വനത്തില് നായാട്ടിനു പോയ വേടനെ ഒരു പുലി ഓടിക്കുകയുണ്ടായി,
പ്രാണരക്ഷാര്ത്ഥം അയാള് ഒരു മരത്തില് അള്ളിപ്പിടിച്ചുകയറി രക്ഷപ്പെട്ടു.
പക്ഷേ, താൻ കയറിയ മരത്തിലെ തൊട്ടുമുകളിലെ കൊമ്പിൽ ഒരു കരടിയും അഭയം തേടിയിരുന്നു. ഭയന്നു വിറച്ചു നില്ക്കുന്ന വേടനോടു കരടി പറഞ്ഞു:
”സ്നേഹിതാ കേറി എന്നരികില് ഇരുന്നോളൂ.ഞാന് ഉപദ്രവിക്കില്ല.
”വേടന് പതുക്കെ കരടിക്കരികില് ഇരുന്നു.
ഉറക്കം തൂക്കുന്ന വേടനോട് , തന്റെ മടിയില് തല വച്ചുറങ്ങിക്കോളൂ
എന്ന് പോലും ആ സാദു മൃഗം പറഞ്ഞു:
താഴെയിരുന്ന പുലി എല്ലാം ശ്രദ്ധിക്കുന്നുണ്ട്. അവന് കരടി യോടു വിളിച്ചു പറഞ്ഞു.
”നിന്റേയും എന്റേയും പൊതു ശത്രുവായ വേടനെ എനിക്കു തള്ളിയിട്ടുതരൂ. ഞാന് വിശപ്പടക്കി പ്പൊയ്ക്കോളാം.
നിന്നെ ഞാന് ഉപദ്രവിക്കില്ല.
നാം ഒരേ വര്ഗ്ഗക്കാരല്ലേ?”
കരടി പറഞ്ഞു: - ”ഞാന് പറഞ്ഞിട്ടാണ്, എന്നെ വിശ്വസിച്ചാണ് ഇയാള് കിടക്കുന്നത്.വിശ്വസിക്കുന്നവരെ ചതിക്കുന്നതു പാപമല്ലേ?”
കരടിയുടെ മറുപടികേട്ട് പുലി നിരാശനായി .
അല്പ്പം കഴിഞ്ഞപ്പോള് വേടന് ഉണര്ന്നു. കരടിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. അതിനാല് അവന് വേടന്റെ മടിയില് തല വച്ചുറക്കമായി.
അതുശ്രദ്ധിച്ച പുലിതന്ത്ര പൂര്വ്വം വേടനോടു പറഞ്ഞു.
”എടോ വേടാ ആ തടിമാടന് കരടിയെ തള്ളിയിടൂ, ഞാന് വിശപ്പടക്കി പ്പൊയ്ക്കോളാം.
നിനക്കു നിന്റെ വീട്ടിലേക്കും പോകാം. ഭാര്യയും മക്കളും അവിടെ കാത്തിരിക്കുന്നണ്ടാവില്ലേ?”
വേടന്റെ മനസ്സിളകി.
കരടിയെ അവന് ശക്തമായി തള്ളി. പക്ഷേ,മരക്കൊമ്പില്പിടിച്ചിരുന്നതിന്നാല് കരടി താഴെ വീണില്ല.!
അപ്പോൾ ബുദ്ധിമാനായ പുലി വിളിച്ചു പറഞ്ഞു:
ഹേ, കരടീ........
നിന്റെ സ്നേഹത്തെമറന്നു, നിന്നെ ചതിച്ചു വീഴ്ത്താന് ശ്രമിച്ച ആ നീചനെ ഇനിയും നീ സംരക്ഷിക്കയാണോ?
തള്ളിത്താഴെയിടൂ അവനെ,
എന്റെ വിശപ്പെങ്കിലും ശമിക്കട്ടേ.”
അപ്പോള് കരടി ചൊല്ലിയ മറുപടി കേട്ടോളൂ: "സജ്ജനങ്ങള്ക്കു സത്പ്രവൃത്തിയാണ് അഹങ്കാരം.തനിക്കുദ്രോഹം ചെയ്തവരോടുപോലും മനസ്സിൽ നന്മയുള്ളവൻ പ്രതികാരം ചെയ്യില്ല.
ഈ കഥയിൽ നമുക്കൊരു പാഠമുണ്ട്.
മനുഷ്യൻ സ്വാർത്ഥ താത്പര്യംകൊണ്ട് ആരെയും ചതിക്കാൻ മടിക്കില്ല എന്ന പാഠം.
എപ്പോഴും ചതി കരുതിയിരിക്കണം എന്ന പാഠം.
മനുഷ്യനായി പിറന്നത് കൊണ്ട് മാത്രം ഒരുവനിൽ നന്മ ഉണ്ടായിക്കൊള്ളണമെന്നില്ല,..
_________________
No comments:
Post a Comment