സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

March 30, 2018

എന്റെ മാതൃഭാഷ ..(ഇന്ന് വായിച്ച ഒരു നല്ല തമാശക്കഥ. )

ഒരിക്കൽ അക്ബർ ചക്രവർത്തിയുടെ രാജ്യ സദസ്സിൽ ഒരു ബഹുഭാഷാ പണ്ഡിതൻ വന്നു. സദസ്സിലുണ്ടായിരുന്ന വിദ്വാൻമാരെ നോക്കി അദ്ദേഹം ഒരു വെല്ലുവിളി നടത്തി.
"എൻറെ മാതൃഭാഷ കണ്ടുപിടിക്കാൻ സാധിക്കുന്ന ആരെങ്കിലും ഈ സദസ്സിലുണ്ടോ?"
സദസ്സിലെ പലരും പല ഭാഷകളിലും സംസാരിച്ച് നോക്കി, പക്ഷേ എല്ലാ ഭാഷകളിലും ഒരേ നൈപുണ്യം പുലർത്തിയിരുന്ന പണ്ഡിതൻറെ മാതൃഭാഷ കണ്ടുപിടിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല.
ബീർബൽ മാത്രം ഒന്നും മിണ്ടാതെ നിന്നു.
രാജ്യസദസ്സിലെ വിദ്വാൻമാർക്ക് പ്രശ്നം പരിഹരിക്കാൻ ഒരു ദിവസത്തെ സമയം കൂടി അനുവദിച്ച് കൊടുത്തുകൊണ്ട് അന്ന് രാത്രി ബഹുഭാഷാ പണ്ഡിതൻ കൊട്ടാരത്തിൽ തന്നെ തങ്ങി.
രാത്രി കനത്തപ്പോൾ പണ്ഡിതൻ ഗാഢ നിദ്രയിലായി. ബീർബൽ ഒരു വടിയുമായി പതുങ്ങി ചെന്ന് പണ്ഡിതൻറെ കാലിൽ ആഞ്ഞൊരു അടി കൊടുത്തു. വേദനകൊണ്ടു പുളഞ്ഞ പണ്ഡിതൻ ഞെട്ടി എഴുന്നേറ്റ് അലറി വിളിച്ചു
"Ouch!!! Ouch!!! Who the hell is this, you scoundrel, I will kill you"
പണ്ഡിതന് മുഖം കൊടുക്കാതെ ബീർബൽ ഇരുളിൻറെ മറപറ്റി ഓടി രക്ഷപ്പെട്ടു. പിറ്റേന്ന് രാജ്യസദസ്സിൽ എത്തിയ പണ്ഡിതന് മുൻപിൽ ബീർബൽ പറഞ്ഞു "അങ്ങയുടെ മാതൃഭാഷ ഇംഗ്ളീഷ് ആണ് എന്ന് ഞാൻ കണ്ടുപിടിച്ചിരിക്കുന്നു"
ബഹുഭാഷാ പണ്ഡിതൻ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു "ബീർബൽ, നിങ്ങൾക്ക് തെറ്റിപ്പോയിരിക്കുന്നു സുഹൃത്തേ. ഞാൻ ശരിക്കും മലയാളിയാണ് എൻറെ മാതൃഭാഷ മലയാളമാണ്"
അത്ഭുതസ്തബ്ദനായ ബീർബൽ ചോദിച്ചു " മഹാനുഭാവാ, വേദനിക്കുമ്പോഴും, അപകടത്തിൽ പെടുമ്പോഴും ഒക്കെ മനുഷ്യർ അറിയാതെ മാതൃഭാഷ പറഞ്ഞുപോകും എന്നാണല്ലോ ഞാൻ പഠിച്ചിരുന്നത്, എന്നിട്ട് അങ്ങേക്ക് വേദനിച്ചപ്പോൾ അവിടുന്ന് ഇംഗ്ലീഷ് ആണല്ലോ പറഞ്ഞത്, അതെങ്ങിനെ?"
പണ്ഡിതൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
"ഞാൻ പഠിച്ചത് മലയാളം പറഞ്ഞാൽ ശിക്ഷയുളള സി ബി എസ് സി സ്കൂളിലാണ്"
_____________________________

Download OYM official App •Open Your Mind Blog
•FM Radio
•Twitter
•YouTube channel Vinu's GKnow

 
 👉 Click here to Download OYM app 👈

March 28, 2018

ചതി.....😬😠 ( ഇത് വായിച്ചില്ലെങ്കിൽ നഷ്ടമാണ്)


വനത്തില് നായാട്ടിനു പോയ വേടനെ ഒരു പുലി ഓടിക്കുകയുണ്ടായി,
പ്രാണരക്ഷാര്ത്ഥം അയാള് ഒരു മരത്തില് അള്ളിപ്പിടിച്ചുകയറി രക്ഷപ്പെട്ടു.
പക്ഷേ, താൻ കയറിയ മരത്തിലെ തൊട്ടുമുകളിലെ കൊമ്പിൽ ഒരു കരടിയും അഭയം തേടിയിരുന്നു. ഭയന്നു വിറച്ചു നില്ക്കുന്ന വേടനോടു കരടി പറഞ്ഞു:
”സ്നേഹിതാ കേറി എന്നരികില് ഇരുന്നോളൂ.ഞാന് ഉപദ്രവിക്കില്ല.
”വേടന് പതുക്കെ കരടിക്കരികില് ഇരുന്നു.
ഉറക്കം തൂക്കുന്ന വേടനോട് , തന്റെ മടിയില് തല വച്ചുറങ്ങിക്കോളൂ
എന്ന് പോലും ആ സാദു മൃഗം പറഞ്ഞു:
താഴെയിരുന്ന പുലി എല്ലാം ശ്രദ്ധിക്കുന്നുണ്ട്. അവന് കരടി യോടു വിളിച്ചു പറഞ്ഞു.
”നിന്റേയും എന്റേയും പൊതു ശത്രുവായ വേടനെ എനിക്കു തള്ളിയിട്ടുതരൂ. ഞാന് വിശപ്പടക്കി പ്പൊയ്ക്കോളാം.
നിന്നെ ഞാന് ഉപദ്രവിക്കില്ല.
നാം ഒരേ വര്ഗ്ഗക്കാരല്ലേ?”
കരടി പറഞ്ഞു: - ”ഞാന് പറഞ്ഞിട്ടാണ്, എന്നെ വിശ്വസിച്ചാണ് ഇയാള് കിടക്കുന്നത്.വിശ്വസിക്കുന്നവരെ ചതിക്കുന്നതു പാപമല്ലേ?”
കരടിയുടെ മറുപടികേട്ട് പുലി നിരാശനായി .
അല്പ്പം കഴിഞ്ഞപ്പോള് വേടന് ഉണര്ന്നു. കരടിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. അതിനാല് അവന് വേടന്റെ മടിയില് തല വച്ചുറക്കമായി.
അതുശ്രദ്ധിച്ച പുലിതന്ത്ര പൂര്വ്വം വേടനോടു പറഞ്ഞു.
”എടോ വേടാ ആ തടിമാടന് കരടിയെ തള്ളിയിടൂ, ഞാന് വിശപ്പടക്കി പ്പൊയ്ക്കോളാം.
നിനക്കു നിന്റെ വീട്ടിലേക്കും പോകാം. ഭാര്യയും മക്കളും അവിടെ കാത്തിരിക്കുന്നണ്ടാവില്ലേ?”
വേടന്റെ മനസ്സിളകി.
കരടിയെ അവന് ശക്തമായി തള്ളി. പക്ഷേ,മരക്കൊമ്പില്പിടിച്ചിരുന്നതിന്നാല് കരടി താഴെ വീണില്ല.!
അപ്പോൾ ബുദ്ധിമാനായ പുലി വിളിച്ചു പറഞ്ഞു:
ഹേ, കരടീ........
നിന്റെ സ്നേഹത്തെമറന്നു, നിന്നെ ചതിച്ചു വീഴ്ത്താന് ശ്രമിച്ച ആ നീചനെ ഇനിയും നീ സംരക്ഷിക്കയാണോ?
തള്ളിത്താഴെയിടൂ അവനെ,
എന്റെ വിശപ്പെങ്കിലും ശമിക്കട്ടേ.”
അപ്പോള് കരടി ചൊല്ലിയ മറുപടി കേട്ടോളൂ: "സജ്ജനങ്ങള്ക്കു സത്പ്രവൃത്തിയാണ്  അഹങ്കാരം.തനിക്കുദ്രോഹം ചെയ്തവരോടുപോലും മനസ്സിൽ നന്മയുള്ളവൻ പ്രതികാരം ചെയ്യില്ല.
ഈ കഥയിൽ നമുക്കൊരു പാഠമുണ്ട്.
മനുഷ്യൻ സ്വാർത്ഥ താത്പര്യംകൊണ്ട് ആരെയും ചതിക്കാൻ മടിക്കില്ല എന്ന പാഠം.
എപ്പോഴും ചതി കരുതിയിരിക്കണം എന്ന പാഠം.
മനുഷ്യനായി പിറന്നത് കൊണ്ട് മാത്രം ഒരുവനിൽ നന്മ ഉണ്ടായിക്കൊള്ളണമെന്നില്ല,..
_________________

Download OYM official App

Mountain View

Click here to Download ⏬

March 21, 2018

Doomsday Clock 'അന്ത്യദിന ഘടികാരം'



. ലോകം നേരിടുന്ന കടുത്ത ഭീഷണികളുടെ രൂക്ഷത ഭരണാധികാരികളെയും നേതാക്കളെയും ബോധ്യപ്പെടുത്താനുള്ള ഒരു പ്രതീകാത്മക ഏർപ്പാടാണ് അന്ത്യദിനഘടികാരം (Doomsday Clock). 1947-ൽ അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയിലാണ്‌ ഘടികാരം സ്ഥാപിച്ചത്. അമേരിക്ക ആദ്യമായി അണുബോംബ് നിർമ്മിച്ച സംഘത്തിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ 1945-ൽ തുടങ്ങിയ ബുള്ളറ്റിൻ ഓഫ് ദ ആറ്റമിക് സയന്റിസ്റ്റ്സ്‌ എന്ന പ്രസിദ്ധീകരണത്തിന്റെ നിർദ്ദേശകസമിതി അംഗങ്ങളാണ് 1947-ൽ അന്ത്യദിനഘടികാരത്തിന് രൂപം നൽകിയത്. ഘടികാരത്തിന്റെ പുനക്രമീകരണം നടത്താൻ ചുമതലയുള്ള സംഘത്തിൽ ഇപ്പോൾ ലോകപ്രശസ്തരായ ഒട്ടേറെ ശാസ്ത്രജ്ഞർ ഉൾപ്പെടുന്നു. 2007 ജനുവരി 17-ന് ഘടികാരസൂചി രണ്ടു മിനുറ്റുകൂടി അർധരാത്രിയോട് അടുപ്പിച്ചുവെന്
ന് ലണ്ടനിൽ പ്രഖ്യാപിച്ചത് വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങാണ്.
ആഗോളതാപനം, ആണവായുധം എന്നീ വിപത്തുകൾ മൂലം സർവനാശത്തിലേക്ക ് ലോകനാഗരികതയ്ക്കിന് വെറും അഞ്ചുമിനുറ്റ് മാത്രമെന്ന് അന്ത്യദിനഘടികാരം മുന്നറിയിപ്പു നൽകുന്നു. കഴിഞ്ഞ 60 വർഷമായി ഇത്തരമൊരു ഘടികാരം ശാസ്ത്രലോകം കൈവശം സൂക്ഷിക്കുകയാണ്. ലോകം നേരിടുന്ന ഭീഷണികൾക്കനുസരിച്ച് അതിന്റെ സൂചിയിൽ വ്യത്യാസം വരുത്തിക്കൊണ്ടേയിരിക്കുന്നു. സർവനാശത്തിന് അവശേഷിക്കുന്ന സമയമാണ് ലോകത്തിനുള്ള മുന്നറിയിപ്പായി 'അന്ത്യദിനഘടികാ
ര'ത്തിൽ ക്രമീകരിക്കപ്പെടുക. ഘടികാരത്തിന്റെ ക്രമീകരണം
ലോകത്തെ രാഷ്ട്രീയവും വംശീയവുമായ മാറ്റങ്ങൾക്കും ചലനങ്ങൾക്കുമനുസരിച്ചാണ് അന്ത്യദിനഘടികാരത്തിന്റെ സൂചി ക്രമീകരിക്കപ്പെ
ടുക. 

1947-ൽ ഘടികാരം നിലവിൽ വന്നപ്പോൾ അതിന്റെ സൂചി അർധരാത്രിയിൽ നിന്ന് ഏഴുമിനുറ്റ് അകലെയായിരുന്നു. അതിനുശേഷം, അന്താരാഷ്ട്ര സംഭവ വികാസങ്ങൾക്കനുസരിച്ച് 18 തവണ ഘടികാരസൂചി പുനക്രമീകരിക്കപ്പെട്ടു. 1949-ൽ സോവിയറ്റ് യൂണിയൻ ആദ്യ ആറ്റംബോംബ് പരീക്ഷിച്ച വേളയിൽ ഘടികാരസൂചി മൂന്ന് മിനുറ്റ് മുന്നോട്ട് നീക്കപ്പെട്ടു; അർധരാത്രിയിൽ നിന്നുള്ള അകലം വെറും നാലു മിനുറ്റായി. ഒൻപത് മാസത്തെ ഇടവേളയ്ക്കിടയിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തെർമോന്യൂക്ലിയർ പരീക്ഷണങ്ങൾ നടത്തിയ 1953-ലാണ് അന്ത്യദിനഘടികാരസൂചി അർധരാത്രിയിലേക്ക് ഏറ്റവും കൂടുതൽ അടുത്തത്. അർധരാത്രിയിലേക്കുള്ള അകലം അന്ന് വെറും ഒരു മിനുറ്റു മാത്രമായി. 1991-ൽ റഷ്യയും അമേരിക്കയും തന്ത്രപ്രധാന ആയുധങ്ങൾ കുറയ്ക്കാനുള്ള ഉടമ്പടി (Strategic Arms Reduction Treaty) ഒപ്പുവെച്ചപ്പോഴാണ് ഘടികാരസൂചി അർധരാത്രിയിൽ നിന്ന് ഏറ്റവും കൂടുതൽ അകന്നത്. അന്ന് 17 മിനുറ്റ് പുനക്രമീകരിക്കപ്പെട്ടു.
1974-ൽ 'ബുദ്ധൻ ചിരിക്കുന്നു' എന്ന കോഡുനാമത്തിൽ രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തി. അന്ത്യദിനഘടികാരസൂചി ഒൻപതു മിനുറ്റ് മാറ്റി; അർധരാത്രിയിലേക്കുള്ള ദൂരം വെറും മൂന്നു മിനുറ്റായി. 2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2002-ലാണ് ഇതിനു മുമ്പ് ഘടികാരസൂചി ക്രമീകരിക്കപ്പെട്ടത്. അന്ന് രണ്ടുമിനിറ്റുകൂടി അർധരാത്രിയിലേക്ക് സൂചി അടുപ്പിച്ചു. അർധരാത്രിയിലേക്കുള്ള ദൂരം അന്ന് ഏഴു മിനുറ്റായി. അന്ത്യദിനഘടികാരസൂചി മുമ്പ് 17 തവണ പുനക്രമീകരിക്കപ്പെട്ടപ്പോഴും, ആയുധപന്തയത്തിന്റെ ഏറ്റക്കുറച്ചിലു
മൊക്കെയായിരുന്നു മാനദണ്ഡം. ഇത്തവണ ആദ്യമായി അതിന് വ്യത്യാസമുണ്ടായിരിക്കുന്നു. ആഗോളതാപനം കൂടി സർവനാശകാരികളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു.
കടപ്പാട് : വിക്കിപീഡിയ

അലസിപ്പൂമരം അഥവാ ഗുൽമോഹർ ( ഇൗ പൂവിനെ പറ്റി അറിയാമോ...?)



വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന ഒരു മരമാണ് അലസിപ്പൂമരം അഥവാ ഗുൽമോഹർ. (ശാസ്ത്രീയനാമം: Delonix regia). ഇംഗ്ലീഷിൽ Royal Poinciana അഥവാ Flamboyant. ഡെലോനിക്സ് റീജിയ (Delonix regia) എന്നാണ് ശാസ്ത്രീയ നാമം. കേരളത്തിലെ വഴിയോരങ്ങളിൽ ഏപ്രിൽ - മേയ് മാസങ്ങളിൽ ഈ മരങ്ങൾ പൂവണിയുന്നു. ചില വർഷങ്ങളിൽ ഇത് നേരത്തേയും ചിലപ്പോൾ വൈകിയും പൂവിടാറുണ്ട്. . പൂക്കൾ പൊഴിഞ്ഞ് വഴിയോരങ്ങൾക്ക് വർണ്ണാഭ നൽകാറുണ്ട്. തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്ന ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു. തണ്ടിനു അധികം ബലമില്ലാത്തതുകൊണ്ട് മഴക്കാലത്ത് ശാഖകൾ വീണു വഴിയാത്രക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു മരമാണിത്. മദിരാശിമരം എന്നും പേരുണ്ട്.
നല്ല സൂര്യപ്രകാശം ആവശ്യമായ ഇതിന് ചെറിയ വരൾച്ചയും ശൈത്യവും താങ്ങാനാകും.

അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള അലസിപ്പൂമരത്തിന്റെ സ്വദേശം മഡഗാസ്കറാണ്. അലങ്കാരവൃക്ഷമെന്ന നിലയിൽ അലസിപ്പൂമരം ഭാരതത്തിലെത്തിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി.
പരമാവധി പത്തു മീറ്ററിലധികം ഉയരത്തിലേക്ക് ഈ വൃക്ഷം വളരാറില്ല. അത്രയുമായാൽ പിന്നെ ഇവയുടെ തലപ്പ് പരന്നു പന്തലിക്കും. ഇലകൾ വളരെ ചെറുതാണ്. പരമാവധി അര സെന്റീമീറ്റർ മാത്രം. വേനൽകാലത്താണ് അലസിപ്പൂമരം പൂക്കുക. ശാഖാഗ്രത്തിൽ കുലകളായാണ് പൂക്കൾ വിടരുക. പൂവിന് ചുവപ്പ് നിറവും മിക്കവാറും സ്പൂണിന്റെ ആകൃതിയും ആയിരിക്കും. പരന്ന പച്ച തലപ്പും അതുനിറയെ ചുവന്ന പൂക്കളുമായി നിൽക്കുന്ന അലസിപ്പൂമരം കാണാൻ ഭംഗിയാണ്. പക്ഷേ നല്ല കാറ്റിൽ ഇവ പിഴുതു വീഴാൻ സധ്യതുയുണ്ട്. ഇതിന്റെ വേരുകൾ ആഴത്തിലേക്കു പോകുന്നവയല്ല. ചുവട്ടിൽ തന്നെ വ്യാപിച്ചു നിൽക്കും. അതുകൊണ്ട് ഗുൽമോഹറിന്റെ ചുവട്ടിൽ മറ്റ് ചെടികൾ വളരാനുള്ള സാധ്യത കുറവാണ്.



തോടോടു കൂടിയ കായ നീണ്ടു പരന്നതാണ്. 50 സെന്റീമീറ്ററോളം നീളവും 4 സെന്റിമീറ്റർ വീതുയുമുണ്ടാകും. കായ ഏറെ നാളുകൾക്കു ശേഷമേ മരത്തിൽ നിന്നും അടർന്നു വീഴുകയുള്ളു. ഒക്ടോബറിൽ കായ വിളയും.ഇത് വളരെക്കാലം മരത്തിൽ തന്നെ കിടക്കും. വിത്തുകൾ പാകിയും അലസിപ്പൂമരം കിളിപ്പിക്കാം. ഇതുകൂടാതെ വേരിൽ നിന്നും തൈകൾ ഉണ്ടാകും. തണ്ട് മുറിച്ച് നട്ടാലും ഇവ കിളിർക്കും.
കേരളത്തിൽ കാട്ടിലും നാട്ടിലും ഈ മരം ധാരാളമുണ്ട്. തടിയുടെ ഈടും ബലവും കുറവാണ്. മുഖ്യമായും വിറകിനാണ് അലസിപ്പൂമരത്തിന്റെ തടി ഉപയോഗിക്കുന്നത്. സിസാൽ പിനിയേസി എന്ന സസ്യ കുടുംബത്തിൽപ്പെട്ട അലസിപ്പൂമരത്തിന്റെ ശാസ്ത്രനാമം ഡിലോണിക്സ് റീജിയറാഫ് എന്നാണ്. ഗുൽമോഹർ, ഗോൽഡ് മോഹർ എന്നെല്ലാം ഇംഗ്ലീഷിൽ അറിയപ്പെടുന്നുണ്ട്.

