സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

August 12, 2019


ദുരിതാശ്വാസ ക്യാമ്പുകള്‍ ഫലപ്രദമായി നടത്തുന്നതിനുളള സഹായങ്ങളും ഇടപെടലുകളും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യാന്‍ ആവില്ലെങ്കിലും രണ്ടേകാല്‍ ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിക്കഴിഞ്ഞിട്ടുണ്ട്. 

ഒരോ ജില്ലയില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍, അതാത് ജില്ലകളിലെ കളക്ടിംഗ് സെന്‍ററുകളില്‍ എത്തിച്ചാല്‍ മതി. അത് ശേഖരിച്ച് മറ്റു ജില്ലകളിലേക്ക് എത്തിക്കുന്ന നടപടി ചുമതലപ്പെട്ടവര്‍ നിര്‍വഹിക്കുന്നതാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുവേണ്ട ഉല്‍പന്നങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ലിസ്റ്റിലുള്ള ഉല്‍പന്നങ്ങള്‍ തന്നെ സഹായിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നല്‍കുന്ന സ്ഥിതിയുണ്ടാവണം. എങ്കില്‍ മാത്രമേ ഫലപ്രദമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ

 https://keralarescue.in/ എന്ന വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ ലിങ്ക് ചുവടെ 

https://keralarescue.in/district_needs/

ജില്ലകളിൽ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ നമ്പറും ഇതേ വെബ് സൈറ്റിൽ നൽകിയിട്ടുണ്ട്

August 11, 2019

വ്യാജ പ്രചാരണങ്ങളിൽ വീഴരുത് . #KeralaFlood2.0



സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് സർക്കാർ വൃത്തങ്ങൾ . ഇത്തരക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് പോലീസും മുന്നിയിപ്പ് നൽകിയിട്ടുണ്ട് . 

* സഹായങ്ങൾക്കായി സർക്കാർ നൽകിയിട്ടുള്ള കൺട്രോൾ റൂം ഫോൺനമ്പറുകളിൽ ബന്ധപ്പെടുക . ഔദ്യോഗിക ബോധവത്കരണങ്ങളുമായും മുന്നറിയിപ്പുമായും സഹകരിക്കുക .

* ഗതാഗതതടസ്സം ഉൾപ്പെടെയു ള്ള കാര്യങ്ങളിൽ സാമൂഹിക മാധ്യമങ്ങൾ വഴി  പ്രചരിപ്പിക്കുന്നവയെ പൂർണ്ണമായി വിശ്വസിക്കരുത് . ഇത്തരം കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുക . 

* സഹായം അഭ്യർഥിച്ചുള്ള സന്ദേശങ്ങളിൽ ഉൾപ്പെടുത്തുന്ന ഫോൺ നമ്പറുകൾ പരിശോധിച്ചുമാത്രം പ്രചരിപ്പിക്കുക . ആളുകൾ ഒറ്റപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കപ്പെടുന്ന സന്ദേശങ്ങളിൽ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി രക്ഷാപ്രവർത്തകരെ അറിയിക്കുക . 

* ഡാമുകൾ തുറന്നുവെന്ന കുപ്രചാരണങ്ങൾ വിശ്വസിക്കാതിരിക്കുക . ഡാമുകൾ തുറക്കുകയാണെങ്കിൽ സർക്കാർ മുന്നറിയിപ്പ് നൽകും . 

* സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് . കഴിഞ്ഞവർഷത്തെ പ്രളയത്തിൻറെ ദൃശ്യങ്ങൾ പങ്കുവെക്കരുത് . 

⮟ ഇത്  ചെയ്യരുത് 

 * ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോരമേഖലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കുക. 

* മലയോരമേഖലയിലെ ചാലുകളുടെ അരികിൽ ഒരിക്കലും വാഹനങ്ങൾ നിർത്തരുത് .

* പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുക . 

⮟ ചെയ്യേണ്ടത് 

 * വീട്ടിൽ അസുഖമുള്ളവരോ ഭിന്നശേഷിക്കാരോ പ്രായമായ
വരോ ഉണ്ടെങ്കിൽ അവരെ ആദ്യം മാറ്റുക . പ്രത്യേകസഹായം ആവശ്യമാണെങ്കിൽ സാമൂഹികസുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക .

* വളർത്തുമൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയോ അതിനുപറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചുവിടുകയോ ചെയ്യുക .

* വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി പാർക്ക് ചെയ്യുക . ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക .

* ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ , വൈദ്യുതാഘാതം ഒഴിവാക്കാനായി മെയിൻ സ്വിച്ച് ഓഫ് ആക്കുക.

* രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പോകുക . മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക

* വൈദ്യുതക്കമ്പികൾ പൊട്ടിവീണാൽ ഉടൻതന്നെ വൈദ്യുതി ബോർഡിനെ അറിയിക്കുക .

August 10, 2019

Dial 112 📞


മഴക്കെടുതിയിൽപ്പെട്ടവർക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തെ 112 എന്ന നമ്പറിലേക്ക് വിളിച്ച് സഹായം തേടാമെന്നു പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു . 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന ദ്രുതപ്രതികരണ കേന്ദ്രത്തിൽ ലഭിക്കുന്ന ഓരോ സന്ദേശവും എവിടെനിന്നാണ് എന്നു കൃത്യമായി മനസ്സിലാക്കാനാകും . എല്ലാ കൺട്രോൾ റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടു ള്ളതിനാൽ വിളിക്കുന്ന ആളുടെ സമീപത്തെ വാഹനം ഉടൻതന്നെ സ്ഥലത്തെത്തും . എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തകരെ സ്ഥലത്തെത്തിക്കാനും കഴിയും . എസ് . എം . എസ് . സന്ദേശങ്ങളും അയയ്ക്കാം . - - ' 112 ഇന്ത്യ ' എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും സഹായം തേടാം . ഈ ആപ്പിലെ " പാനിക് ബട്ടൺ അമർത്തിയാൽ കൺ ട്രോൾ റൂമിൽ നിന്ന് ആ നമ്പറിലേക്ക് തിരിച്ചുവിളിച്ച് വിവര ങ്ങൾ ചോദിച്ചറിഞ്ഞ് സഹായം നൽകും .

July 14, 2019

ദുരിതാശ്വാസം ഔദാര്യമല്ല ,അവകാശമാണ്

സഹായം ചോദിക്കുന്നത് ശക്തിയാണ് , ദൗർബല്യമല്ല . നമ്മളിൽ കൂടുതൽ പേർക്കും ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിച്ചാണ് ശീലം , സഹായം അഭ്യർഥിച്ചല്ല . അതുകൊണ്ടു തന്നെ സഹായം ചോദിക്കാനും ബന്ധുക്കളുടെ വീട്ടിലേക്കോ ദുരിതാശ്വാസ ക്യാമ്പിലേക്കോ ഒക്കെ പോകാനും ആളുകൾക്ക് പ്രത്യേകിച്ചും മധ്യവർഗത്തിനു മുകളിലുള്ളവർക്ക് മടിയുണ്ടാകും . ദുരന്തകാലത്ത് എല്ലാവരും ഒരുപോലെയാണ് . ദുരിതാശ്വാസം എന്നത് ആരുടേയും ഔദാര്യമല്ല , നമ്മുടെ അവകാശമാണ് . സഹായംതേടാൻ ഒരു മടിയും കാണിക്കരുത്

June 16, 2019

നിങ്ങളുടെ സുരക്ഷിതത്വം..🔏


 സുരക്ഷിതത്വബോധത്തെക്കുറിച്ചു അമിതമായി ഉൽക്കണ്ഠപ്പെടുന്നവനാണ് ആധുനിക മനുഷ്യൻ . ഒരു ശരാശരി മനുഷ്യനെന്ന നിലയിൽ നമ്മൾ ആ കൂട്ടത്തിൽപ്പെടുമോ എന്ന് എനിക്കറിയില്ല . സാമ്പത്തിക സുരക്ഷിതത്വമാണ് ആധുനിക മനുഷ്യനെ അലട്ടുന്ന പ്രധാന പ്രശ്നം . സ്വന്തമായൊരു വീട് , ഒരു കൊച്ചു കുടുംബം , അവർക്കാവശ്യമുള്ള ഭക്ഷണം ,  - ഇതൊക്കെ ഉണ്ടെങ്കിൽ നമ്മൾ സുരക്ഷിതനാണോ ? ഇതൊക്കെ ഉണ്ടായിട്ടും ഉള്ളതു പോരാ എന്ന പരാതിയോടെ കൂടുതൽ നേടാൻ വേണ്ടി പരക്കം പായുകയാണ്. സ്വന്തമായൊരു വീടും ജീവിക്കാനാവശ്യമായ ചുറ്റുപാടുകളുമുണ്ടെങ്കിൽ സംതൃപ്തിയോടെ , സമാധാനത്തോടെ നിങ്ങൾക്ക് ഉറങ്ങാനാവുമെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ് . നാളെയെക്കുറിച്ചോർത്ത് അമിതമായി ആധി പിടിക്കാതിരുന്നാൽ മതി . . എന്നാലും നമ്മളെയൊക്കെ അലോസരപ്പെടുത്തുന്ന അനവധി കാരണങ്ങൾ ഈ ജീവിതത്തിലുണ്ട് . മോഹഭംഗങ്ങൾ , രോഗങ്ങൾ , ഉറ്റവരുടെ മരണം തുടങ്ങി അനവധി കാരണങ്ങൾ . ഇവയൊക്കെ ഉചിതമായ രീതിയിൽ നേരിടാൻ നിങ്ങൾക്കു കഴിഞ്ഞാൽ നിങ്ങളുടെ സന്തോഷവും സമാധാനവും ഒരു പരിധിവരെ പിടിച്ചു നിർത്താനാവും . ലക്ഷ്യബോധവും വിശ്വാസങ്ങളുമാണ് ഒരു വ്യക്തിയുടെ ജീവിത വീക്ഷണത്തെ രൂപപ്പെടുത്തുന്നത് . ജീവിതത്തിനൊരു ലക്ഷ്യമുണ്ടായിരിക്കണം . ലക്ഷ്യമുണ്ടെങ്കിൽ , ആ ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങുവാനുള്ള മനസ്സുണ്ടെങ്കിൽ സന്തോഷം എപ്പോളും കൂടെയുണ്ടാകും . വഴിയിലുണ്ടാകുന്ന മോഹഭംഗങ്ങൾ , മാർഗ്ഗതടസ്സങ്ങൾ , പരാജയങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം .


 ക്രിസ്തുവിന്റെയും ബുദ്ധന്റേയും നബിയുടേയും കൃഷ്ണന്റെയുമൊക്കെ പുറകെ ജനം കൂടിയത് അവരുടെ ഉപദേശങ്ങളിലും ജീവിതത്തിലും ആകൃഷ്ടരായിട്ടാണെങ്കിൽ ആധുനിക "ദൈവ''ങ്ങളുടെ പുറകെ പോകുന്നത് അവയുടെ  സമ്പത്ത് കണ്ട് അന്ധത ബാധിക്കുന്നതു കൊണ്ടാണെന്നത് ഒരു യാഥാർത്ഥ്യമാണ് . പണത്തിന്റെ ഒഴുക്ക് കാണുന്നിടത്ത് ജനം കൂടുന്നു . ജന്മം നൽകിയ വിശ്വാസങ്ങൾ പോലും അവർ ഉപേക്ഷിക്കുന്നു . 

