്രയത്നം എന്നിവയാണ് ശക്തനെയും ദുർബലനെയും വേർതിരിക്കുന്നത് .”
.
ചിന്തിക്കുക...തിരിച്ചടികളെ അവഗണിക്കാം , എന്നിട്ട്  മനസ്സ് തുറന്ന് മുന്നോട്ട് പോകാം..