സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

December 01, 2020

അറിയാതെ പോയ സിൽക്ക് സ്മിതയുടെ സങ്കട ചിരി



 ആന്ധാപ്രദേശിലെ എളൂർ എന്ന ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച വിജയലക്ഷ്മിക്ക് നാലാം ക്ലാസ്സിൽ പഠനമുപേക്ഷിക്കേണ്ടി വന്നു. ഒരു എക്സ്ട്രാ നടിയായാണ് സിനിമയിലെത്തിയത്. കൗമാരമെത്തിയപ്പോഴേക്കും സ്മിതയുടെ വിവാഹം കഴിഞ്ഞെങ്കിലും ദാരിദ്ര്യത്തിന് മാറ്റമുണ്ടായില്ല. 1979ൽ മലയാളിയായ ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെത്തേടി’യിലൂടെ ആണ് പത്തൊൻപതാം വയസ്സിൽ വിജയലക്ഷ്മി സിനിമയിലെത്തിയത്. വശ്യമായ കണ്ണുകളും ആരെയും ആകർഷിക്കുന്ന ശരീരവടിവുകളും സിനിമയുടെ മറ്റൊരു ലോകത്തേക്കാണ് അവരെ എത്തിച്ചത്.

വിജയലക്ഷ്മിയെന്ന പാവം പെൺകുട്ടി സിൽക് സ്മിതയെന്ന നക്ഷത്രമായിമാറിയപ്പോൾ കഥകളായി, അപവാദങ്ങളായി. വിജയം തലയ്ക്കുപിടിച്ച് നില മറന്നു വെന്ന് ആക്ഷേപമുയർന്നു. നടികർ തിലകം ശിവാജി ഗണേശൻ സെറ്റിലേക്കു കയറിവന്നപ്പോൾ കാലിന്മേൽ കാൽ കയറ്റിവച്ചിരുന്ന സ്മിതയെ നോക്കി സിനിമാലോകം നെറ്റി ചുളിച്ചു . എംജിആർ മുഖ്യമന്ത്രി , അദ്ദേഹം വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാതെ ആന്ധ്രയിലേക്കു ഷൂട്ടിങ്ങിനു പോയപ്പോൾ 'എന്തൊരു അഹങ്കാരി ' എന്ന മുറുമുറുപ്പുയർന്നു . സ്മിതയ്ക്കും പറയാനുണ്ടായിരുന്നെങ്കിലും അപവാദങ്ങളുടെയത്ര പ്രചാരം അതിനു ലഭിച്ചില്ല . പുറത്തുനിന്നുള്ള ആക്രമണങ്ങളെ ചെറുക്കാൻ പുറന്തോടിനുള്ളിലേക്കു വലിയുന്ന ആമയെപ്പോലെ , സിനിമയുടെ ചതിക്കുഴികളെ അതിജയിക്കാൻ സ്മിത അഹങ്കാരിയുടെ പുറന്തോടെടുത്ത് അണിയുകയായിരുന്നുവെന്ന് അടുപ്പമുണ്ടായിരുന്നവർ മാത്രം അറിഞ്ഞു .

ജീവിതത്തിലെ ആദ്യ വേഷം മേക്കപ്പ് ആർട്ടിസ്റ്റിന്റേതായിരുന്നു . സിനിമപോലൊരു ട്വിസ്റ്റ് സംഭവിക്കുന്നതു പിന്നീടാണ് .

35 ആം വയസിൽ സ്മിത എന്തിന് അങ്ങനെ ചെയ്തു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ . ?

പല കഥകൾ പ്രചരിച്ചിരുന്നു.. തെലുങ്കിൽ എഴുതിയ ഒരു ആത്മഹത്യ കുറിപ്പ് അന്ന് ലഭിച്ചുവെന്ന് പറയപ്പെടുന്നു.

സ്വപ്നങ്ങൾ കാണാൻ തുടങ്ങിയ പ്രായത്തിൽ തന്ന ഒരു കാളവണ്ടിക്കാരൻ ആയിട്ട് കല്യാണം . അയാളുടെ ഉപദ്രവം സഹിക്കവയ്യാതെ സ്മിത വീടുവിട്ടിറങ്ങി .