- ഇങ്ങനെ സമ്പത്തിന്റെ പുറകെ സന്തോഷം തേടിപ്പോകുന്ന ഒരാളാണു നിങ്ങളങ്കിൽ ജീവിതത്തിലൊരിക്കലും നിങ്ങൾക്ക് അതു ലഭിക്കില്ല . മോഹഭംഗങ്ങിൽപ്പെട്ട് നിരാശനായി മരിക്കേണ്ടിയും വരും . സ്വന്തം ജീവിതത്തിൽ നിന്നു പഠിച്ച വിശ്വാസങ്ങളെക്കാൾ സമൂഹം നിങ്ങളിൽ അടിച്ചേൽപ്പിച്ച വിശ്വാസങ്ങളാവാം നിങ്ങളെ ഭരിക്കുന്നത് ശരിയാവാം , തെറ്റാവാം . പക്ഷെ നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളെ സംബന്ധിച്ചിടത്തോളം ശരിയാണ് . ഒരു പക്ഷെ കൂടുതൽ പഠിക്കുന്തോറും കാലം മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ വിശ്വാസങ്ങൾക്കു മാറ്റം സംഭവിച്ചേക്കാം . 

“ വിശ്വാസമല്ലേ , വിളക്ക് മനുഷ്യന് . . . . ” 

എന്നു തുടങ്ങുന്ന ഒരു കവിത മലയാളത്തിലുണ്ട് . ഒരാളുടെ വിളക്ക് അയാളുടെ വിശ്വാസങ്ങളാണ് . ആ വിളക്ക് അണഞ്ഞാൽ അയാൾ അന്ധകാരത്തിലാകും . പിന്നെ വെളിച്ചം കിട്ടണമെങ്കിൽ പുതിയ വിശ്വാസങ്ങൾ കൊണ്ടുള്ള ദീപം തെളിയണം . കൈയിലുള്ള വിളക്ക് കെടാതെ സൂക്ഷിക്കാനും കെട്ടു പോയാൽ പുതിയത് കൊളുത്താനും നിങ്ങൾക്ക് അവകാശമുണ്ട് . വിശ്വാസ സമരങ്ങളുടെ കാലമാണിത് . ഈ വിശ്വാസ സമരങ്ങൾ യുദ്ധങ്ങൾളായി മാറുന്ന ഭീകരമായ കാഴ്ച നാം കാണുന്നു . നിങ്ങളുടെ സുരക്ഷിതത്വം ആരോ ഉണ്ടാക്കി കാത്തു സൂക്ഷിച്ചിട്ടുള്ള ബോംബുകളിലും ജൈവായുധങ്ങളിലും കുടുങ്ങിക്കിടക്കുന്നു . ഇവിടെ നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളെ രക്ഷിക്കുന്നില്ല . നിങ്ങളുടേയും എന്റേയും തലയ്ക്കുമുകളിലൂടെ പറക്കുന്ന ഏതെങ്കിലും വിമാനത്തിൽ നിന്ന് എപ്പോഴാണ് ഒരു ബോംബു വീണു നമ്മുടെ വിശ്വാസങ്ങളേയും സ്വപ്നങ്ങളേയും തകർക്കുക എന്ന് നമുക്കറിയില്ല . ഈ ദുരന്ത പ്രതീക്ഷയിൽ സന്തോഷത്തോടെ , സമാധാനത്തോടെ എങ്ങനെയാണ് നിങ്ങൾക്ക് ഉറങ്ങാൻ കഴിയുക ? 

" Slow and steady wins the race ” 
എന്നു കേട്ടിട്ടില്ലേ ? സാവധാനത്തിൽ ഉറച്ച മനസ്സോടെ , ഉറച്ച കാൽവെപ്പുകളോടെ ലക്ഷ്യത്തിലേക്ക് മുന്നോട്ടു നീങ്ങുക . വേഗത നല്ലതാണ് . എന്നാൽ അമിതമായ വേഗത ചിന്തിക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു . ചിന്തിക്കാതെ മുന്നേറിയാൽ പരാജയ ശതമാനവും കൂടും . ലക്ഷ്യത്തിൽ നിന്നു നിങ്ങളെ പിന്തിരിപ്പിക്കാൻ ചിലപ്പോൾ നിങ്ങളുടെ അടുത്ത ആളുകൾ പോലും ശ്രമിച്ചെന്നു വരും . എന്നാൽ നിങ്ങളുടെ മനസ്സുറച്ചതാണെങ്കിൽ എതിർക്കുന്നവരൊക്കെ അനുകൂലമാകും . നല്ല സുഹൃദ്ബന്ധങ്ങൾ സുരക്ഷിതത്വബോധം ഉണ്ടാക്കും .  

  വിശ്വാസങ്ങളെക്കുറിച്ചു മുമ്പൊരിക്കൽ പറഞ്ഞിരുന്നു . നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങൾക്ക് സന്തോഷവും സമാധാനവും സുരക്ഷിതത്വവും നൽകുന്നു . നിങ്ങളുടെ വിശ്വാസങ്ങൾ ശരിയാണെന്നു നിങ്ങൾ വിശ്വസിക്കുന്നു . അതങ്ങനെ തന്നെയാവണം . തെറ്റാണെന്നു ബോധ്യമുള്ള വിശ്വാസങ്ങൾ എങ്ങനെയാണു നിങ്ങൾക്കു വെളിച്ചം നൽകുന്നത് ? വെളിച്ചം നൽകാത്ത വിശ്വാസങ്ങളെ തിരസ്കരിക്കാനും ശരിയാണെന്നു തോന്നുന്നവ സ്വീകരിക്കാനും നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട് . പക്ഷെ ആധുനിക മനുഷ്യന് മറ്റേതിന്റെ കാര്യത്തിലെന്നപോലെ വിശ്വാസങ്ങളുടെ കാര്യത്തിലും സ്ഥിരതയില്ല . ഇവിടെ മനുഷ്യ ദൈവങ്ങൾ കൂടി വരുന്നതിന്റെ കാരണവും അതാണ് . 

  "നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുക . അന്യരെ പീഢിപ്പിക്കുന്നത് പാപവും സ്നേഹിക്കുന്നത് പുണ്യവുമാ മെന്ന് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക ."
 അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്ന് ഗുണത്തിനായി വരേണം ' എന്ന് കുട്ടികളുടെ മനസ്സുകൾ ഉരുവിട്ടു പഠിക്കട്ടെ . നാളത്തെ തലമുറയുടെ സ്നേഹം നിറഞ്ഞ മനസ്സുകളിലാണ് നിങ്ങളുടേയും അവരുടേയും സുരക്ഷിതത്വം സ്ഥിതി ചെയ്യുന്നത് . ഈ തലമുറ വിതച്ച വിദ്വേഷവും പ്രതികാരവും അവർ തന്നെ കൊയ്ത് തീർക്കട്ടെ . അടുത്ത തലമുറ സ്നേഹം വിതയ്ക്കണമെങ്കിൽ നിങ്ങൾ അവരുടെ കൈയിൽ സ്നേഹത്തിന്റെ വിത്തുകൾ കൊടുക്കുക . 
ഇനിയുള്ള ജീവിത കാലമെങ്കിലും നിങ്ങളും സ്നേഹ വിത്തുകൾ വിതയ്ക്കുക .
.







June 09, 2019

പങ്കുവെക്കലാകാം നമ്മുടെ ജീവിതം


ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും സമാധാനവും ഉണ്ടാകുന്നതിനുള്ള ഏറ്റവും നല്ല വഴി ജീവിതം മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയെന്നതാണ്.  നമ്മൾ നമ്മൾക്ക് വേണ്ടിയാണല്ലോ ജീവിക്കുന്നത് . നമ്മൾക്ക് വേണ്ടി എന്നു പറഞ്ഞാൽ കുടുംബാംഗങ്ങൾക്കു വേണ്ടിക്കൂടിയും . ജീവിതം എന്നു പറഞ്ഞാൽ ഒറ്റയ്ക്കല്ല . ഒറ്റയ്ക്കാകണമെങ്കിൽ സന്യാസം സ്വീകരിച്ചു വീടുവിട്ടിറങ്ങണം . എന്നാലും പണ്ടത്തെ സന്യാസികളെപ്പോലെ ആധുനിക കാലത്തെ സന്യാസികൾ കുടുംബ ബന്ധങ്ങൾ പൂർണ്ണമായും മുറിച്ചു മാറ്റുന്നില്ല . - നമ്മൾ നമ്മുടെ കുടുംബാംഗങ്ങൾക്കു വേണ്ടി മാത്രം ജീവിക്കുന്നതുകൊണ്ട് ജീവിതം ഭാഗീകമായ പങ്കുവയ്ക്കുന്നുള്ളൂ . നമ്മുടെ കുടുംബാംഗങ്ങൾ നമ്മുടെ ശരീരത്തിന്റെ ഭാഗമാണ് . അവർക്കു വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ അതു നമ്മൾക്ക് വേണ്ടി തന്നെയാണ് ചെയ്യുന്നത് . അതുകൊണ്ട് സ്വന്തം കുടുംബാംഗങ്ങൾക്കു വേണ്ടിയുള്ള ജീവിതം ഒരു ത്യാഗമോ ചാരിറ്റിയൊ അല്ല . നമ്മൾ നമ്മളെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മളുടെ രക്തബന്ധത്തിൽപ്പെട്ടവരെക്കൂടി സ്നേഹിക്കുന്നത് , അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ നമ്മൾക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കുന്നു . വാസ്തവത്തിൽ നമ്മളുടെ ജീവിതം ഇവിടെ പങ്കു വയ്ക്കുകയല്ലെ ചെയ്യുന്നത് ?. എന്നാൽ യഥാർത്ഥത്തിൽ പങ്കുവെക്കൽ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അന്യർക്കു വേണ്ടി , നമ്മുടെ ബന്ധത്തിൽപ്പെടാത്തവർക്കു വേണ്ടി എന്തെങ്കിലും നന്മ ചെയ്യുമ്പോഴാണ് . അന്യർക്കു വേണ്ടി നമ്മുടെ ജീവിതത്തിന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ചെലവഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം , സംതൃപ്തി ഒന്നുവേറെ തന്നെയാണ് . ഇവിടെ നമ്മൾ സ്വയം മറക്കണം . നമുടെ ജീവിതം , നമ്മുടെ പ്രശ്നങ്ങൾ എല്ലാം മറക്കുക . അന്യരുടെ പ്രശ്നങ്ങളെക്കുറിച്ച് , അന്യരുടെ വേദനകളെക്കുറിച്ച് ഓർക്കുകയും അവരെ സഹായിക്കുവാൻ തയ്യാറാവുകയും ചെയ്യണം . എന്നാൽ മാത്രമേ ജീവിതം പങ്കുവെക്കുക എന്ന ലക്ഷ്യം പൂർണ്ണമാകുന്നുള്ളൂ . അതിൽ നിന്നു ലഭിക്കുന്ന സന്തോഷവും സമാധാനവും ഒന്നു വേറെ തന്നെയാണ് . അതൊന്ന് അനുഭവിച്ചു നോക്കുമ്പോഴേ അതിന്റെ സംതൃപ്തി മനസ്സിലാകുകയുള്ളൂ . 

- പ്രതിഫലം വാങ്ങിച്ചുകൊണ്ട് മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നത് ജീവിതം പങ്കുവെയ്ക്കലല്ല . വില്പനയാണ് അവിടെ നടക്കുന്നത് . അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു എന്നൊക്കെ ഡോക്ടറായി സേവനമനുഷ്ഠിച്ചു എന്നൊക്കെ നമ്മൾ ദിനംപ്രതി കേൾക്കുന്നത് അല്ലേ . സേവനം എന്നത് പ്രതിഫലം വാങ്ങാതെ ചെയ്യുന്ന ഒന്നാണ് . അദ്ധ്യാപകനും ഡോക്ടറും കളക്ടറും മന്ത്രിയുമൊക്കെ ഇന്ന് പ്രതിഫലം വാങ്ങിയാണ് ജോലി ചെയ്യുന്നത് . പ്രതിഫലം വാങ്ങി ചെയ്യുന്ന ജോലി സേവനമല്ല . വില്പനയാണ് . നമ്മളുടെ സമയവും അദ്ധ്വാനവും വില്ക്കുന്നു . 
തിരുവനന്തപുരത്ത്‌ ഒരു അനാഥ മന്ദിരത്തിൽ സമയം ചിലവഴിച്ചപ്പോൾ  ഞാൻ കണ്ടത് അവിടെ ഉള്ള കുട്ടികളെ എങ്ങനെയെങ്കിലും പഠിപ്പിക്കുക , പരീക്ഷയിൽ ജയിപ്പിക്കുക എന്നതായിരുന്നു ആ കന്യാസ്ത്രീ അദ്ധ്യാപികമാരുടെ ലക്ഷ്യം . അതിനുവേണ്ടി അവർ സ്കൂൾ സമയം കഴിഞ്ഞാലും രാവിലെയുമൊക്കെ സ്പെഷ്യൽ ക്ലാസുകൾ വച്ച് പഠിപ്പിക്കുമായിരുന്നു . ഇന്ന് അത്തരമൊരു ട്യൂഷൻ ക്ലാസിനെക്കുറിച്ചു ചിന്തിക്കാൻ പോലും പറ്റില്ല . ട്യൂഷൻ എടുത്താൽ ഫീസു വേണം . വാങ്ങിക്കുന്ന ശമ്പളത്തിനു പകരമുള്ള സമയവും അദ്ധ്വാനവും ഇന്ന് ജോലിയെടുക്കുന്നവർ നല്കുന്നതില്ലെന്നു നമുക്കറിയാം . പ്രത്യേകിച്ച് സർക്കാർ ജോലിക്കാർ . ഇവരൊക്കെ സേവനമനുഷ്ഠിക്കുന്നു എന്നാണ് പൊതുവെ സംസാരം . പ്രതിഫലം വാങ്ങിക്കാതെ , പകരം മറ്റൊന്നും ഇച്ഛിക്കാതെ അന്യനു വേണ്ടി ചെയ്യുന്ന നന്മയാണ് ജീവിതം പങ്കുവെയ്ക്കൽ എന്നുകൊണ്ടുദ്ദേശിക്കുന്നത് . അതിൽ നിന്നും ലഭിക്കുന്ന സന്തോഷം അഥവാ സംതൃപ്തി ഒന്നനുഭവിച്ചു നോക്കു . ഇടയ്ക്കൊക്കെ നമ്മുടെ പ്രശ്നങ്ങളും മറ്റും ഒന്നു മാറ്റിവച്ചിട്ട് മറ്റുള്ളവരുടെ പ്രശ്നങ്ങളെക്കുറിച്ചും , വേദനകളെക്കുറിച്ചും ചിന്തിക്കുവാൻ അൽപ സമയം കണ്ടെത്തുക . അവർക്കു വേണ്ടി എന്തെങ്കിലുമൊന്നു ചെയ്യുവാൻ കഴിയുമോ എന്നു നോക്കുക . നമ്മുടെ ടെൻഷനൊക്കെ കുറയുന്നതായും പ്രത്യേകമൊരു സംതൃപ്തിയും സമാധാനവും കൈവരിക്കുന്നതായും അനുഭവപ്പെടും .






June 02, 2019

നമ്മുടെ പ്രവൃത്തിയാണ് നമ്മുടെ പ്രാർത്ഥന.


മുഹമ്മദ് നബിയുടെ അടുത്ത് ഒരു അനുയായി ഒരിക്കൽ മറ്റൊരാളുടെ കുറ്റവുമായി എത്തി . “ പ്രഭോ , അവൻ നിയമമനുസരിച്ചു എല്ലാ സമയവും പ്രാർത്ഥിക്കുന്നില്ല . ജോലിത്തിരക്കുമൂലം പ്രാർത്ഥിക്കാൻ സമയം കിട്ടുന്നില്ല പോലും . ”

 “ നല്ലത് , അവൻ എന്തിനാണു ജോലിചെയ്യുന്നത് , ”
 “ അവൻ അവന്റെ കുടുംബത്തേയും മരിച്ചു പോയ ജ്യേഷ്ഠ സഹോദരന്റെ കുടുംബത്തേയും പോറ്റാനാണ് പണിയെടുക്കുന്നത് . ” 
ഇതുകേട്ട മുഹമ്മദ് നബി പറഞ്ഞത് ഇപ്രകാരമാണ് : “അല്ലാഹുവിനു പ്രിയപ്പെട്ടവനാണ് അവൻ . അവനാണ് യഥാർത്ഥത്തിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് .”

 - ചെയ്യുന്ന പ്രവർത്തിയുടെ ഫലമാണ് യഥാർത്ഥത്തിൽ മഹത്തായ പ്രാർത്ഥനയെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു മുഹമ്മദ് നബി . .
 പ്രവർത്തിയുടെ ഉദ്ദേശം ശ്രേഷ്ഠമാണെങ്കിൽ അതുതന്നെയല്ലെ പ്രാർത്ഥന . ചെയ്യേണ്ടുന്ന ജോലി എന്തു തന്നെയായാലും അതിൽ അഭിമാനവും അന്തസും തോന്നണം . ജോലി പ്രാർത്ഥനയ്ക്ക് തുല്യമായി കരുതിയാൽ നമ്മൾക്ക് ഒരിക്കലും അപകർഷതാ ബോധം ഉണ്ടാകുകയില്ല എന്നാണ് എന്റെ ഒരിത്. - 
 ജോലി പ്രാർത്ഥനയായി കരുതുന്നവനാണ് യഥാർത്ഥത്തിൽ മഹാനായ മനുഷ്യൻ എന്ന് നമുക്ക്  കരുതാം. അതുകൊണ്ട് എന്ത് ജോലിചെയ്യുന്നതിലും മടികാണിക്കേണ്ട ആവശ്യമില്ല . താഴ്ന്ന ജോലികൾ ചെയ്തുകൊണ്ടു തന്നെ ഉയരത്തിലെത്തുവാൻ കഴിയും . ചെറിയൊരു ജോലി സ്വീകരിച്ച് അവിടെയിരുന്നു പഠിച്ച് പരിശ്രമിച്ച് ഐ . എ . എസുകാരനും അഭിഭാഷകനും അദ്ധ്യാപകനുമൊക്കെയായി ഉയർന്ന എത്രയോ പേർ നമ്മുടെയിടയിലുണ്ട് .
മലയാള ചലച്ചിത്രം 'വിക്രമാദിത്യൻ’ ക്ലൈമാക്സ് രംഗങ്ങൾ അതിനു നല്ലൊരു ഉദാഹരണമാണ്.

വെറുതെ നടക്കുന്ന  ആളുകൾ  പരിഹസിക്കും . അതേ സമയം അധ്വാനിച്ചു ജീവിക്കുന്നവനെക്കുറിച്ചു സമൂഹം നല്ലതേ പറയു . പഠിപ്പിൽ മോശമാണെന്നു കണ്ടാൽ , പഠിച്ചിട്ടു മെച്ചമില്ലെന്നു സ്വയം ബോധ്യം വന്നാൽ സ്കൂളിനും കോളേജിനും ശല്യമാകാതെ എന്തെങ്കിലും തൊഴിൽ പഠിക്കുവാൻ ശ്രമിക്കുക . പത്താം ക്ലാസെങ്കിലും കഴിഞ്ഞിട്ടേ ഇറങ്ങാവൂ . ഇന്ന് എന്തെങ്കിലും ജോലി പഠിക്കണമെങ്കിലും പത്തെങ്കിലും പാസ്സായിരിക്കണം .
നാട്ടിൽ  അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാത്ത ഒരു വ്യക്തി ഉണ്ട്.
സ്വന്തം പേര് പോലും എഴുതാൻ അറിയില്ല എങ്കിലും അദ്ദേഹത്തിന് ഒരു വണ്ടിയുടെ ഏത് കംപ്ലൈന്റ് ആണേലും നന്നാക്കി എടുക്കാൻ അറിയാം.
ഞാൻ ശെരിക്കും അദ്ദേഹത്തെ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്..
ഒന്ന് കുറഞ്ഞാലും അത് ബാലൻസ് ചെയ്ത് പോകാൻ ദൈവം എന്തേലും ഒന്ന് കൂട്ടി തരും.
ഇൗ വ്യക്തിക്ക് കിട്ടിയത് ജോലി ചെയ്യാൻ ഉള്ള കഴിവ് ആയിരിക്കാം, അത് നന്നായി വിനിയോഗിക്കുകയും ചെയ്യുന്നു...




April 30, 2019

നക്ഷത്രങ്ങളിൽ നിന്നും വിട്ട് നമുക്ക് ഭൂമിയിൽ ജീവിക്കാം


അടുത്ത സമയത്ത് ഒരു തീർത്ഥാടന യാത്ര നടത്തിയപ്പോൾ കുറെ കാര്യങ്ങൾ ഗ്രഹിക്കാൻ കഴിഞ്ഞു . 
പ്രധാനമായും എന്തൊക്കെ നേടിയാലും പ്രശ്നം വന്നാലും മിക്കവരും ഓടി എത്തുന്ന ഒരിടം.
ദൈവീക വിശ്വാസത്തിന് പുറമെ അന്ധവിശ്വാസം കൊണ്ട് നടക്കുന്നുണ്ട് ചിലർ. അവരുടെ
ജീവിതത്തിൽ പോസിറ്റീവായി പ്രവർത്തിച്ചു ഗുണം ചെയ്യുന്ന ചില അന്ധവിശ്വാസങ്ങളുമുണ്ട് . വിശ്വാസങ്ങൾ എപ്പോഴും ശാസ്ത്രീയമാവണമെന്നില്ല . ചരിത്രാതീതകാലം തൊട്ടുതന്നെ രൂപംകൊണ്ടുവന്നിട്ടുള്ള വിശ്വാസങ്ങൾ പലതും ഇന്നും നിലനിൽക്കുന്നുണ്ട് . ചിലതൊക്കെ വേഷം മാറിയിട്ടാണെന്നു മാത്രം .  അജ്ഞതയെന്നോ അന്ധവിശ്വാസമെന്നോ ഒക്കെ പറയാമെങ്കിലും ഈ വിശ്വാസങ്ങളുടെ ബലത്തിലാണ് മനുഷ്യൻ ജീവിക്കുന്നത് . ഈ വിശ്വാസങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ആത്മഹത്യകളുടെ എണ്ണം വർദ്ധിക്കുമായിരുന്നു . വിശ്വാസം പ്രതീക്ഷ നൽകുന്നു . സ്വപ്നങ്ങൾ നൽകുന്നു .
 അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് . “ നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും ” എന്ന് . 
വിശ്വാസങ്ങൾ ജീവിതത്തിൽ നെഗറ്റീവായി മാറി ദോഷം ചെയ്യുമെങ്കിൽ അത്തരം വിശ്വാസങ്ങളെ സ്വീകരിച്ചു സന്തോഷവും സമാധാനവും നശിപ്പിക്കരുത് . 


ജ്യോതിഷം , ഹസ്തരേഖ തുടങ്ങി ഭാവി പ്രവചിക്കുന്ന അനവധി കലകളുണ്ട് . ഭാവിയെക്കുറിച്ച് അറിയുവാനുള്ള മനുഷ്യന്റെ ഒരു കൗതുകമായി മതം ഇത്തരം പ്രസ്ഥാനങ്ങളെ കാണുകയാണെങ്കിൽ അതു നിന്നും ദോഷമായി ബാധിക്കുന്നില്ല . എന്നാൽ ഇത്തരം പ്രവചനങ്ങൾ ഗൗരവമായി എടുത്തു ജീവിതം നിയന്ത്രിക്കുന്ന പലരേയും എനിക്കറിയാം . 
 ഇതു സന്തോഷപരമായ ജീവിതത്തെ നെഗറ്റീവായി ബാധിക്കും . ഭാവി പ്രവചനകലകൾ - ശാസ്ത്രങ്ങളല്ല - മനുഷ്യന്റെ ജിജ്ഞാസ പ്രതിരോധിക്കുന്നതിനുള്ള മനശാസ്ത്രപരമായ ഒരു ടെക്നിക്കായി മാത്രം കാണുക . അവ ജീവിതത്തിൽ സത്യമായി ഗണിച്ചു മാർഗ ദർശനം നടത്താനുള്ള വിശ്വാസമായി മാറുമ്പോഴാണ് അപകടമാകുന്നത് . എല്ലാ ജീവജാലങ്ങളിൽ നിന്നും അവയുടെ ഭാവി പ്രകൃതി മറച്ചുവെച്ചിരിക്കുകയാണ് . ഭാവിയെപ്പറ്റി അറിഞ്ഞാൽ ഒരു ജീവിക്കും ജീവിതം സാധ്യമല്ലാതായിതീരും . ഇത് ഒരു പ്രകൃതി സത്യമാണ് , ഇത്തരം പ്രവചനകലകളെ മിക്ക മതങ്ങളും ഗുരുക്കന്മാരും അംഗീകരിക്കുന്നില്ല .

 ശ്രീ ബുദ്ധൻ ഇവ വെറും തട്ടിപ്പായി അവഗണിച്ചു . ബൈബിളിൽ ഭാവി പ്രവചനക്കാർക്കെതിരെ ശക്തമായ താക്കീതുണ്ട് . -- 
ഭാവി പ്രവചിക്കുന്നവരുടെ കൂടെ നിങ്ങളെ കണ്ടു പോകരുത് . മന്ത്ര വിദ്യകളിലൂടെ ഭാവി പറഞ്ഞ് നിങ്ങളെ വശത്താക്കാൻ ശ്രമിക്കുന്നവരുടെ പുറകെയോ പോകുന്നവർ നിങ്ങളുടെ ദൈവത്തിന്റെ വിദ്ധോഷം സമ്പാദിക്കുന്നു .” ( ആവർത്തന പുസ്തകം 18 : 1020 ) 

പക്ഷെ ഇന്ന് മിക്ക മത വിഭാഗത്തിലെ ആളുകൾ ജ്യോതിഷവും നക്ഷത്രവും കാലവുമൊക്കെ നോക്കി കാര്യങ്ങൾ നടത്തുന്നു .
 ഈയിടെ ഞാൻ ഒരു  ക്രൈസ്തവ കുടുംബ വീട്ടിൽ വിവാഹത്തിൽ പങ്കെടുക്കുവാൻ പോയി . സമയം കഴിഞ്ഞിട്ടും പുറപ്പെടാൻ വൈകുന്നത് കണ്ടു അന്വേഷിച്ചപ്പോഴാണ് അറിയുന്നത് രാഹുകാലം കഴിഞ്ഞിട്ടേ ഇറങ്ങുകയുള്ളൂവെന്ന് . 

ഭാവി പ്രവചന വിദ്യകൾ വെറും കലകളായി കാണുവാനുള്ള പ്രായോകിക ബുദ്ധി നമുക്കുണ്ടാവണം .
“ നിങ്ങൾക്ക് ശനികാലമാണ് , സമയം മോശമാണ് ” എന്ന് ഒരു ജോത്സ്യൻ നിങ്ങളോടു പറഞ്ഞാൽ , നിങ്ങൾ അതിൽ വിശ്വസിക്കുന്നയാളാണെങ്കിൽ അതോടെ നിങ്ങളുടെ ആത്മവിശ്വാസം തകരുന്നു . പിന്നെ മുന്നോട്ടുള്ള പ്രവർത്തികളിൽ പ്രചോദനവും - ആത്മാർത്ഥതയും നഷ്ടപ്പെടുകയും ചെയ്യും .പ അനന്തരഫലം . ഇവിടെ നിങ്ങളെ നശിപ്പിക്കുന്നത് നിങ്ങളുടെ സമയമല്ല , വിശ്വാസമാണ് . അതുകൊണ്ടാണ് പ്രവചനകലകളിൽ വിശ്വസിച്ചു ജീവിതം നശിപ്പിക്കരുതെന്ന് പറയുന്നത് . നല്ലകാലം മോശമായ കാലം എന്നൊന്നും ജീവിതത്തിൽ ഇല്ല . എല്ലാം നല്ലകാലമാണ് . ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുക . ഫലം പോസിറ്റീവോ നെഗറ്റീവോ ആയിരിക്കും . അതു കാലത്തിന്റെ വ്യത്യാസം കൊണ്ടല്ല . പ്രവർത്തിയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് . ഫലം നിങ്ങൾക്കനുകൂലമല്ലെങ്കിൽ മറ്റൊരാൾക്ക് അനുകൂലമായിരിക്കും . ഇതൊന്നും സമയഗുണം കൊണ്ടോ ദോഷം കൊണ്ടോ അല്ല സംഭവിക്കുന്നത് . എല്ലാ പ്രവർത്തിക്കും അനുകൂലമായോ പ്രതികൂലമായോ പ്രതികരണമുണ്ടാക്കാതെ പറ്റില്ലല്ലോ .- 
പ്രവർത്തിച്ചു കൊണ്ടിരിക്കണം . ഫലം മെച്ചമാകുന്നത് നിങ്ങളുടെ പ്രവർത്തിയുടെ ആത്മാർത്ഥതപോലെയിരിക്കും .
.
ഭഗവദ് ഗീതയിൽ പറഞ്ഞിട്ടുണ്ട്

" കർമണ്യേവാധികാരസ്തേ

മാ ഫലേഷു കദാചന

മാ കർമഫലഹേതുർ ഭൂഃ

മാ തേ സംഗോfസ്ത്വകർമണി  "    (അധ്യായം 2 ശ്ലോകം 47)


ഫലം കിട്ടണമെന്ന ആഗ്രഹത്തോടെ കർമ്മം ചെയ്യരുത്‌. കർമ്മം ചെയ്യുന്നതിന്‌ മാത്രമാണ്‌ നിനക്ക്‌ അധികാരം , കർമഫലത്തിൽ അത്‌ ഒരിക്കലും അധിഷ്ഠിതമാവരുത്‌. എന്നാൽ കർമ്മം ചെയ്യാതിരിക്കുന്നതിലും നിനക്ക്‌ താൽപര്യമുണ്ടാവരുത്‌.
.
നമ്മൾ ഭാവിയിൽ എന്ത് നടക്കും എന്നും കരുതി ഇന്നത്തെ പ്രവൃത്തി  ചെയ്യാൻ പാടില്ല, അതായത് കർമ്മഫലം നോക്കരുതെന്ന്. 

നല്ലത് തന്നെ നടക്കും. പോസിറ്റീവ് ആയി ചിന്തിക്കൂ.
മനസ്സ് തുറക്കു

.

March 31, 2019

ദൈവത്തെ വെറുതെ വിടുക..


സമീപകാലത്ത് നമ്മുടെ നാട്ടിൽ നടന്ന ചില സംഭവങ്ങളുടെ പത്ര വാർത്തയും, അതുമായി ബന്ധപ്പെട്ട ലേഖനങ്ങൾ  കൂടി  ഗ്രഹിച്ചപ്പോൾ പല ഇടത്തു നിന്നും   തുടങ്ങി എല്ലാം
 എത്തി ചേരുന്നത് ഒരേ സ്ഥലത്ത് തന്നെ. പറഞ്ഞ് വന്നത് ദൈവത്തിനെ പറ്റിയാണ് .
നമ്മുക്ക് ഇടയിൽ ചിലരുടെ ചിന്ത ഇങ്ങനെയാണ്, അതായത്
"ജീവിതത്തിൽ നല്ലത് സംഭവിച്ചാൽ അത് നമ്മുടെ സ്വയം പ്രയത്നം കൊണ്ട് നേടി എന്നും, മറിച്ച് സംഭവിച്ചാൽ അത് ദൈവം നമുക്ക് തന്ന വിധി എന്നും.

 ദൈവത്തെ , അതുമല്ലെങ്കിൽ വിധിയെ പഴിച്ചു സ്വയം ആശ്വസിക്കുന്ന സ്വഭാവം മനുഷ്യന്റെ കൂടെപ്പിറപ്പാണ് .
"ഈ ലോകത്തിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം ദൈവം ആണെന്നാണ് " ജിദു കൃഷ്ണമൂർത്തി എഴുതിയത് .

 നേരത്തെ സൂചിപ്പിച്ചതു പോലെ എന്തു സംഭവിച്ചാലും വിധിയെന്നു പറഞ്ഞു രക്ഷപ്പെടുന്ന ഈ ഒളിച്ചോട്ടം നമ്മളിലുണ്ടാവരുത് . ഇവിടെ എല്ലാ കുഴപ്പങ്ങൾക്കും കാരണം നമ്മൾ തന്നെയാണ് . അത് സ്വയം അംഗീകരിക്കാൻ മടിയാണ് . മദ്യപിച്ചു വാഹനമോടിച്ച് അപകടത്തിൽപ്പെട്ട് മരിച്ചാലും ദൈവം വിളിച്ചുകൊണ്ടുപോയി എന്നു പറയും . കുടിച്ചു വാഹനമോടിച്ചു എന്നതല്ല കുറ്റം . ദൈവത്തിന്റെ പേരിൽ മനുഷ്യൻ കാണിക്കുന്ന കൊള്ളരുതായ്മകൾക്ക് ഉത്തരവാദി മനുഷ്യൻ തന്നെയാണ് . എവിടെയോ മറഞ്ഞിരിക്കുന്ന ദൈവത്തിന്റെ തലയിൽ ഇതൊക്കെ  കെട്ടിവച്ച് നല്ലവനാകാൻ ശ്രമിക്കുന്ന ഈ മനുഷ്യനെ നന്നാക്കാൻ അവൻ തന്നെ വിചാരിച്ചാലേ നടക്കൂ . ദൈവത്തിന്റേയും മതത്തിന്റേയും പേരിൽ മനുഷ്യൻ കാണിക്കുന്ന വൃത്തികേടുകൾ കണ്ടിട്ടാണ് കൃഷ്ണമൂർത്തി അങ്ങിനെ പറഞ്ഞത് . പക്ഷേ അതിനു ദൈവം എങ്ങനെ ഉത്തരവാദിയാകും ? സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി മതത്തെയും ദൈവത്തേയും ദുരുപയോഗപ്പെടുത്തുന്ന വക്ര ബുദ്ധിയായ മനുഷ്യന്റെ ചൂഷണ തന്ത്രങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ നമ്മൾക്ക് കഴിയണം . മതമൗലീകവാദവും ഭീകരവാദവുമൊക്കെ വളർത്തിയിട്ട് സമുദായ മൈത്രിക്ക് ജാഥ നടത്തുന്ന ക്രിമിനലുകളിൽ നിന്നു മാറി നടക്കാൻ സ്വയം ശ്രദ്ധിക്കുക . ക്രിസ്തുവും കൃഷ്ണനും മുഹമ്മദ് - നബിയും ബുദ്ധനുമൊക്കെ പഠിപ്പിച്ചിട്ടുള്ളത് സ്നേഹത്തോടെ സന്തോഷത്തോടെ എല്ലാ മനുഷ്യരും ഒരു കുടുംബത്തെപ്പോലെ ജീവിക്കുവാനാണ് .

 നല്ല സമരിയാക്കാരൻ എന്ന കഥയിലൂടെ ക്രിസ്തു ഇതു വ്യക്തമായും സൂചിപ്പിച്ചിട്ടുണ്ട് . ജൂത വംശത്തിൽ അന്നുണ്ടായിരുന്ന വിഭാഗീയ ചിന്തയും അമിതമായ വംശീയ ബോധവും ഇല്ലാതാക്കാനാണ് ക്രിസ്തു ഈ കഥ പറഞ്ഞത് . മുറിവേറ്റു വഴിയിൽ വീണു കിടന്ന സഹജീവിയെ രക്ഷപ്പെടുത്താൻ സ്വവംശത്തിൽപെട്ട ഒരുത്തനും തയ്യാറായില്ല . വന്നവരൊക്കെ കാണാത്തതുപോലെ കടന്നു പോയി . അവസാനം അന്യജാതിയിൽപ്പെട്ട ഒരു സമരിയാക്കാരൻ വരേണ്ടി വന്നു ആ ജൂതനെ രക്ഷിക്കുവാൻ . ആവശ്യത്തിന് ഉപകരിക്കുക അന്യജാതിക്കാരനുമാകാം എന്ന സന്ദേശമാണ് ക്രിസ്തു ഈ കഥയിലൂടെ നൽകിയത് . വിഭാഗീയ ചിന്തപുലർത്തുന്ന അന്യമതസ്ഥനെ സ്നേഹം കൊണ്ട് മാറ്റിയെടുക്കുവാൻ കഴിയണം . അതുകൊണ്ട് ദൈവത്തെ വെറുതെ വിടുക . മനുഷ്യൻ ചെയ്യുന്നതിന്റെ ഫലമാണ് അവൻ തന്നെ അനുഭവിക്കുക . പരസ്പരം വിദ്വേഷവും വർഗ്ഗീയ ചിന്തകളുമൊക്കെ അവന്റെ തന്നെ വേലയാണ് . 

- സ്വന്തം വ്യക്തിജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങൾക്കു ഒരു പരിധി വരെ അവൻ തന്നെയാണ് ഉത്തരവാദി . കുറച്ചു പേർ ചെയ്യുന്ന ഒരു തെറ്റിന്റെ ഫലം ചിലപ്പോൾ ഒരു സമൂഹവും രാഷ്ട്രവും തന്നെ അനുഭവിക്കേണ്ടിവരും .  ലോകമഹായുദ്ധങ്ങൾ അതു തെളിയിച്ചിട്ടുള്ളതല്ലെ . ഇങ്ങിനെ മറ്റു ദുഷ്ടശക്തികളിൽ നിന്നു വമിക്കുന്ന വെറുപ്പും വിദ്വേഷവും നിങ്ങളെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . വിദ്വേഷവും പ്രതികാരവും , സമാധാനവും സന്തോഷവും ഇല്ലാതാക്കും . -
 ദൈവത്തേയും വിധിയേയും പഴിക്കുന്നതിനു പകരം കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണു ചിന്താശക്തിയുള്ള മനുഷ്യൻ ചെയ്യേണ്ടത് . പിന്നെ ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെയുള്ള സ്വയംഭരണ പ്രതിഭാസങ്ങൾ എന്ന വിധിയെ സ്വീകരിക്കുകയല്ലാതെ നിവൃത്തിയില്ല .

ഇനി ചിന്തിക്കേണ്ടത് നിങ്ങള് ഓരോരുത്തരും മാണ്.
ചിന്തിക്കൂ,....



വിനൂട്ടി കരുവാറ്റ

January 27, 2019

പ്രതികരിക്കണം ,വിമർശിക്കണം



ശരിക്കും ദുഃഖം ഉണ്ടാകുന്ന ,സഹായത്തിനു ഒന്നും ചെയ്യാൻ പറ്റാതെ പോയല്ലോ, എന്നൊരു തോന്നൽ സൃഷ്ടിക്കുന്ന ഒരു  സംഭവം 2018 ല്‌ നമ്മുടെയൊരു സുഹൃത്തിന് ഉണ്ടായി.
അടുത്തിടെ നടത്തിയ ഒരു യാത്രയിൽ അവളെ കണ്ട് മുട്ടും എന്ന് ഞാൻ കരുതിയിരുന്നത് അല്ല.
അവസാനം കണ്ടതിൽ നിന്ന് ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്.
സംസാരം തുടങ്ങിയാൽ പിന്നെ നിർത്താതെ സംസാരിക്കുന്ന അവൾക്ക് ഇന്ന് മൗനമാണ്, ഇടക്ക് ഒന്ന് പുഞ്ചിരിക്കും.
എന്താ സംഭവിച്ചത് എന്ന് അറിയാൻ കുറെ നേരം എനിക് സംസാരിക്കേണ്ടി വന്നു.

"ചെറിയ ഒരു മീറ്റിംങ്ങിന്‌ ശേഷം  വീട്ടിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്നു അവള്.
സമയം വല്ലാതെ വൈകിയിരുന്നു..
അവിടെ തിരക്ക് ഉണ്ടെങ്കിലും മിക്കവരും ഫോണിൽ നോക്കി സമയം തള്ളി നീക്കുന്നു. കുറെ യുവാക്കൾ കൂട്ടം ചേർന്ന്  സംസാരിക്കുന്നത് അവള് ശ്രദ്ധയിൽപെട്ടു. പുറത്ത് ധൈര്യം കാണിച്ചുവെങ്കിലും ഉള്ളിൽ നല്ല ഭയത്തോടെ ആയിരുന്നു അവിടെ നിന്നത്.
ട്രെയിൻ താമസിച്ചാണ് സ്റ്റേഷനിൽ എത്തിയത്.
SL ടിക്കറ്റ് ആയിരുന്നു കയ്യിൽ , സീറ്റിൽ ഇരുന്നു, ട്രെയിൻ പുറപ്പെടാൻ വൈകും എന്ന് അടുത്തുള്ള ആളുകളുടെ സംസാരത്തിൽ നിന്ന് മനസ്സിലായി.
അങ്ങനെ ഇരിക്കുമ്പോൾ ഒരാള് വന്നു അവളുടെ ദേഹത്ത് കേറി പിടിച്ചു.
അവള് ബെഹളം വെച്ചു. ആരും ഓടി വന്നില്ല,  ഭയം കൊണ്ട് എന്തൊക്കെ ചെയ്തു എന്നവൾ ഓർക്കുന്നില്ല . ഉള്ള ശക്തി വെച്ച് അയാളെ തള്ളി നീക്കി. അയാള് ഓടി, പ്ലാറ്റ്ഫോമിലേക്ക് എങ്ങനെയും ആരേലും സഹായിക്കും എന്ന് കരുതി അവളും അലറി കൂവി ഓടി. റെയിൽവേ പോലീസ് ഉദ്യോഗസ്ഥനും മറ്റ് ചില ആളുകളും  അലർച്ച കേട്ട് ഇവളെ സഹായിക്കാൻ എത്തി.
ആ യുവാവിനെ പിടിച്ചു.


ആ സമയത്ത് അങ്ങനെ ചെയ്തില്ല എന്നിരുന്നുവെങ്കിൽ അവൻ രക്ഷപെട്ടെനെ എന്നും പറഞ്ഞു അവള് എഴുന്നേറ്റ് എന്റെ മുൻപിൽ നിന്ന്.
നേരിട്ട് ഉണ്ടായ അനുഭവത്തിൽ അവള് പഠിച്ചത് പ്രതികരണ ശേഷി ഇല്ലാത്ത ആളുകൾ ആണ് നമുക്ക് ഇടയിൽ കൂടുതൽ എന്നാണ്."
ഇത് ശെരിക്കും നടന്ന സംഭവം ആണ്.
വീട്ടിലേക്ക് ഉള്ള യാത്രയിൽ ഓർത്തത് മുഴുവൻ ഇൗ സംഭവം ആണ് .
ചിന്തയിൽ ഒരുപാട് കാര്യങ്ങൾ ഓടി എത്തി.

മഹാഭാരത കഥ അറിയത്തവർ ആരും കാണില്ലല്ലോ അല്ലേ,
അതിലെ ഒരു യുദ്ധ സമയത്ത് ഉണ്ടായ അർജ്ജുനന്റെ അനുഭവം
നമുക്ക് ഓർക്കാം.

" എതിർപക്ഷത്ത്  ബന്ധുക്കളേയും ഗുരുക്കന്മാരേയും കണ്ട് അർജുനൻ വിഷമത്തിലാകുന്നു. 

എന്നിട്ട് രഥം നയിച്ചിരുന്ന ശ്രീകൃഷ്ണനോടു പറഞ്ഞു . “എന്റെ ബന്ധുക്കളാണെങ്കിലും ദുര്യോധനോടും ദുശ്ശാസനനോടും യുദ്ധം ചെയ്യാൻ ഞാൻ തയ്യാറാണ് . പാഞ്ചാലിയോട് അവർ കാണിച്ച മഹാപരാധത്തിനു പ്രതികാരം ചെയ്യണം . പക്ഷെ പിതാമഹനായ ഭീഷ്മാചാര്യരോട് ഞാൻ എങ്ങനെയാണ് യുദ്ധം ചെയ്യുക ? ” -
ഇതുകേട്ട് ശ്രീകൃഷ്ണൻ പറഞ്ഞതിങ്ങനെയാണ് ദുര്യോധനനും ദുശ്ശാസനനും മാപ്പുകൊടുക്കാവുന്നതേയുള്ളു . അവർ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ, അവർ പ്രതികാരത്തിന്റെയും കാമത്തിന്റെയും സമനില തെറ്റിയവരായിരുന്നു . നേരെമറിച്ച് സർവ്വതിനും അതീതനായ ഭീഷ്മർ ആ സമയത്ത് കൗരവ സദസ്സിലുണ്ടായിരുന്നു . തന്റെ മുന്നിൽ വെച്ച് അധർമ്മം നടക്കുന്നതു കണ്ടിട്ടും അതു തടയാൻ ഒരു ചെറുവിരൽ പോലും അനക്കാതിരുന്ന ഭീഷ്മരാണ് ശെരിക്കും കൗരവരുടെ ഇടയിലെ ക്ഷമ - അർഹിക്കാത്ത കുറ്റവാളി . ” - അധർമ്മം കണ്ടിട്ടും പ്രതികരിക്കാതെ നിശ്ശബ്ദനായിരുന്ന ഭീഷ്മർ - കുറ്റം ചെയ്ത ദുര്യോധനനേക്കാൾ ശിക്ഷാർഹനാണെന്നാണ്‌ ശ്രീകൃഷ്ണന് പറയുന്നത്.
കുറ്റം ചെയ്യുന്നവനേക്കാൾ , അല്ലെങ്കിൽ അതുപോലെ തന്നെ ശിക്ഷാർഹനാണ് , അത് കണ്ടിട്ട് നിശ്ശബ്ദം നോക്കി നിൽക്കുന്ന വ്യക്തിയും .
നമ്മുടെ ചുറ്റും കൺമുന്നിൽ നിത്യവും അരങ്ങേറുന്ന അനീതികൾ , ചൂഷണങ്ങൾ എല്ലാം കണ്ട് ഒന്നു മറിയാതെ വഴിമാറി പോകുന്ന ഭീരുവാകരുത് നമ്മൾ. എന്നുവെച്ച് ഒറ്റയ്ക്ക് കേറിയങ്ങ് ഉടക്കി രക്തസാക്ഷിയാകാനും ശ്രമിക്കരുത് . അനീതിക്കെതിരായി , ചൂഷണത്തിനെതിരായി പ്രതികരിക്കണമെന്നു തോന്നിയാൽ ഒറ്റക്കിറങ്ങി പുറപ്പെടാനുള്ള ധൈര്യം തോന്നുന്നില്ലെങ്കിൽ കുറെപ്പേരെ - സംഘടിപ്പിച്ചു പ്രതികരണ ശേഷി നേടി സമാധാനപരമായി നേരിടുക. പ്രതികരണശേഷി തീരെ നഷ്ടപ്പെട്ട ഒരു തലമുറയിലാണു നമ്മൾ ജീവിക്കുന്നത് .
എത്ര കൊലപാതകങ്ങൾ , ബലാൽസംഗങ്ങൾ ഇവിടെ - നടക്കുന്നു . നേരത്തെ പറഞ്ഞ സംഭവും, ബലാൽസംഗവും പിന്നെ കൊലപാതകവും നടക്കുമ്പോൾ ഓർക്കുക , നാളെ അത് നമ്മുടെ മക്കൾക്കും വേണ്ടപെട്ടവർക്കും സംഭവിക്കാം . -
നമ്മുടെ സ്വന്തത്തിൽപ്പെട്ട ആർക്കെങ്കിലും എന്തെങ്കിലും സംഭവിക്കുന്നതുവരെ നാം നിശബ്ദനായിരുന്നാൽ സ്വന്തത്തിൽപെട്ടയാൾക്കു സംഭവിച്ചാലും പ്രതികരിക്കാൻ കഴിയാതെ , എന്തു ചെയ്യണമെന്നറിയാതെ നമ്മൾ - സ്തബ്ധനായിപ്പോകാം . ഇന്നത്തെ രാഷ്ട്രീയ - സാംസ്കാരിക നേതൃത്വങ്ങളിലൊക്കെ ഭീഷ്മരെപ്പോലെ കണ്ണടച്ചിരിക്കുന്നവരെ ധാരാളമായി നമുക്ക് കാണാവുന്നത് ആണ് . കൂടുതൽ കൂടുതൽ തിന്മകളിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നതിന്റെ കാരണവും അതാണ് . അതുകൊണ്ട് ജാഗരൂഗരായിരിക്കുക . നമ്മുടെ സന്തോഷവും സമാധാനവും നഷ്ടപ്പെടുത്തുന്ന ദുഷ്ടശക്തികളെ സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ തന്നെ എതിർത്തു തോൽപ്പിക്കുവാൻ നമ്മൾക്ക് കഴിയണം . നിയമപരമായ മാർഗ്ഗങ്ങളിലൂടെ തന്നെ പ്രതികരിക്കാൻ ഇന്നു വഴികളുണ്ട് .
കണ്ണടച്ചു ധ്യാനത്തിലിരുന്ന് അന്ധത നടിക്കരുത് . കണ്ണുകളും കാതുകളും ഉണർന്നിരിക്കണം . നമ്മുടെ സുരക്ഷിതത്വം നമ്മുടെ കൈകളിലാണ് .
വിമർശനം രണ്ടു തരമുണ്ട് . പോസിറ്റീവും നെഗറ്റീവും .
നന്മ ലക്ഷ്യമാക്കിയുള്ള വിമർശനമാണ് പോസിറ്റീവായി കരുതപ്പെടുന്നത് . മറ്റൊരാളെ നശിപ്പിക്കാനുള്ള വിമർശനം നെഗറ്റീവാണ് . . -
സാമൂഹ്യ ജീവിയായ മനുഷ്യന് പരസ്പരം വിമർശിക്കുവാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും അവകാശമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താൻ ആവശ്യപ്പെടാം . ചെവിക്കൊണ്ടില്ലെങ്കിൽ തെറ്റു ചെയ്യുന്നവനെ ശിക്ഷിക്കുവാനും ബഹിഷ്കരിക്കുവാനും സമൂഹത്തിന് അവകാശമുണ്ട് .
ഇവിടെയൊക്കെ കണ്ണടച്ച് അന്ധത നടിച്ചിരുന്നാൽ നഷ്ടമാകുന്നത് നമ്മുടെ സമാധാനവും സന്തോഷവുമായിരിക്കും .
വിമർശനം പരദൂഷണമായി തരംതാഴാതിരിക്കാനും നമ്മൾ  ശ്രദ്ധിക്കണം .. .
മീഡിയ എന്നു വ്യവഹരിക്കുന്ന പത്രങ്ങളും,ഫോണും ടെലിവിഷനുമെല്ലാം ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ , തിന്മകളെ തുറന്നു കാണിക്കുവാൻ , ജനങ്ങളുടെ മുന്നിൽ അവതിപ്പിക്കുവാൻ ബാധ്യസ്ഥരാണ് .
മഹാത്മജി ഇതു പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട് . 'യംഗ് ഇന്ത്യ 'യിൽ അദ്ദേഹം എഴുതി : . “ സംസാരസ്വാതന്ത്ര്യം , സംഘടിപ്പിക്കാനുള്ള സ്വാതന്ത്രം ,
സ്വതന്ത്രമായ പത്രപ്രവർത്തനം - ഇവ മൂന്നുമാണ് സ്വരാജ് പൂർണ്ണമാക്കുന്നത് ” - “

ആവിഷ്ക്കാരസ്വാതന്ത്ര്യം - അത് നിങ്ങളെ വേദനിപ്പിക്കുന്നുവെങ്കിൽ കൂടി ചോദ്യം ചെയ്യപ്പെടാനാവാത്തതാണ് . ” ' ഹരിജനിൽ ' ഗാന്ധിജി വീണ്ടും എഴുതുന്നു : “ ആവിഷ്കാര സ്വാതന്ത്ര്യവും തൂലികയുമാണ് സ്വരാജിന്റെ അടിത്തറ . ആ അടിക്കല്ല് അപകടത്തിലാണെങ്കിൽ നിങ്ങളുടെ എല്ലാശക്തിയും ചെലുത്തി അതിനെ നിങ്ങൾ പ്രതിരോധിക്കണം . ”


- അതുകൊണ്ട് സദാജാഗരൂഗരായിരിക്കുക .
പ്രതികരണം നമ്മെ ശക്തനാക്കും എന്നുള്ളതിന് തെളിവ് ആണ് ആ പെൺകുട്ടിക്ക് ഉണ്ടായ സംഭവത്തിൽ നമുക്ക് മനസിൽക്കൻ കഴിയുന്നത്. പ്രതികരിക്കണം,അത് മറ്റുള്ളവർക്ക് പ്രചോദനമാവുകയും ചെയ്യും .
തെറ്റുകളുടെ , അനീതിയുടെ മുന്നിലുള്ള നമ്മുടെ നിശ്ശബ്ദത അതു ചെയ്യുന്നവനു പ്രചോദനമാകും . തെറ്റുകളും അധർമ്മങ്ങളും വർദ്ധിക്കുന്നത് അതുകൊണ്ടാണ് . തെറ്റ് ചെയ്താൽ സമൂഹം ശ്രദ്ധിക്കുമെന്നും ശിക്ഷ ലഭിക്കുമെന്നും വന്നാൽ തെറ്റുചെയ്യുന്നവൻ ഭയപ്പെടും .
അന്ധകാരത്തെ ശപിക്കുന്നതിനു പകരം ഒരു മെഴുകുതിരി കത്തിക്കുന്നത് നല്ലതാണ് , എന്ന് കേട്ടിട്ടില്ലേ ? നിങ്ങൾ ഒരു മെഴുകുതിരിയാവണം . അങ്ങനെ ഓരോരുത്തരും ഓരോ ദീപങ്ങളാകുമ്പോൾ അന്ധകാരം താനേ മറഞ്ഞുകൊള്ളും . അന്ധകാരത്തിൽ ഒളിച്ചിരിക്കുന്ന ദുഷ്ട ശക്തികൾ ഓടിയകലുകയും ചെയ്യും ..

ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞിട്ടുള്ളത് ഇവിടെ ശ്രദ്ധേയമാണ് . -

ഈ ലോകം ജീവിക്കുവാൻ പറ്റാത്തവിധത്തിൽ അപകടകരമായത് , ഇവിടെ തിന്മ ചെയ്യുന്നവർ ഉള്ളതുകൊണ്ടല്ല , ആ തിന്മകൾ നിശബ്ദം നോക്കിയിരുന്ന് അതു സംഭവിക്കുവാൻ അനുവദിക്കുന്നവർ കൂടുന്നതു കൊണ്ടാണ് . '' -


നമ്മൾ ആ കൂട്ടത്തിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക . താത്കാലിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും നാളെ നമ്മുടെ മക്കൾക്ക് ജീവിക്കാൻ പറ്റാത്ത വിധം ഈ ഭൂമിയിൽ തിന്മകൾ നിറയുന്നതിനു നമ്മുടെ നിശ്ശബ്ദത കാരണമാകും .






January 18, 2019

നമ്മൾ സ്വയം മാർഗ്ഗദീപമാകുക


"സ്വാത്മ രൂപത്തിൽ നിന്നു വിട്ടു മറ്റു വ്യക്തികളേയോ പ്രതീകങ്ങളയോ മാർഗ്ഗദീപമാക്കുന്നവർക്കു ജീവിതം സന്തോഷപ്രദമാക്കുന്നതിന് എപ്പോഴും ബാഹ്യപ്രതീകങ്ങളെ ആശ്രയിക്കണ്ടി വരുന്നു . അതേ സമയം സ്വന്തം മാർഗ്ഗദീപം അവന്റെ തന്നെ ആത്മസത്തയാണെന്നു ബോധ്യപ്പെടുന്നിടത്തു ജീവിത സമാധാനത്തിന്റെ ഉറവിടം കണ്ടെത്തപ്പെടുന്നു" . 

ഒരു ബുക്കിൽ വായിച്ച ലളിത വാക്യമാണ് ഇത് ..
മനസ്സിലായില്ല അല്ലേ ?

ഞാൻ ഒന്നു വിശദീകരിക്കാം , 

മനുഷ്യൻ നിസ്സഹായനാണെന്നും അവനു പുറമെയുള്ള ശക്തികളുടെ നിയന്ത്രണവും സഹായവും ആവശ്യമാണെന്നും വിശ്വസിക്കുന്നിടത്തു നിന്നും ഒരുവൻ ഭീരുവും ദുർബലനുമായി മാറുന്നു .  ഇവിടെ സ്വന്തം  ബോധമനസ്സ് അടിയറവയ്ക്കപ്പെടുന്നു . അതോടൊപ്പം , അവന്റെ / അവളുടെ അനുഭവബോധവും പണയത്തിലാവുന്നു . അനുഭവബോധവും മനസ്സിന്റെ സ്വത്രന്താന്വേഷണ ബുദ്ധിയും പണയം വയ്ക്കപ്പെടുന്നതോടെ സത്യാന്വേഷണത്തിനുള്ള വഴിയും അടയുന്നു .

ക്രിസ്തു പറഞ്ഞ ഒരു കാര്യം നോക്കാം 
 “ നീ നിന്റെ പിതാവിനെപ്പോലെ പൂർണ്ണനായിരിക്കുക . " 

ഉപനിഷത്തിൽ പറയുന്നത് 
“അഹം ബ്രഹ്മാസ്മി." എന്നാണ് .

 എന്താ ഇതിന്റെയൊക്കെയർത്ഥം ?
 വലിയ വലിയ ആശയങ്ങളുള്ള വാക്യങ്ങൾ പലരും പലവിധത്തിൽ വ്യാഖ്യാനിക്കാറുണ്ട് . ചിലരൊക്കെ
അവരുടെ സൗകര്യം പോലെ , സ്വന്തം വാദമുഖങ്ങൾ സ്ഥാപിക്കുവാൻ  മഹദ്വചനങ്ങൾ വളച്ചൊടിക്കുകയും സ്വന്തം ആശയങ്ങൾ അടിച്ചു കയറ്റി അവതരിപ്പിക്കുകയും ചെയ്യും .

    ദൈവമാകണമെന്നോ ദൈവത്തെപ്പോലെ ആകണമെന്നോ അല്ല ക്രിസ്തുവും ഉപനിഷത്തുമൊക്കെ പറഞ്ഞത് . അവനവന്റെ ആത്മസത്തയെക്കുറിച്ചു ബോധമുണ്ടാവണമെന്നും മനുഷ്യനെന്ന നിലയ്ക്ക് സ്വന്തം വിധി അംഗീകരിക്കണമെന്നും ദൈവത്തിലുണ്ടെന്നു നാം വിശ്വസിക്കുന്ന പൂർണ്ണത ഒാരോരുത്തരും കൈവരിക്കണമെന്നുമാണ് ഉദ്ദേശിക്കുന്നത് . ഈ പൂർണ്ണത കൈവരിച്ചു കഴിഞ്ഞാൽ സമാധാനവും സന്തോഷവും അവനവന്റെ ഉള്ളിൽ നിന്നു തന്നെയുണ്ടാകും . എനിക്ക് സമാധാനം തരു , സന്തോഷം തരു എന്നൊക്കെ ദൈവത്തോട് യാചിക്കണ്ട ആവശ്യം വരുന്നില്ല . ഇതൊക്കെ സ്വന്തം മനസ്സിൽ നിന്നു തന്നെ ഉണ്ടാവണം . അകത്ത് ദൈവമുണ്ടെങ്കിൽ പുറത്തേക്കു നോക്കി ദൈവത്തെ വിളിക്കേണ്ട ആവശ്യമെന്താണ് ? ക്രിസ്തു ചൂണ്ടിക്കാണിച്ച ദൈവരാജ്യം നമ്മുടെ ഉളളിലുണ്ടായാൽ സമാധാനവും സന്തോഷവും അവിടെ ഉണ്ടാകുന്നു . അവനവന്റെ ഉള്ളിൽ സമാധാനവും സന്തോഷവും ഉണ്ടാകുമ്പോൾ അതു സമൂഹത്തിലും ഉണ്ടാകുമെന്നു പറയേണ്ടതില്ലല്ലോ ?

 പറയുവാനെന്തെളുപ്പം ! 

മരണം നടക്കാത്ത വീട്ടിൽ നിന്നു കടുകു കൊണ്ടുവരാൻ ശ്രീബുദ്ധൻ ഒരു സ്ത്രീയെ പറഞ്ഞുവിട്ട കഥ കേട്ടിട്ടില്ലേ , മരണത്തെപ്പറ്റി പരാതി പറഞ്ഞു കരഞ്ഞ സ്ത്രീയെയാണു കടുകിനു പറഞ്ഞയച്ചത് . മരണം നടക്കാത്ത വീട്ടിൽ നിന്നു കടുകു കിട്ടാതെ സ്ത്രീ തിരിച്ചു വന്നപ്പോൾ ബുദ്ധൻ പറഞ്ഞു . - " മരണം ഒരു ജീവിത സത്യമാണ് . അതില്ലാത്ത വീടോ ജീവിതമോ ഇല്ല . ഇതുപോലെയുള്ള ജീവിത സത്യങ്ങൾ ധാരാളമുണ്ട് . അതൊക്കെ അംഗീകരിച്ചാൽ ജീവിതത്തിലെ ഒത്തിരി അസാമാധാന ചിന്തകൾ ഒഴിവാക്കാനാകും .

 “എല്ലാമറിയുന്നവനു ദുഖമില്ല " 
എന്നു കേട്ടിട്ടില്ലേ ? 

“ നിങ്ങളുടേതായി ഒന്നും ഇവിടെയില്ല . ഇവിടെ നിങ്ങളുടേതെന്നു പറയുന്ന യാതൊന്നും നിങ്ങൾ കൊണ്ടുവന്നതല്ല . പോകുമ്പോൾ കൊണ്ടുപോകുകയുമില്ല . അതു മറ്റാരുടെയെങ്കിലും സ്വന്തമാകും .”

ഈ അർത്ഥം വരുന്ന സാരോപദേശം " ഭഗവത്ഗീത"യിൽ ഉള്ളതാണ് . എല്ലാം സ്വന്തമാക്കാൻ ഓടി നടന്നു സമാധാനം തകർക്കുന്ന മനസുകളാണ് നമുക്കു ചുറ്റും . വ്യക്തികൾ മാത്രമല്ല , രാഷ്ട്രങ്ങൾപോലും ഈ അതിമോഹം കാരണം ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നു .
കഴിഞ്ഞ പ്രേളയത്തിൽ നമുക്ക് ഉള്ളതൊക്കെ നമുക്ക് എടുത്തോണ്ട് പോകാൻ സാധിചോ, വില കൂടിയ കാർ വാങ്ങിയിട്ട് അത് കൊണ്ട് രക്ഷപെടാൻ സാധിച്ചോ, സമ്പാദിച്ചു കൂട്ടിയ പണം കൊണ്ട് ദുരിതങ്ങൾ മാറിയോ ,ഇല്ല...!

 പണവും ഭൗതിക സമ്പത്തുമൊക്കെ സമ്പാദിച്ചു വച്ചാൽ സമാധാനവും സന്തോഷവുമുണ്ടാകുമെന്നു ബൈബിളിലോ ഭഗവദ്ഗീതയിലോ ഖുറാനിലോ പറഞ്ഞിട്ടില്ല . “ നിനക്കുള്ളതെല്ലാം ദാനം കൊടുത്തിട്ട് എന്റെ കൂടെ വരുക ' , എന്നാണ് ക്രിസ്തു പറഞ്ഞത് . ഭൗതിക സമ്പത്തും അവയോടുള്ള മനുഷ്യന്റെ അത്യാർത്തിയുമാണ് എല്ലാ ദുരന്തങ്ങളുടെയും കാരണമെന്നു ക്രിസ്തു ചൂണ്ടിക്കാണിക്കുകയായിരുന്നു . എന്നാൽ പണമില്ലാതെ ജീവിക്കാൻ കഴിയുമോ ? തീർച്ചയായും ഇല്ല . 
"പണമില്ലാത്തവൻ പിണം '' എന്ന പറച്ചിൽ തന്നെയുണ്ട് . 

പക്ഷെ.!

 ആ പക്ഷേയിലാണ്  അസമാധാനത്തിന്റെ , അസന്തുഷ്ടിയുടെ വേരുകൾ കിടക്കുന്നത് .
.
____________________

January 09, 2019

ആലപ്പാട് ഒരു പാടായി മാറും മുൻപേ ആഞ്ഞടിക്കണം .. #Save_Alappad (Special Story)


കേരളമെന്ന ഭ്രാന്താലയത്തെ കുറിച്ച് ഓർത്ത് നാം ലജ്ജിക്കണം .4 മാസം മുമ്പ് കേരളത്തിൽ നടന്ന മഹാദുരന്തത്തെ ജാതി മത വർഗ ലിംഗ വിവേചനമില്ലാത്തെ നമ്മളെ രക്ഷിക്കാൻ എവിടെ നിന്നോ ചില ആളുകൾ വന്നിരുന്നു. മുക്കുവൻ മാർ ആഴക്കടലിൽ പോയി മത്സ്യം തിരയുന്ന അവരെ നാം മറന്നിരിക്കുന്നു.
 'ഇന്ന് ആലപാട് എന്ന ഗ്രാമത്തിൽ നടക്കുന്ന ഖനനം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.
ഒരു ചെറിയ ഗ്രാമം ഭൂപടത്തിൽ ഇല്ലാതെ ആകാൻ പോകുന്നു. സ്വന്തം കാലിനടിയിലുള്ള മണൽ തരിക്ക് പോലും അവകാശമില്ലാത്തവരായിരിക്കുന്നു ആ പാവം മുക്കുവൻമാർ. അവർ ദുരിതത്തിലായപ്പോൾ അവരെ നോക്കാൻ നമുക്ക് സമയമില്ല സമരമില്ല മനുഷ്യന് വേണ്ടി തെരുവിലിറങ്ങാൻ നമുക്ക് സമയമില്ല ദൈവത്തിന് വേണ്ടി നാം തെരുവിലിറങ്ങുന്നു ആ പാവം ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി നമുക്കൊരുമിച്ച് കൈകോർക്കാം #Save_Alappad




#Save_Alappad നേ കുറിച്ച് അറിയാം

ചോദ്യം നമ്പർ 1: എന്താണ് സംഭവം ??

 കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇന്നു മരണത്തിന്റെ വക്കിൽ ആണ്... ഈ ഗ്രാമം നിങ്ങൾ അറിയും... കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തിൽ നിന്നു നമ്മളെ കര കയറ്റിയ മുക്കുവന്മാരുടെ നാട്..... IRE എന്ന പൊതുമേഖല സ്ഥാപനം അവിടെ വർഷങ്ങളായി ഖനനം നടത്തുകയാണ്.. ഇനിയും അത് തുടർന്നാൽ ആ നാട് ചരിത്രത്തിൽ മാത്രം അവശേഷിക്കും... 

ചോദ്യം നമ്പർ 2: ഇത് അത്ര വല്യ പ്രശ്നം ആണോ ??? 

അതെ.. നിങ്ങൾ കരുതുന്നതിലും ഭീകരമാണ് അവിടുത്തെ അവസ്ഥ... 2004 സുനാമി ഏറ്റവും നാശം വിതച്ചത് ആലപ്പാട് അടങ്ങുന്ന തീരത്തെ ആണ്... ഇനി അവിടെ ഒരു ദുരന്തം വിതക്കാൻ സാധാരണയിലും കുറച്ചു ശക്തി കൂടിയ ഒരു തിരമാലക്കു കഴിയും... ഭീതിയുടെ വക്കിൽ കഴിയുകയാണ് ഒരു ജനത... ഇനിയും അവിടെ കുഴിച്ചു നശിപ്പിക്കാൻ ഒരു കാരണവശാലും നമ്മൾ അനുവദിക്കരുത്.... 

ചോദ്യം നമ്പർ 3: ഇതിൽ ഇപ്പോൾ നമുക്ക് എന്താ ചെയ്യാൻ കഴിയുന്നത്‌ ???..

 ഒരു സ്മാർട്ഫോൺ കൊണ്ട് ഒരു പ്രളയം നേരിട്ടവർ ആണ് നമ്മൾ... പലതും മാറ്റി മറിക്കാൻ ഉള്ള കഴിവ് നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ആ ഫോണിനു കഴിയും... ഇപ്പോൾ നമുക്ക് വേണ്ടത് പബ്ലിസിറ്റി ആണ്... ഈ പ്രശ്നം മാക്സിമം ആളുകളിൽ എത്തിക്കുക. അധികാരികളുടെ ശ്രദ്ധയിൽ കൊണ്ട് വരുക.. 
മാധ്യമങ്ങൾ ഇപ്പൊൾ മറ്റ് ചില വാർത്തകൾക്ക് പുറകെ ആണ്.
ഇനി നമ്മളെ കൊണ്ടേ അതിനു കഴിയൂ .. ഒരു ജനതയെ രക്ഷിക്കാൻ, ഒരു ഗ്രാമത്തെ പിടിച്ചുയർത്താൻ നമുക്കെ കഴിയു.. 

ഇൗ വിഷയത്തിൽ കൂടുതൽ ശ്രെദ്ധ വേണം .....മറ്റ് മാധ്യമങ്ങൾ ഏറ്റെടുക്കും വരെ, അധികാരികളുടെ ശ്രദ്ധയിൽ കൊണ്ട് വരും വരെ, ഇൗ പ്രശ്നത്തിന് ഒരു അന്ത്യം കാണുന്നത് വരെ.

#Save_Alappad #Stop_Mining


special story

December 31, 2018

പുതുവർഷം ... 2K19



ഈ ലോകം ഇന്ന് ശാസ്ത്രീയമായ അനേകം കണ്ടുപിടുത്തങ്ങളുടെ അത്യുച്ചകോടിയിൽ എത്തിനിൽക്കുന്നു. മനുഷ്യന് അഭിമാനിക്കാൻ കഴിയുന്ന അനേകം നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. മനുഷ്യൻ ഈ ഭൗതിക നേട്ടങ്ങൾ കൊയ്യുമ്പോഴും തന്നെ അടിസ്ഥാനപരമായ ജീവിതലക്ഷ്യവും സമാധാനവും നഷ്ടപ്പെട്ട സന്തോഷം കുറഞ്ഞ് ജീവിതത്തിൽ അർത്ഥശൂന്യമായി നിരാശരായി തീർന്നിരിക്കുന്നു. പ്രകൃതിക്ഷോഭങ്ങൾ നിമിത്തം മനുഷ്യർ നിസ്സഹായരായി തീരുന്നു.
നൂറുവർഷങ്ങൾക്കുമുമ്പ് ഉണ്ടായത് പോലെയുള്ള ഒരു വലിയ ജലപ്രളയം ഈ അടുത്തനാളിൽ കേരളത്തിലും തമിഴ്നാട്ടിലും അടുത്ത രാജ്യങ്ങളിൽ ഉണ്ടായ സംഭവം മറക്കാനായിട്ടില്ല. നൂറുകണക്കിന് ആളുകൾ മരിക്കുകയും നിരാലംബരും ദുരിതമനുഭവിക്കുന്നവരും ആയിത്തീർന്നു.അത് പോലെ തന്നെ വടക്കൻ   കേരളത്തിൽ നിപ്പാ വന്നതും. ഇത് ഇനിയും ആവർത്തിക്കുകയില്ല എന്ന് ആർക്ക് പറയാൻ കഴിയും. മറ്റു ചിലർ ധനത്തിൻറെ ആധിക്യത്താൽ സമാധാനം നഷ്ടപ്പെട്ട്‌ ആത്മഹത്യ ചെയ്യുന്നു. 
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അത് പാപമാണ്. വിവാഹമോചനം വർദ്ധിക്കുന്നു കുടുംബകലഹം നിത്യസംഭവമാകുന്നു.
മോഷണവും അക്രമവും പെരുകുന്നു. മനുഷ്യൻ മനുഷ്യനെ തന്നെ ഉപദ്രവിക്കുന്നു. രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

2018  ല് നമ്മൾ സാക്ഷ്യം വഹിച്ചത് എന്തൊക്കെ പ്രശ്നങ്ങൾ ആണ്.
എന്തുകൊണ്ടാണ് ലോകത്തിൽ ഇങ്ങനെയല്ല സംഭവിക്കുന്നത് എന്ന ചോദ്യം ഒരിക്കലെങ്കിലും നാം സ്വയം ചോദിച്ചിട്ടുണ്ടായിരിക്കാം. ആ ചോദ്യത്തിന് ഒരു ഉത്തരം മാത്രം. നിങ്ങൾക്ക് നിങ്ങളിലും മറ്റുള്ളവരിലും ദൈവത്തിലുമുള്ള വിശ്വാസം ഇല്ലാതെയിരിക്കുന്നു.
ഇന്ന് ലോകത്തിലെ സകല പ്രശ്നത്തിനും പ്രധാനകാരണം മനുഷ്യനിലെ പാപമാണ്,അഹങ്കാരമാണ് ..
 ഈ പ്രകൃതി മനുഷ്യന് നൽകിയ കല്പന അനുസരിക്കാതെ അതിനെ ലംഘിച്ചു. അങ്ങനെ അനുസരണക്കേടിനാൽ മനുഷ്യൻ പാപിയായി തീർന്നു.

എങ്ങനെ പാപത്തിൽ നിന്ന് കരകയറാം.ഈ ഭൂമിയിൽ അനേകം തത്വചിന്തകന്മാരും ഗുരുക്കന്മാരും ഉണ്ടായിട്ടുണ്ട്. അവർ ശരീരത്തിന് ഉതുകുന്ന നല്ല കാര്യങ്ങൾ പഠിപ്പിച്ചു. എങ്കിലും മനുഷ്യൻറെ പാപപരിഹാരത്തിനും അവൻറെ സമാധാനത്തിനും വേണ്ടി അവർ ഒന്നും ചെയ്തിട്ടില്ല. അവർ തങ്ങളുടെ രാജ്യത്തിനും പ്രസ്ഥാനത്തിനുമായി രക്തസാക്ഷിത്വം വരിച്ചിരിക്കാം. പക്ഷേ, മനുഷ്യന് പാപക്ഷമ നൽകുവാൻ അവർക്ക് സാധിച്ചിട്ടില്ല.
കാരണം അവർ എല്ലാവരും മനുഷ്യന്റെ ഇഷ്ടത്താൽ ജനിച്ചവരും ജയപരാജയങ്ങൾ ഉള്ളവരുമാണ്.
അവരെല്ലാവരും മരിച്ച് അടക്കപ്പെട്ടു.

നിങ്ങൾ നിങ്ങളെ തന്നെ സ്വയം വിലയിരുത്തുക, മറ്റുള്ളവരെ വിശ്വസിക്കുക, ആവശ്യത്തിന് സ്നേഹിക്കുക,- ഒരു പരിധി വെച്ച്.

നിങ്ങളെ അവഗണിക്കുന്നവരെ സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് ഒഴിഞ്ഞു കൊടുക്കുക,- 
പരിഗണിക്കുന്നവരെ ചേർത്ത് നിർത്തുക.

നമ്മുടെ ജീവിതം നമ്മൾ ജീവിച്ചു തീർക്കേണ്ടതാണ്. ഇത് മനം മാറ്റമല്ല ; മറിച്ച് മനസ്സ് തുറപ്പിക്കലാണ് .
ചിന്തിക്കൂ... നമുക്ക് മുന്നോട്ടു പോകാം വിജയിച്ചു വരാം.
ഇൗ പുതുവർഷം നല്ല തീരുമാനങ്ങൾ എടുത്ത് നന്നായി ജീവിക്കാം.
മറ്റുള്ളവർക്ക് മാതൃക ആകാം,.

ഒപ്പം OYM  ന്റേ ആദ്യത്തെ പിറന്നാലും നമുക്ക് ആഘോഷിക്കാം...

എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ ഈ ഈ വർഷത്തിൽ .
പുതുവർഷ ആശംസകൾ നേരുന്നു.
.

.

December 19, 2018

പിന്നിട്ട വഴികൾ ഓർക്കണം


വളരെ നീതിനിഷ്ഠനായിരു ന്നു ഷാ . അദ്ദേഹത്തിനൊരു സ്വഭാവമുണ്ട് . ഗൗരവമുള്ള ഏതു തീരുമാനം എടുക്കുന്നതിനും മുൻപ് അദ്ദേഹം ഇടുങ്ങിയ ഒരു മുറി യിൽ കയറി കതകടയ്ക്കും . കുറച്ചുകഴിഞ്ഞു പുറത്തിറങ്ങി തീരുമാനം അറിയിക്കും . പലരും അദ്ദേഹത്തിന്റെ ഈ സ്വഭാവത്തെ സംശയദൃഷ്ടിയോടെയാണു കണ്ട ത് . ഷാ മരിച്ചപ്പോൾ ആ മുറിയിൽ എന്താണെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടായി . അകത്തു കയറിയവർ ആകെ കണ്ടത് ഒരു കവണയും കുറേ കല്ലുകളും . അമ്പരന്ന ആളുകളോട് അവിടെയുണ്ടായിരുന്ന ഷായുടെ സുഹൃത്ത് പറഞ്ഞു : ഷാ ജീവിതം തുടങ്ങിയത് ഇടയബാലനായിട്ടായി രുന്നു . 

പിന്നിട്ട വഴികളെക്കുറിച്ചു സ്വയം ഓർമപ്പെടുത്താൻ വേണ്ടിയാണ് അദ്ദേഹം മുറിയിൽ കയറി കതകടച്ചിരുന്നത് . പിന്നോട്ടു നടക്കേണ്ടതില്ല , പിന്നിട്ട വഴികളെക്കുറിച്ച് ഓർമയുണ്ടായാൽ മതി . ഭൂതം ഭാവിയൊരുക്കുമെന്നല്ല , ചില സ്മരണകൾ നിലനിർത്തും . ഒരിക്കലും മറക്കരുതാത്ത പാഠങ്ങളും അനുഭവങ്ങളും കൈവിളക്കായി കൂടെയുണ്ടെന്ന് ഉറപ്പുവരുത്തും . 

മുൻപ് ആരായിരുന്നു എന്ന വസ്തുത , ഇപ്പോൾ ആരാണ് എന്ന അവസ്ഥയെ എളിമപ്പെടുത്തും . എല്ലാ തുടക്കവും ചെറുതായിരിക്കും . എത്ര വലുതായി തീർന്നാലും ആ തുടക്കത്തെ ബഹുമാനിക്കണം . ആരുടെയും ആദ്യചുവടുകളെ അവഹേളിക്കരുത് . അവർ എന്തായിത്തീരുമെന്ന് അവർക്കോ ആ ചുവടുകൾക്കോ നമുക്കോ പറയാനാകില്ല . ആർക്കും എന്തും ആയിത്തീരാം - തുടങ്ങാനുള്ള ധൈര്യവും എത്തിച്ചേരാനുള്ള ആർജ്ജവവും എത്തിച്ചേർന്ന സ്ഥലങ്ങളോടു വിടപറയാനുള്ള ആത്മവിശ്വാസവും ഉണ്ടെങ്കിൽ ..