March 17, 2018


പ്രകൃതി സ്വയം ശുദ്ധമാകും. ഓര്ക്കുക നാം എത്രത്തോളം പ്രകൃതിയെ ആശുദ്ധമാക്കുന്നോ അതേ രീതിയില് പ്രകൃതി തിരിച്ചടിക്കും.

 ന്യൂട്ടന്റെ രണ്ടാം ചലന നിയമം അനുസ്മരിക്കുക.
നൃൂട്ടൻ്റെ രണ്ടാംചലനനിയമം നിങ്ങൾക്ക് നിർവ്വചിക്കാൻ കഴിയുമോ? നൃൂട്ടൻ്റെ രണ്ടാം ചലനനിമം പ്രസ്താവിക്കുന്നു.
ഒരുവസ്തുവിൻ്റെ ഗതിയുടെ മാറ്റത്തിൻ്റെ നിരക്ക് ആവസ്തുവിൻ്റെ ബലത്തിൻ്റെ ദിശയിലുള്ള ആപേക്ഷിക അസന്തുലിത ബലത്തിന് നേർഅനുപാതത്തിലായിരിക്കും. അതായത് , F= Ma.
ഇവിടെ, F എന്നത് പ്രയോഗിക്കുന്ന ബലം .m, എന്നത് വസ്തുവിൻ്റെ പിണ്ടം,a എന്നത് ഉത്പാദിപ്പിക്കുന്ന ത്വരണം.
ഒരുവസ്തു ഒരേ സമയത്ത് ഒന്നിലധികം ബലങ്ങൾക്ക് വിധേയമായാൽ എന്തുസംഭവിക്കും?
ഒരേ സമയത്ത് വസ്തുവിന് ഒന്നിലധികം ബലങ്ങൾക്ക് വിധേയമായാൽ ഉത്പാദിപ്പിക്കുന്ന ത്വരണം ഒാരോന്നിൻ്റെയും മൊത്തത്തിൽ വഹിക്കുന്ന ബലങ്ങൾക്ക് നേർ അനുപാതമായിരിക്കും. രണ്ടാമത്തെ നിയമവും വസ്തുവിൻ്റെ ഗതിയുടെ നെറ്റ് ബലമാണ്(അറ്റാദായമായ) കാണിച്ചിരിക്കുന്നത്:
അതുകൊണ്ട്; നൃൂട്ടൻസ് രണ്ടാം നിയമവുംപ്രസ്താവിക്കുന്നത് ഒരുവസ്തുവിൽ പ്രയോഗിക്കുന്ന നെറ്റ്ബലം ആവസ്തുവിൻ്റെ ഗതിയുടെ മാറ്റത്തിൻ്റെ നിരക്കിന് തുലൃമായിരിക്കുമെന്നാണ്.
എങ്ങനെയാണ് ഗതി നെറ്റ്ബലത്തെ സ്വാധീനിക്കുന്ന
ത്?
ഒന്നാം ചലനനിയമം ചൂണ്ടിക്കാണിക്കുന്നത്
പുറമേയുള്ള ഒരുഅസന്തുലിത ബലം ഒരുവസ്തുവിൽ പ്രയോഗിക്കുമ്പോൾ അതിൻ്റെ പ്രവേഗം മാറുന്നു.അതുകൊണ്ട് വസ്തു ത്വരണത്തിലാണ് ഒരുവസ്തുവിൻ്റെ ത്വരണം ആപേക്ഷികബലത്തെ (പ്രയോഗിക്കുന്ന ബലം) ആശ്രയിക്കുന്നതെങ്ങനെയെന്ന് നമുക്ക് ഇപ്പോൾ പഠിക്കാം.
ഒരു ഉദാഹരണം പരിഗണിക്കുക.-ഒരു കാർ റോഡിൻ്റെ വശത്തായിട്ട് വിശ്രാന്താവസ്ഥയിലായിരിക്കുമ്പോൾ പ്രതൃേകിച്ച് ഒരു ശ്രദ്ധയും കൊടുക്കേണ്ട കാരൃമില്ല.
പക്ഷേ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു കാറിന് ചെറിയ വേഗത ആണങ്കിൽ കൂടിയും വഴിയിൽ നിൽക്കുന്ന ഒരു വൃക്തിയെ കൊല്ലാൻ സാധിച്ചേക്കാം. ഒരു ചെറിയ പിണ്ടം(Mass) ഇതു പോലെ, തോക്കിൽ നിന്ന് ചീറ്റിപായുന്ന വെടിയുണ്ടഉതിർക്കുമ്പോൾ ഒരു ബുള്ളറ്റ് ഒരു പക്ഷേ ഒരു വൃക്തിയെ കൊന്നേക്കാം. ഈ ഉദാഹരണങ്ങളിൽ നിന്ന് ഒരുകാരൃം വൃക്തമാകുന്നു.അതായത്,. വസ്തുവിലുണ്ടാകുന്ന സമ്മർദ്ദം അതിൻ്റെ പിണ്ടത്തെയും പ്രവേഗത്തേയും ആശ്രയിച്ചിരിക്കുന്നു. നമ്മൾ ഒരു വസ്തുവിൻ്റെ പ്രവേഗവും പിണ്ടവും യോജിപ്പിക്കുമ്പോൾ നമുക്ക് വേറൊരു അളവ്കിട്ടുന്നു. ഇത് ആവിഷ്കരിച്ചത് നൃൂട്ടനാണ്
നമുക്ക് ഗതി നിർവ്വചിക്കാം.: ഗതിക്ക് ഒരുപോലെ ദിശയും വൃാപ്തിയും ഉണ്ട്.ഇതിൻ്റെ ദിശ പ്രവേഗത്തിൻ്റെ ദിശപോലെയാണ്. അസന്തുലിത ബലം ഒരുവസ്തുവിൽ പ്രയോഗിക്കുമ്പോൾ, അത് വസ്തുവിൻ്റെ പ്രവേഗത്തിൽ മാറ്റം വരുത്തുന്നു, അത് തിരിഞ്ഞ് അതിൻ്റെ ഗതിയിൽ മാറ്റം വരുത്തുന്നു ഒരു വസ്തുവിൻ്റെ ഗതിക്ക് മാറ്റം വരുത്തുവാൻ ബലം ആവശൃമാണ്.ഇവ ആശ്രയിക്കുന്നത് സമയനിരക്കിനെ ആണ്ഗതിക്ക്മാറ്റം വന്നു. അതാണ് ഇതിൻ്റെ ചുരുക്കം.
ചലിച്ചുകൊണ്ടിരിക്കുന്ന ഒരുവസ്തുവിൻ്റെ ത്വരണം കണക്കുകൂട്ടാൻ കഴിയുന്നത്:
________________________________

Follow Me on ,🐦 Twitter (click here 👉)

March 02, 2018

ഉദാത്തമായ പ്രാർത്ഥന നിങ്ങളെ ആപത്തിൽ നിന്നും രക്ഷിക്കും. ..----- ഇൗ കഥ മുഴുവൻ വായിക്കൂ


ഒരു കപ്പൽ കാറ്റിൽ പെട്ട് തകർന്നു , രണ്ടുപേർ മാത്രം നീന്തി മരുഭൂമി സമാനമായ ഒരു ദ്വീപിൽ എത്തി .
ഒരൽപം ജലം മാത്രമുള്ള ആ ദീപിൽ നിന്നും തങ്ങളെ രക്ഷപ്പെടാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്ന് ബോധ്യപ്പെട്ട ഇരുവരും പ്രാർത്ഥിക്കുവാൻ തീരുമാനിച്ചു .
പക്ഷെ ആരുടെ പ്രാർത്ഥനയാണ് ദൈവം കേൾക്കുന്നതെന്ന് അറിയാനായി ദീപിനെ തെക്കുഭാഗമെന്നും വടക്കു ഭാഗമെന്നും രണ്ടായി തിരിച്ചു . ഒരാൾ തെക്കു ഭാഗത്ത് നിന്നും മറ്റേയാൾ വടക്കു ഭാഗത്ത് നിന്നും പ്രാർത്ഥന തുടങ്ങി.
ആദ്യമായി അവർ പ്രാർഥിച്ചത് ഭക്ഷണത്തിനു വേണ്ടിയായിരുന്നു .
പിറ്റേ ദിവസം രാവിലെ തെക്കുഭാഗത്ത് നല്ല ഫലങ്ങളുള്ള ഒരു മരം കാണപ്പെട്ടുഅടുത്ത ദിവസം അവർ വസ്ത്രത്തിനായി പ്രാർഥിച്ചു.
തെക്കുവശത്തുള്ള ആൾക്ക് മാത്രം വസ്ത്രം ലഭിച്ചുഅടുത്ത ദിവസം രക്ഷപ്പെടാൻ ഒരു തോണിക്കുവേണ്ടി ഇരുവരും പ്രാർഥിച്ചു. തെക്കു വശത്ത് തോണി വന്നു. തെക്കുവശത്തുള്ള ആൾ തോണിയിൽ കയറി രക്ഷപ്പെടാൻ തീരുമാനിച്ചു ..
വടക്കു വശത്തുള്ള ആളെ തോണിയിൽ കയറ്റാൻ അദ്ദേഹം സന്നദ്ധമായില്ല . കാരണം അയാൾ ദൈവത്താൽ ശപിക്കപ്പെട്ടവനാണ് .

അയാളുടെ ഒരു പ്രാർത്ഥനയും ദൈവം കേട്ടില്ല ,അയാളെ കയറ്റിയാൽ ദൈവ കോപം ഉണ്ടാകും എന്നൊക്കെ അദ്ദേഹം കരുതി . വള്ളം കരയിൽ നിന്നും നീങ്ങാൻ തുടങ്ങിയപ്പോൾ ആകാശത്തുനിന്നും ഒരു ശബ്ദം കേട്ടു .
" നീ എന്തു കൊണ്ട് വടക്കുവശത്തുള്ള ആളെ വള്ളത്തിൽ കയറ്റിയില്ല ?" അയാൾ മറുപടി പറഞ്ഞു : ശപിക്കപ്പെട്ട അവൻ ഈ വള്ളത്തിൽ കയറിയാൽ ദൈവം ഇഷ്ടപ്പെടില്ല ,അതിനാൽ ഈ വള്ളം ഒരുപക്ഷെ മുങ്ങി പോയേക്കാം !!
അവൻറെ ഒരു പ്രാർത്ഥന പോലും ദൈവം കേട്ടില്ലല്ലോ ? ദൈവം മറുപടി പറഞ്ഞു : "നിനക്കു തെറ്റു പറ്റി .ശരിക്കും ഞാൻ അയാളുടെ പ്രാർത്ഥനായാണ് കേട്ടത് ! നിൻറെ പ്രാർത്ഥന കേൾക്കണേ എന്നുമാത്രമായിരുന്നു അയാളുടെ പ്രാർത്ഥന !"

മേൽ കഥയിലെ പോലെ മറ്റുള്ളവരുടെ പ്രാർത്ഥന കൊണ്ടാകാം പലപ്പോഴും നമുക്ക് പല നന്മയും വന്നെത്തുന്നത് .
പ്രത്യേകിച്ച് മാതാപിതാക്കളുടെ പ്രാർഥനകൾ,
സുഹൃത്തുക്കളുടെ പ്രാർത്ഥനകൾ,
അതുപോലെ നാം വല്ല ഉപകാരവും ചെയ്യുന്നവരുടെ പ്രാർത്ഥനകൾ, അവയ്ക്കെല്ലാം ഉത്തരം ലഭിക്കാനുള്ള സാധ്യതകൾ കൂടുതലാണ് .
ജീവിതത്തിൽ പറ്റാവുന്ന നന്മകൾ ചെയ്യുക -
ചിലപ്പോൾ ചിലരുടെ അനുഗ്രവും പ്രാർത്ഥനയും നിങ്ങളെ അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷിക്കുക.
___________________________________


നിങ്ങൾക്ക് ഇൗ കഥ ഇഷ്പ്പെട്ടോ.
എന്റെ ഇൗ ബ്ലോഗ് ഫോളോ ചെയ്യുക.
________________________________________
     Follow me > Twitter🐦 (click here) 👈
Subscribe YouTube ▶ Vinu's GKnow (click here 👈)