എങ്ങനെയും സിനിമയിൽ കയറണം എന്ന് മാത്രേ ആഗ്രഹിച്ചിരുന്നുള്ളൂ .

അവസാനം ആഗ്രഹിച്ചപോലെ സ്മിത എല്ലാം നേടി , പേരും പ്രശസ്തിയും പണവും എല്ലാം ...

പിന്നീട് അങ്ങോട്ട് യഥാർത്ഥത്തിൽ സ്മിത ഒന്നും നേടിയില്ല എന്ന് തിരിച്ചറിയുന്ന ദിവസങ്ങൾ ആയിരുന്നു ..

തൻ്റെ സിനിമകൾ കണ്ട് കയ്യടിച്ചവർക്ക് തിയറ്ററിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ താൻ മോശക്കാരി ആയിരുന്നു ..

സ്നേഹം ചമഞ്ഞ് വന്നവരുടെ എല്ലാം കണ്ണിൽ കാമം മാത്രം ആയിരുന്നു .. തന്നെ ഒരുപാട് പേർ തൊട്ടു , പക്ഷ തൻ്റെ ഹൃദയത്തിൽ തൊടാൻ ആർക്കും സാധിച്ചില്ല ..

അങ്ങനൊരു തീരുമാനം എടുക്കുന്നതിന് മുന്നേ ഒരുപാട് ആലോചിച്ചു , പക്ഷെ ആരോ സ്മിതയുടെ ചെവിയിൽ നീ ഒന്നിനും കൊള്ളില്ല , നിനക്ക് ആരുമില്ല എന്ന് പറയുന്ന പോലെ ആണ് തോന്നിയത് ..

സ്ഫടികം ഇറങ്ങി ഒരു വർഷത്തിന് ശേഷമായിരുന്നു സ്മിതയുടെ ആത്മഹത്യ. പക്ഷേ സിൽക്കിന്റെ ആകസ്മിക വേർപാടിൽ കോളിവുഡും സാൻഡൽവുഡും ടോളിവുഡും ഒന്നും കരഞ്ഞില്ല. പുഷ്പചക്രങ്ങളും കണ്ണീർ പൂക്കളും ആ ദേഹത്തെ പൊതിഞ്ഞില്ല. ഉയർച്ചയ്ക്കായി സ്മിതയുടെ നടന പാടവം ഉപയോഗിച്ചവർ പോലും അന്ത്യാഞ്ജലിക്കെത്തിയില്ല. മൃതശരീരം കാണാൻ തന്നെ ജനം മടിച്ച വിവേചനം.

ഒടുവിൽ സ്മിതയെ വെള്ള പുതപ്പിച്ചു കിടത്തിയപ്പോ പോലും "ആ തുണി കൊറച്ച് ഇറക്കി ഇട്ടിരുന്നെങ്കിൽ " എന്ന് ആരോ വിളിച്ച് പറഞ്ഞത് കേൾക്കാമായിരുന്നു .

നടി ഉർവശി സിൽക്ക് സ്മിതയെ പറ്റി എഴുതിയ ഒരു ആർട്ടിക്കിളിൽ ഉള്ളതാണ് അവസാന വരി . അത് സത്യമാണ് . നടന്ന സംഭവമാണ് . ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം സ്മിത കൂട്ടുകാരിയും നടിയും ആയ അനുരാധയെ വിളിച്ച് അത്യാവശ്യമായി സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞെങ്കിലും അവർക്ക് അന്ന് പല കാരണങ്ങൾ കൊണ്ട് കാണാൻ കഴിഞ്ഞില്ല , പകരം അടുത്ത ദിവസം രാവിലെ തന്നെ വരാം എന്നാണ് അനുരാധ പറഞ്ഞത് . പക്ഷെ നേരം വെളുത്തപ്പോ സ്മിതയുടെ മരണ വാർത്ത ആണ് അവരെ തേടിയെത്തിയത് . 

'അന്ന് ഞാൻ അവരെ പോയ് കണ്ടിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കിലായിരുന്നു' എന്ന് ഓർത്ത് അനുരാധ ഇപ്പോഴും വിഷമിക്കുന്നു .



No comments: