സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

December 31, 2018

പുതുവർഷം ... 2K19



ഈ ലോകം ഇന്ന് ശാസ്ത്രീയമായ അനേകം കണ്ടുപിടുത്തങ്ങളുടെ അത്യുച്ചകോടിയിൽ എത്തിനിൽക്കുന്നു. മനുഷ്യന് അഭിമാനിക്കാൻ കഴിയുന്ന അനേകം നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. മനുഷ്യൻ ഈ ഭൗതിക നേട്ടങ്ങൾ കൊയ്യുമ്പോഴും തന്നെ അടിസ്ഥാനപരമായ ജീവിതലക്ഷ്യവും സമാധാനവും നഷ്ടപ്പെട്ട സന്തോഷം കുറഞ്ഞ് ജീവിതത്തിൽ അർത്ഥശൂന്യമായി നിരാശരായി തീർന്നിരിക്കുന്നു. പ്രകൃതിക്ഷോഭങ്ങൾ നിമിത്തം മനുഷ്യർ നിസ്സഹായരായി തീരുന്നു.
നൂറുവർഷങ്ങൾക്കുമുമ്പ് ഉണ്ടായത് പോലെയുള്ള ഒരു വലിയ ജലപ്രളയം ഈ അടുത്തനാളിൽ കേരളത്തിലും തമിഴ്നാട്ടിലും അടുത്ത രാജ്യങ്ങളിൽ ഉണ്ടായ സംഭവം മറക്കാനായിട്ടില്ല. നൂറുകണക്കിന് ആളുകൾ മരിക്കുകയും നിരാലംബരും ദുരിതമനുഭവിക്കുന്നവരും ആയിത്തീർന്നു.അത് പോലെ തന്നെ വടക്കൻ   കേരളത്തിൽ നിപ്പാ വന്നതും. ഇത് ഇനിയും ആവർത്തിക്കുകയില്ല എന്ന് ആർക്ക് പറയാൻ കഴിയും. മറ്റു ചിലർ ധനത്തിൻറെ ആധിക്യത്താൽ സമാധാനം നഷ്ടപ്പെട്ട്‌ ആത്മഹത്യ ചെയ്യുന്നു. 
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അത് പാപമാണ്. വിവാഹമോചനം വർദ്ധിക്കുന്നു കുടുംബകലഹം നിത്യസംഭവമാകുന്നു.
മോഷണവും അക്രമവും പെരുകുന്നു. മനുഷ്യൻ മനുഷ്യനെ തന്നെ ഉപദ്രവിക്കുന്നു. രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

2018  ല് നമ്മൾ സാക്ഷ്യം വഹിച്ചത് എന്തൊക്കെ പ്രശ്നങ്ങൾ ആണ്.
എന്തുകൊണ്ടാണ് ലോകത്തിൽ ഇങ്ങനെയല്ല സംഭവിക്കുന്നത് എന്ന ചോദ്യം ഒരിക്കലെങ്കിലും നാം സ്വയം ചോദിച്ചിട്ടുണ്ടായിരിക്കാം. ആ ചോദ്യത്തിന് ഒരു ഉത്തരം മാത്രം. നിങ്ങൾക്ക് നിങ്ങളിലും മറ്റുള്ളവരിലും ദൈവത്തിലുമുള്ള വിശ്വാസം ഇല്ലാതെയിരിക്കുന്നു.
ഇന്ന് ലോകത്തിലെ സകല പ്രശ്നത്തിനും പ്രധാനകാരണം മനുഷ്യനിലെ പാപമാണ്,അഹങ്കാരമാണ് ..
 ഈ പ്രകൃതി മനുഷ്യന് നൽകിയ കല്പന അനുസരിക്കാതെ അതിനെ ലംഘിച്ചു. അങ്ങനെ അനുസരണക്കേടിനാൽ മനുഷ്യൻ പാപിയായി തീർന്നു.

എങ്ങനെ പാപത്തിൽ നിന്ന് കരകയറാം.ഈ ഭൂമിയിൽ അനേകം തത്വചിന്തകന്മാരും ഗുരുക്കന്മാരും ഉണ്ടായിട്ടുണ്ട്. അവർ ശരീരത്തിന് ഉതുകുന്ന നല്ല കാര്യങ്ങൾ പഠിപ്പിച്ചു. എങ്കിലും മനുഷ്യൻറെ പാപപരിഹാരത്തിനും അവൻറെ സമാധാനത്തിനും വേണ്ടി അവർ ഒന്നും ചെയ്തിട്ടില്ല. അവർ തങ്ങളുടെ രാജ്യത്തിനും പ്രസ്ഥാനത്തിനുമായി രക്തസാക്ഷിത്വം വരിച്ചിരിക്കാം. പക്ഷേ, മനുഷ്യന് പാപക്ഷമ നൽകുവാൻ അവർക്ക് സാധിച്ചിട്ടില്ല.
കാരണം അവർ എല്ലാവരും മനുഷ്യന്റെ ഇഷ്ടത്താൽ ജനിച്ചവരും ജയപരാജയങ്ങൾ ഉള്ളവരുമാണ്.
അവരെല്ലാവരും മരിച്ച് അടക്കപ്പെട്ടു.

നിങ്ങൾ നിങ്ങളെ തന്നെ സ്വയം വിലയിരുത്തുക, മറ്റുള്ളവരെ വിശ്വസിക്കുക, ആവശ്യത്തിന് സ്നേഹിക്കുക,- ഒരു പരിധി വെച്ച്.

നിങ്ങളെ അവഗണിക്കുന്നവരെ സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് ഒഴിഞ്ഞു കൊടുക്കുക,- 
പരിഗണിക്കുന്നവരെ ചേർത്ത് നിർത്തുക.

നമ്മുടെ ജീവിതം നമ്മൾ ജീവിച്ചു തീർക്കേണ്ടതാണ്. ഇത് മനം മാറ്റമല്ല ; മറിച്ച് മനസ്സ് തുറപ്പിക്കലാണ് .
ചിന്തിക്കൂ... നമുക്ക് മുന്നോട്ടു പോകാം വിജയിച്ചു വരാം.
ഇൗ പുതുവർഷം നല്ല തീരുമാനങ്ങൾ എടുത്ത് നന്നായി ജീവിക്കാം.
മറ്റുള്ളവർക്ക് മാതൃക ആകാം,.

ഒപ്പം OYM  ന്റേ ആദ്യത്തെ പിറന്നാലും നമുക്ക് ആഘോഷിക്കാം...

എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ ഈ ഈ വർഷത്തിൽ .
പുതുവർഷ ആശംസകൾ നേരുന്നു.
.

.

December 19, 2018

പിന്നിട്ട വഴികൾ ഓർക്കണം


വളരെ നീതിനിഷ്ഠനായിരു ന്നു ഷാ . അദ്ദേഹത്തിനൊരു സ്വഭാവമുണ്ട് . ഗൗരവമുള്ള ഏതു തീരുമാനം എടുക്കുന്നതിനും മുൻപ് അദ്ദേഹം ഇടുങ്ങിയ ഒരു മുറി യിൽ കയറി കതകടയ്ക്കും . കുറച്ചുകഴിഞ്ഞു പുറത്തിറങ്ങി തീരുമാനം അറിയിക്കും . പലരും അദ്ദേഹത്തിന്റെ ഈ സ്വഭാവത്തെ സംശയദൃഷ്ടിയോടെയാണു കണ്ട ത് . ഷാ മരിച്ചപ്പോൾ ആ മുറിയിൽ എന്താണെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടായി . അകത്തു കയറിയവർ ആകെ കണ്ടത് ഒരു കവണയും കുറേ കല്ലുകളും . അമ്പരന്ന ആളുകളോട് അവിടെയുണ്ടായിരുന്ന ഷായുടെ സുഹൃത്ത് പറഞ്ഞു : ഷാ ജീവിതം തുടങ്ങിയത് ഇടയബാലനായിട്ടായി രുന്നു . 

പിന്നിട്ട വഴികളെക്കുറിച്ചു സ്വയം ഓർമപ്പെടുത്താൻ വേണ്ടിയാണ് അദ്ദേഹം മുറിയിൽ കയറി കതകടച്ചിരുന്നത് . പിന്നോട്ടു നടക്കേണ്ടതില്ല , പിന്നിട്ട വഴികളെക്കുറിച്ച് ഓർമയുണ്ടായാൽ മതി . ഭൂതം ഭാവിയൊരുക്കുമെന്നല്ല , ചില സ്മരണകൾ നിലനിർത്തും . ഒരിക്കലും മറക്കരുതാത്ത പാഠങ്ങളും അനുഭവങ്ങളും കൈവിളക്കായി കൂടെയുണ്ടെന്ന് ഉറപ്പുവരുത്തും . 

മുൻപ് ആരായിരുന്നു എന്ന വസ്തുത , ഇപ്പോൾ ആരാണ് എന്ന അവസ്ഥയെ എളിമപ്പെടുത്തും . എല്ലാ തുടക്കവും ചെറുതായിരിക്കും . എത്ര വലുതായി തീർന്നാലും ആ തുടക്കത്തെ ബഹുമാനിക്കണം . ആരുടെയും ആദ്യചുവടുകളെ അവഹേളിക്കരുത് . അവർ എന്തായിത്തീരുമെന്ന് അവർക്കോ ആ ചുവടുകൾക്കോ നമുക്കോ പറയാനാകില്ല . ആർക്കും എന്തും ആയിത്തീരാം - തുടങ്ങാനുള്ള ധൈര്യവും എത്തിച്ചേരാനുള്ള ആർജ്ജവവും എത്തിച്ചേർന്ന സ്ഥലങ്ങളോടു വിടപറയാനുള്ള ആത്മവിശ്വാസവും ഉണ്ടെങ്കിൽ ..

December 04, 2018

പൂജ്യത്തിന് വിലയെറെ





ഒരു വിലയുമില്ലാത്തതാണു പൂജ്യമെന്നു നാം പറയും . പക്ഷേ ഏതെങ്കിലും സംഖ്യയുടെ വലതുഭാഗത്ത് അതെഴുതിയാലോ ? സംഖ്യയുടെ വില പത്തിരട്ടി. പെരുമാറ്റവുമിങ്ങനെ തന്നെ . പെരുമാറ്റം കൊണ്ടു മാത്രം എല്ലാം നേടാനാവില്ല , പക്ഷേ നിത്യജീവിതത്തിൽ പലതിന്റെയും മാറ്റു കൂട്ടാൻ നല്ല പെരുമാറ്റത്തിനു കഴിയും . യാത്രാവിവരണസാഹിത്യത്തിനു മികച്ച സംഭാവന നൽകി 101 -ാം വയസ്സിൽ അന്തരിച്ച യൂറോപ്യൻ വനിത ഫ്രെയാ സാർക്കിന്റേതാണ് ( 1893 - 1993 ) ഈ ആശയം .
അന്യരുടെ വികാരം മനസ്സിലാക്കി അതിനെ മാനിക്കുന്നതാണ് നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനം . അന്യന്റെ ദു:ഖം സ്വന്തം ദു:ഖമായി കാണുക , അന്യരോടു കാരുണ്യം കാട്ടുക , സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കുക , മുഖത്തുനോക്കി ചിരിക്കുകയും തിരിഞ്ഞു നിന്നു പരിഹസിക്കുകയും ചെയ്യാതിരിക്കുക , പരദൂഷണം ഒഴിവാക്കുക ഇത്രയുമൊക്കെയായാൽ ഏവരുടെയും സ്വീകാര്യതയേറും.

എന്തിനു സ്വീകാര്യതയേറണം , എനിക്കിഷ്ടമുള്ളതുപോലെ ഞാൻ പെരുമാറും ; ആവശ്യമുണ്ടെങ്കിൽ മാത്രം എന്നെ സ്വീകരിച്ചാൽ മതി എന്നു കരുതുന്നവരുണ്ട് . അഹന്തയുടെ ആ സമീപനം നമുക്കു വേണ്ട . ആരാണ് അയാളുടെ സുഹൃത്തുക്കളെന്നു പറയൂ . അയാളാരെന്നു ഞാൻ പറയാം എന്ന് ഇംഗ്ലിഷ് മൊഴി . 
ഈ ആശയം ബൈബിളിലുണ്ട് : “വിജ്ഞാനികളുടെ സഹചരൻ വിജ്ഞാനിയാകും ; ഭോഷരുടെ ചങ്ങാതിക്കോ ദോഷം ഭവിക്കും ." ( സുഭാഷിതങ്ങൾ 13 : 20 ) . 
അന്യരുമായി എത്രയടുത്തു പെരുമാറണമെന്നു സംശയമുള്ളവർക്ക് ഓർക്കാവുന്ന ജർമ്മനിയിലെ നാടൻ സങ്കൽപം എന്ന് ഞാൻ ഒരു മാഗസിനിൽ വായിച്ചത് ഓർക്കുന്നു .
കൂട്ടുകൂടി ചുരുണ്ട് ഒരുമിച്ചു കിടന്നെങ്കിലേ മുള്ളൻപന്നികൾക്കു തണുപ്പിൽ നിന്നു രക്ഷപെടാനാവൂ . പക്ഷേ കൂടുതലടുത്താൽ അടുത്തു കിടക്കുന്നതിന്റെ മുള്ളുകുത്തി കണ്ണു പൊട്ടും . ആ സാഹചര്യത്തിൽ അവയുടെ അടുപ്പത്തിൽ മാന്യമായ അകലം പാലിക്കണം . മറ്റൊരു നല്ലപാഠവും മുള്ളൻപന്നി പകരുന്നു . തരത്തിനൊത്തു തലോടിയാൽ പുറത്തിനു നല്ല മിനുസം തോന്നും . തടകൽ എതിർ ചൊവ്വിലായാൽ കൈയതയും മുള്ളു തറച്ചതു തന്നെ .

മര്യാദക്കാർക്കു പ്രചോദനം നല്ല ഹൃദയമാണെന്ന് എമേഴസൺ പറയുന്നു. അവർ ആനന്ദം വിതറുന്നു . നരച്ച മുടിയല്ല , സൽസ്വഭാവമാണ് നിങ്ങളെ മാന്യനാക്കുന്നത്.

പ്രശസ്ത ബ്രിട്ടീഷ് നടൻ റോജർ മോർ ഒരു പ്രമുഖ ഇംഗ്ലീഷ് മാസികയിൽ  സരസമായി പറഞ്ഞത്  ഇവിടെ ഞാൻ കൂട്ടിച്ചേർക്കുന്നു  : "സ്നേഹവും മഹാമനസ്കതയും നല്ല പെരുമാറ്റവും പഠിപ്പിക്കുക . ചിലതെല്ലാം ക്ലാസ്മറിയിൽ നിന്നു വീട്ടിലേക്കൊഴുകിയെത്തി കുട്ടികൾ മാതാപിതാക്കളെ പഠിപ്പിക്കില്ലെന്ന് ആരു കണ്ടു ? ” പെരുമാറ്റത്തിൽ പുലർത്തേണ്ട ചില കാര്യങ്ങൾ റഷ്യൻ കഥാകൃത്ത് ആന്റൺ ചെക്കോവ് ( 1860 - 1904) ചൂണ്ടിക്കാട്ടിയിരുന്നു . ചിത്രകാരനായ സഹോദരൻ നിക്കൊലേയ് ചെക്കോവിനയച്ച കത്തിലെഴുതിയ സൂചനകൾ കാണുക . മനുഷ്യരെ വ്യക്തികളെന്ന നിലയിൽ മാനിക്കുക . മര്യാദയോടെ പെരുമാറുക . സഹിഷ്ണുത പുലർത്തുക . യാചകരല്ലാത്തവരോടും കാരുണ്യം കാട്ടുക . കടങ്ങൾ വീട്ടി അന്യരുടെ സ്വത്തിനെ മാനിക്കുക . കളവു പറയുന്നതിനെ തീ യെന്ന പോലെ പേടിക്കുക . ഇല്ലാത്തതു കൃത്രിമമമായി കാട്ടി ഞെളിയരുത് . സ്വയം മോശക്കാരനാണെന്നു വരുത്തി അനുകമ്പ നേടാൻ ശ്രമിക്കേണ്ട . കൃത്രിമാഭരണം അണിഞ്ഞും മറ്റും പൊങ്ങച്ചത്തിനു പോകരുത് . പ്രശസ്തരോടു പരിചയം നടിച്ചും സ്വന്തം സ്ഥാനമഹിമ പെരുപ്പിച്ചുകാട്ടിയും മേനി നടിക്കരുത് . വലിയ പുസ്തകങ്ങൾ വായിച്ചതുകൊണ്ടായില്ല , സംസ്കാരം തുടിക്കുംവിധം ജീവിക്കുകയും ഒരു നല്ല മാറ്റത്തിന് വഴി തെളിയിക്കുകയും വേണം .

.
നമുക്ക് മാറ്റം ഉണ്ടാക്കി പ്രചോദനം നൽകാം , മറ്റുള്ളവരുടെ മനസ്സ് തുറപ്പിക്കാൻ ആദ്യം നമുക്ക് മനസ്സ് തുറക്കാം.




Just #OpenYourMind  #LetsChange

______________________________________________________________




comments and feedback (click)

November 25, 2018

ഉള്ളിലെ ഭയം





മനുഷ്യരുടെ ഹൃദയത്തിൽ ഭയം എന്ന വികാരത്തിന് ഒരു സാമ്രാജ്യം തന്നെയുണ്ട്. ചിലപ്പോൾ സമ്പത്തിന്  നാശമുണ്ടാവോ എന്ന ഭയം ചിലപ്പോൾ അപമാനം ഉണ്ടാവുമോ എന്ന ഭയം. ഭയം നമുക്കുണ്ടാകുകയെന്നത്  സ്വാഭാവിക കാര്യമാണ്.
എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഏത് പരിതസ്ഥിതിയിൽ നിന്നാണ് ഭയത്തിന് ജന്മ ഉണ്ടാകുന്നത്; 
അതുതന്നെയാണോ  ദുഃഖത്തിന്റെയും ഒരു ഉറവിടം.  - അല്ല - അങ്ങനെയൊരു നിയമമൊന്നുമില്ല.

പലരുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്നത് വാസ്തവത്തിൽ ഭയപ്പെടുന്നത് കൊണ്ടുമാത്രം ഭാവിയിലെ ദുഃഖത്തിന് നിവാരണം ഉണ്ടാകുന്നില്ല എന്നാണ് . ഭയം എന്നത് ഭാവിയിൽ അനുഭവിക്കേണ്ടിവരുന്ന ദുഃഖത്തിന്റെ  കാല്പനിക ഒരു രേഖാചിത്രത്തിന് ഒരു സംബന്ധവും ഇല്ല എന്നതാണ് സത്യം. എന്നാലും ഈ സത്യം അറിഞ്ഞിട്ടും ഭയം മറ്റൊന്നുമല്ല ; ഒരു കാല്പനിക ചിത്രമാണെന്നിട്ടും  ഇതിൽനിന്ന് മുക്തരായി നിർഭയരാകുക എന്നത്  അത്ര കഠിനകരമായ കാര്യമാണോ ?

 നിങ്ങൾ സ്വയം ഒന്ന് ചിന്തിക്കുക.. ചിന്തയിലൂടെ മനസ്സു തുറക്കുക.
ഭയം മാറ്റുക.


Just #OpenYourMind  #LetsChange
_________________________________



comments and feedback (click)


November 15, 2018

എന്താണ് നമ്മൾ ചുമക്കുന്നത്...


ഒരു പരുന്ത് ചത്ത മത്സ്യത്തെയും കൊണ്ട് പറക്കുകയായിരുന്നു . മത്സ്യം കണ്ട് കുറെ കാക്കകൾ പരുന്തിന്റെ പിന്നാലെ കൂടി അതിനെ ഉപ്രദവിക്കാൻ തുടങ്ങി . രക്ഷപ്പെടാനായി പരുന്ത് അങ്ങോട്ടുമിങ്ങോട്ടുമെല്ലാം പറന്നു . പക്ഷേ , കാക്കകൾ വിട്ടില്ല . പരുന്തിന്റെ പരക്കംപാച്ചിലിനിടെ അറിയാതെ മത്സ്യം താഴെവീണു . കാക്കകൾ പരുന്തിനെ ഉപേക്ഷിച്ച് മത്സ്യംതേടി പോയി . രക്ഷപ്പെട്ട പരുന്ത് സ്വയം പറഞ്ഞു : " ആ ചത്ത മത്സ്യമാണ് ഈ പ്രശ്നമെല്ലാം ഉണ്ടാക്കിയത് '' . ഇതു കേട്ട കൂട്ടുകാരൻ പരുന്ത് പറഞ്ഞു : “ചത്ത മത്സ്യമല്ല പ്രശ്നമുണ്ടാക്കിയത് , ചത്ത മത്സ്യം നീ ചുമന്നതാണു പ്രശ്നമുണ്ടാക്കിയത് . '' -

 മൃതമായതു മിതമായാലും ശ്രതുവായാലും അത് അവശിഷ്ടമായിരിക്കും . ശവംതീനികൾ പിറകെയുണ്ടാകും . അതു പ്രകൃതിനിയമമാണ് . കൊന്നുതിന്നാൻ ശേഷിയുള്ള പക്ഷി ശവം തിന്നോ ചുമന്നോ നടക്കരുത് . അത് സ്വന്തം കഴിവിനെത്തന്നെ അവഹേളിക്കലാണ് . - ഓരോരുത്തർക്കും തനതായ ജീവിതരീതികളും പ്രവർത്തനശൈലികളുമുണ്ട് . ശത്രുക്കൾ ഉണ്ടാകുന്നതു പോലും ഒരാളുടെ നിലവാരത്തെ ആശ്രയിച്ചാണ് . - ഒരാൾ എന്തായിത്തീരുന്നു എന്നത് അയാൾ എന്തു ചുമ ന്നുകൊണ്ടുനടക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. മല ചുമക്കുന്നവൻ മടിയൻ , പ്രതികാരം ചുമലിലേറ്റുന്നവൻ കുറ്റവാളി , ചതി കൊണ്ടുനടക്കുന്ന വൻ വഞ്ചകൻ , ഈശ്വരവിശ്വാസം കയ്യിലേന്തിയവൻ വിശ്വാസി , നന്മ അണിയുന്നവൻ വിശുദ്ധൻ . - എന്തു കൊണ്ടുനടന്നാലും കുറെ കഴിയുമ്പോൾ ഉപേക്ഷിക്കേണ്ടിവരും. ഉപേക്ഷിച്ചുപോകുന്നത് ഉപയോഗയോഗ്യമാണങ്കിൽ വരുംതലമുറയ്ക്ക് അത് ഉപകാരമാകും .
.
ഒന്ന് ചിന്തിക്കൂ..ഇൗ ജീവിതത്തിൽ നമ്മൾ എന്താണ് ചുമന്നു നടക്കുന്നത്,
നമ്മൾ ഏത് നിലവാരത്തിലാണ് ജീവിക്കുന്നത്, നമ്മളുടെ കഴിവിനെ എങ്ങനെ ഉപയോഗപ്രദമാക്കണം,..

...മനസ്സ് തുറന്നു ചിന്തിക്കൂ...


Just #OpenYourMind  #LetsChange
_________________________________




comments and feedback (click)

October 25, 2018

കാര്യമില്ലാത്ത ഭീതി ഒഴിവാക്കാം




രാമു സന്ധ്യാസമയത്തു തെരുവിലൂടെ നടക്കുകയായിരുന്നു. ഇരുട്ടു പരക്കാൻ
തുടങ്ങിയപ്പോൾ രാമുവിന് ഭയം തോന്നി.
ഒരു സംഘം ആളുകൾ വരുന്നതു കണ്ടപ്പോൾ കൊള്ളക്കാരാണെന്നു കരുതി രാമു തൊട്ടടുത്തുള്ള സെമിത്തേരിയിലേക്ക് ഓടിക്കയറി. മറ്റാർക്കോ വേണ്ടി തയാറാക്കപ്പെട്ട കുഴിയിൽ ശവത്തപ്പോലെ കിടന്നു. പക്ഷേ, വന്നത് ഒരു വിവാഹ ആഘോഷ യാത്രയായിരുന്നു.
രാമു ഓടുന്നതും ചാടുന്നതും കണ്ട ആളുകൾ അയാൾ കുഴപ്പക്കാരനാണെന്നു കരുതി. അവർ ശവക്കുഴിയുടെ അടുത്തെത്തി
ചോദിച്ചു: “നിങ്ങളിവിടെ എന്തിനു വന്നു. എന്തു ചെയ്യുന്നു?''  

അപ്പോളാണ് രാമുവിന്റെ മനസ്സ് ഉണർന്നത്..

 രാമു പറഞ്ഞു: “നിങ്ങൾ കാരണമാണു
ഞാൻ ഇവിടെയുള്ളത്. ഞാൻ കാരണമാണ് നിങ്ങളും ഇവിടെ ഉള്ളതും.
_____
രാമു പറഞ്ഞ കാര്യം മനസ്സിൽ വെക്കുക .
ഇതിൽ നിന്നും മനസ്സിലാകുന്നത് എന്തെന്നാൽ
എതിരെ വരുന്നവരെല്ലാം എനിക്കെതിരാണ് എന്ന ചിന്ത മാർഗദർശകമല്ല എന്നതാണ്. അതു പിന്നോട്ട് ഓടാനും മതിൽ ചാടാനും നമ്മെ പ്രേരിപ്പിക്കും.
ഭയം എന്ന വികാരത്തിനു മനുഷ്യന്റെ എല്ലാ ശേഷികളെയും വിലയ്ക്കു വാങ്ങാൻ കഴിയും. അകാരണമായ ഭീതി കൊണ്ടെത്തിക്കുന്നത് ശ്മശാനങ്ങളിലേക്കായിരിക്കും, പലപ്പോഴും മറ്റുള്ളവർക്കുവേണ്ടി കുഴിക്കപ്പെട്ട കുഴിമാടങ്ങളിലേക്ക്. ശിഷ്ടകാലം മുഴുവൻ
അവിടെ ഒളിച്ചിരിക്കും. മറ്റുള്ളവർ മണ്ണുവെട്ടിയിടുന്നതും കാത്ത്.

ഒരു കാര്യം മനസ്സിൽ സൂക്ഷിക്കുക നിങ്ങൾ,

ജീവിതത്തിലെ ചുവടുവയ്പുകൾ മറ്റുള്ളവരുടെ പ്രവർത്തനത്തയോ പ്രതികരണത്തയൊ ആശ്രയിച്ചല്ല നടത്തേണ്ടത്. സ്വയം ആലോചിച്ചു തീരുമാനിച്ചു പ്രവർത്തിക്കണം.

മാറ്റം ഉണ്ടാകേണ്ടത് നമ്മളിലാണ്.
ഓരോ ചെറിയ മാറ്റം നമ്മെ നല്ല മനുഷ്യരായി മാറ്റട്ടെ .
Just #OpenYourMind  #LetsChange
_________________________________




comments and feedback (click)

October 12, 2018

ബുദ്ധനും ശിക്ഷ്യനും - സന്നദ്ധതയുടെ പ്രാധാന്യം



ഒരു ശിഷ്യൻ ബുദ്ധനോടു ചോദിച്ചു: ""എല്ലാവർക്കും ബുദ്ധനാകാൻ കഴിയുമെന്ന് അങ്ങു പറയാറുണ്ടല്ലോ? എന്നാൽ, എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത്?” ബുദ്ധൻ പറഞ്ഞു:
“ഗ്രാമത്തിലുള്ള മുഴുവൻ ആളുകളെയും കണ്ട് അവരുടെ ആഗ്രഹങ്ങൾ എഴുതിവാങ്ങുക''. അയാൾ
അങ്ങനെ ചെയ്തു. ബുദ്ധൻ ചോദിച്ചു: “നിങ്ങൾ എഴുതിക്കൊണ്ടു
വന്നതനുസരിച്ച് എത്രപേരാണു ബുദ്ധനാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്?' ആരുമില്ല ശിഷ്യന്റെ മറുപടി. 
ബുദ്ധൻ: “ഇപ്പോൾ
മനസ്സിലായില്ലേ എന്തുകൊണ്ടാണു സാധ്യമായിട്ടും ആരും ബുദ്ധനാകാത്തത് എന്ന്.
ആഗ്രഹമാണ് അടിത്തറ. ഏതുലക്ഷ്യവും തീവമായ അഭിലാഷത്തിന്റെ അനന്തരഫലമാണ്. 
മനസ്സ് എത്തുന്നിടത്തു മാത്രമേ മനുഷ്യനും എത്തിച്ചേരൂ. ബുദ്ധനായിത്തീരുന്നതു തികഞ്ഞ ബോധോദയത്തിലൂടെയാണ്, അർധബോധാവസ്ഥയിൽ കാണുന്ന രാത്രിസ്വപ്നങ്ങളിലൂടെയല്ല. രാത്രി സ്വപ്നങ്ങൾക്കു രാത്രി കഴിയുന്നതുവരെ മാത്രമേ ആയുസ്സുള്ളൂ;
പകൽക്കിനാവുകൾക്ക് 
ആരെങ്കിലും തട്ടി ഉണർത്തുന്നത് വരെ നിലനിൽപ്പുള്ളൂ. സുബോധത്തിലെ സ്വപ്നങ്ങളാണു ജീവിതയാഥാർഥ്യങ്ങളാകുന്നത്. അവയാണു മരണശേഷവും ഒരാൾക്കു ജീവൻ നൽകുന്നത്.
സാധ്യതയല്ല പ്രധാനം, സന്നദ്ധതയാണ്. ആയിരിക്കുന്ന സ്ഥലത്തുനിന്ന് ആയിരിക്കേണ്ട അവസ്ഥയിലേക്കുള്ള ബോധപൂർവമായ യാത്രയാകണം ജീവിതം.
ഇറങ്ങിപ്പുറപ്പെടാൻ സജ്ജരാകണം. ഉപേക്ഷിക്കാൻ സന്നദ്ധരാകണം- നിലവിലുള്ള ശീലങ്ങളും  കർമ്മങ്ങളും.
 രൂപപ്പെടുത്തണം, ലക്ഷ്യത്തിനനുസൃതമായ ചുറ്റുപാടുകൾ.
ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൽ തുടർന്നാൽ ഇപ്പോൾ ആയിരിക്കുന്ന അവഥയിൽത്തന്നെ തുടരും. രൂപാസാന്തരം സംഭവിക്കണമെങ്കിൽ മാനസാന്തരം  ഉണ്ടാകണം.
.
___________________________________________




നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാം ..പേര് വെളിപ്പെടുത്താത്ത തന്നെ.

October 02, 2018

അഹിംസയുടെ ആള്‍രൂപമാണ് നമ്മുടെ ബാപ്പുജി.

എല്ലാം ഉണ്ടായിട്ടും പാവപ്പെട്ടവരുടെ കണ്ണീരൊപ്പി ഇല്ലാത്തവനായി ജീവിച്ച് ഒടുവില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന മഹാത്മാവ്. അദ്ദേഹത്തിന്‍െറ 150ാം ജന്മദിനമാണ് 2018 ഒക്ടോബർ 2ന്‌.  എല്ലാവരും ഗാന്ധിയുടെ ജീവിതം പകര്‍ത്തണമെന്ന സന്ദേശവുമായാണ് 2007 മുതല്‍ ഐക്യരാഷ്ട്ര സംഘടന ഗാന്ധിജയന്തിദിനം അന്താരാഷ്ട്ര അഹിംസാ ദിനം കൂടിയായി ആചരിക്കുന്നത്.



ഗാന്ധിജിയുടെ ആത്‌മകഥ മറിച്ചുനോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന്‌ എന്റെ മനസ്സിൽ പാഞ്ഞെത്തിയത്‌ ആറു പതിറ്റാണ്ടു മുമ്പ്‌ നടന്ന ലോകം നടുക്കിയ ഒരു കൊലപാതക രംഗമാണ്‌.

1948 ജനുവരി 30 വെള്ളിയാഴ്‌ച. സമയം വൈകുന്നേരം 5.10 ആഭയുടെയും മനുവിന്റെയും തോളിൽ കൈതാങ്ങി. അൽപം അകലെ പ്രാർത്ഥനാ യോഗത്തിനു കാത്തിരിക്കുന്ന ജനങ്ങളുടെ അടുത്തേക്കു നടന്നുനീങ്ങുകയാണ്‌ ആ അഹിംസാമൂർത്തി. 5.17 ആയപ്പോഴേക്കും ‘ഹിംസ’യുടെ മൂന്നു വെടിയുണ്ടയേറ്റ്‌ ‘ഹേ റാം’ എന്ന ശാന്തിമന്ത്രം ജപിച്ചുകൊണ്ടും ശത്രുവിനു നേരെ കൂപ്പിയ കൈവിടാതെയും അദ്ദേഹം ഈ ലോകത്തോടു യാത്ര പറഞ്ഞു.

ആ കാഴ്‌ചയൊന്നു മറക്കാൻ ശ്രമിക്കുമ്പോൾ എന്റെ മുന്നിൽ തെളിയുന്നത്‌ വിഭക്ത ഭാരതത്തിന്റെ ത്രിവർണപതാക ചെങ്കോട്ടയിൽ ഉയരുന്നതാണ്‌. 

ഒരു ചർക്ക, ഒരുപിടി ഉപ്പ്‌, ഒരു കുറ്റിപ്പെൻസിൽ, ഇത്തിരി പച്ചവെള്ളം, കുറച്ചുമണ്ണ്‌, ഒരു ചൂലും തൊട്ടിയും ‘ഹിന്ദ്‌ സ്വരാജ്‌’ എന്ന കൊച്ചുപുസ്‌തകം – ആ മഹാമാന്ത്രികന്റെ നിരവധി രൂപങ്ങൾ എന്റെ മുന്നിലൂടെ മിന്നിമറഞ്ഞുപോയി.

ഭൂമി മുഴുക്കെ ദുഃഖത്തിൽ മുഴുകിയ ദിവസമായിരുന്നു 1948 ജനുവരി 30. അദ്ദേഹതെ ഒരു നോക്കു കണ്ടിട്ടുപോലുമില്ലാത്ത വിദൂരദേശങ്ങളിലെ കുട്ടികൾപോലും തേങ്ങി. സ്‌ത്രീകൾ കണ്ണുനീർ തുടച്ചു. ചെറുപ്പക്കാരും വൃദ്ധന്മാരും ഒക്കെ, ഉറ്റവരാരോ മരിച്ചതുപോലെ വിതുമ്പി.

“……..നമ്മുടെ ജീവിതത്തിൽ നിന്നു പ്രകാശം പൊലിഞ്ഞുപോയിരിക്കുന്നു…. നെഹ്‌റു റേഡിയോവിലൂടെ ആ വസ്‌തുത ലോകത്തെ അറിയിച്ചു. ഉടൻ അദ്ദേഹം അത്‌ ഇങ്ങനെ തിരുത്തി……” ഒരു പക്ഷേ ആ പറഞ്ഞതു തെറ്റായിരിക്കാം; കാരണം, ഈ രാജ്യത്തുനിറഞ്ഞുനിന്നിരുന്ന ആ പ്രകാശം ഒരത്‌ഭുത ജ്യോതിസ്സായിരുന്നു. ദീർഘകാലം ഈ നാട്ടിൽ തെളിഞ്ഞുനിന്നിരുന്ന ആ പ്രകാശം ഇനിയും ഏറെനാൾ പകരും……. എന്തുകൊണ്ടെന്നാൽ ആ പ്രകാശം ശാശ്വത സത്യത്തിന്റെ പ്രതീകമാണ്‌.“

ആത്‌മകഥയുടെ അകത്തേക്കു കടക്കാൻ ഒരുങ്ങുന്നവർ വിചിത്രമായ ഒരു കാഴ്‌ചകാണുംഃ ആ ആത്‌മകഥയ്‌ക്ക്‌ ലോകത്തെങ്ങുമുള്ള ജനകോടികൾ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന്‌ എഴുതിത്തീർത്ത, ഒരു രണ്ടാം ഭാഗവും ഉണ്ട്‌ ! ഇപ്പോഴും എഴുത്തു തുടരുകയാണ്‌, കാരണം –

“എത്ര മിഴികൾ കൊണ്ടു കാൺകിലും കാഴ്‌ചകൾക്കപ്പുറം നിൽക്കുന്ന ഗാന്ധി.

എത്ര വർണം മാറ്റിയെഴുതിലുമെഴുത്തുകൾക്കപ്പുറം നിൽക്കുന്നു ഗാന്ധി” (വി. മധുസൂദനൻ നായർ, ഗാന്ധി).

അതെ! ലോകത്തുള്ള പരിണതപ്രജ്‌ഞ്ഞരായ എല്ലാവരും ഇപ്പോഴും ആ കഥ എഴുതിക്കൊണ്ടിരിക്കയാണ്‌! ഇങ്ങനെ മറ്റുള്ളവർ എഴുതുന്ന ഒരു ആത്‌മകഥ ലോകത്തിന്നോളം ആർക്കും ഉണ്ടായിട്ടില്ല. ഗാന്ധിജിയുടെ സംഭാവന എന്ത്‌ എന്നു ചിന്തിക്കുന്ന ആർക്കും പെട്ടെന്ന്‌ കണ്ടെത്താവുന്ന ഉത്തരം ‘ഇന്ത്യൻ സ്വാതന്ത്രം – സ്വാതന്ത്ര്യസമരം’ – എന്നതാണ്‌. ആ സ്വാതന്ത്ര്യസമരകഥ ലോകത്തെ മുഴുവൻ അത്‌ഭുതപ്പെടുത്തിയിട്ടുള്ളതുമാണല്ലോ. സഹനസമരത്തിലൂടെ അഹിംസയിലൂടെ, അക്രമരാഹിത്യത്തിലൂടെ സ്വാതന്ത്ര്യം കൈവരിച്ച ഒരു രാഷ്‌ട്രവും ഇന്നേവരെ വേറെ ഉണ്ടായിട്ടില്ല. വരും തലമുറ അതുവിശ്വസിക്കമെന്നും തോന്നുന്നില്ല. എന്നാൽ ഈ സ്വാതന്ത്ര്യസമരത്തിന്റെ മഹത്വം കൊട്ടിഘോഷിക്കുന്നവരൊന്നും ഒരു സത്യം ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നുഃ ഇന്ത്യൻ സ്വാതന്ത്ര്യസമരം ഗാന്ധിജി നടത്തിയ രണ്ടാമത്തെ സ്വാതന്ത്ര്യ സമരമാണ്‌!

അപ്പോൾ ഒന്നാമത്തേതോ? അത്‌ അദ്ദേഹം തന്നിൽ നിന്നും തന്നെ മോചിപ്പിക്കാൻവേണ്ടി നടത്തിയ സ്വാതന്ത്ര്യസമരമാണ്‌. താൻ ഒറ്റയ്‌ക്കു നടത്തിയ സമരമാണ്‌. മറ്റേതു മഹായുദ്ധത്തേക്കാളും മികവുള്ള സമരമാണ്‌. “ ഒരാൾ ഒറ്റയ്‌ക്ക്‌ ആയിരം പേരേ ആയിരം തവണ കീഴടക്കുന്നു. മറ്റൊരാൾ അയാളെത്തന്നെ കീഴടക്കുന്നു. എങ്കിൽ രണ്ടാമത്തെ ആളാണ്‌ ഏറ്റവും വലിയ പോരാളി” എന്ന്‌ ഗാന്ധിജി തന്നെ പറയുന്നുണ്ട്‌. എന്നിട്ടും അതത്ര അസാമാന്യമായ ഒരു കർമ്മമാണെന്ന്‌ ഗാന്ധിജി ഒരിക്കലും പറഞ്ഞിട്ടില്ല. തനിക്ക്‌ സാധ്യമായത്‌ എന്തും ഒരുകുട്ടിക്കുപോലും സാധിക്കും എന്ന്‌ അദ്ദേഹം തന്റെ നേട്ടത്തിന്‌ ഇളപ്പം കൽപിക്കുന്നു! കുട്ടിയാവുമ്പോൾ നിർദോഷിയാണ്‌ എന്നതാണ്‌ കുട്ടിയെപ്പറ്റി പറയാൻ കാരണം. മനുഷ്യൻ തന്റെ അഹങ്കാരമെല്ലാം കഴുകിക്കളഞ്ഞ്‌ കാൽക്കീഴിലുള്ള മണൽത്തരിയേക്കാൾ എളിയവനാകണം. അവനേ പരമസത്യത്തിന്റെ മിന്നലാട്ടം കാണുവാൻ പറ്റൂ എന്ന്‌ അദ്ദേഹം പറഞ്ഞത്‌ സ്വാനുഭവത്തിന്റെ വെളിച്ചത്തിലാണ്‌.

ഗാന്ധിജി നടത്തിയ മേൽപ്പറഞ്ഞ ഒന്നാം സ്വാതന്ത്ര്യസമരത്തെ നമുക്കുവേണമെങ്കിൽ തപസ്സ്‌ എന്നുപറയാം. പണ്ട്‌ വാൽമീകിയും മറ്റും നടത്തിയതുപോലെയുള്ള തപസ്സ്‌. രാമനാമം ജപിച്ചുകൊണ്ടുള്ള തപസ്സാണല്ലോ രണ്ടുപേരും നടത്തിയത്‌. പക്ഷേ തനിപകർപ്പല്ല. കുലപർവതങ്ങളോളം പഴക്കമുള്ള അഹിംസയും സത്യവും അല്ലാതെ മറ്റൊന്നും തന്റെ മുമ്പിൽ ഇല്ല എന്നു ഗാന്ധിജി പറയുമ്പോൾ അന്നോളം ആരും പ്രയോഗിച്ചിട്ടില്ലാത്ത ഒരു പ്രവർത്തനശൈലിയും ഗാന്ധി തന്റെ ജീവിതത്തിൽ പ്രയോഗിച്ചിട്ടില്ല എന്നുവെണമെങ്കിൽ നമുക്ക്‌ കൂട്ടിച്ചേർക്കാം. പക്ഷേ ഒന്നുണ്ട്‌ഃ എല്ലാത്തിനും ഒരു ഗാന്ധിയൻ സ്‌പർശം ഉണ്ട്‌. തന്റെ ഹൃദയമാകുന്ന മൂശയിൽ വാർത്ത്‌ പുതിയ രൂപഭാവങ്ങൾ നൽകിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ആ വെങ്കലക്കൂട്ടുകൾക്ക്‌ മറ്റൊന്നിനും ഇല്ലാത്തത്ര ഭംഗിയും തിളക്കവും ഈടും ഉണ്ട്‌. “അരണ്യാന്തരഗഹ്വരോദര തപസ്‌ഥാനങ്ങളിൽ” ഇരുന്നായിരുന്നില്ല ഗാന്ധിജിയുടെ തപസ്സ്‌ യാതൊരുവിധ ഒളിവും മറവും ഇല്ലാതെ ജനമധ്യത്തിൽ ഇരുന്ന്‌! ‘നിവൃത്തി’യിലല്ല, പ്രവൃത്തി‘യിൽ മുഴുകിയ തപസ്സ്‌. പഞ്ചാഗ്നി’ മധ്യത്തിൽ ഇരുന്നുകൊണ്ടല്ല. തീക്കടലിൽ നീന്തിത്തുടിച്ചുകൊണ്ടുള്ള തപസ്സ്‌. ഒറ്റയ്‌ക്കല്ല സമൂഹത്തെ ഭാഗഭാക്കാക്കിക്കൊണ്ടുള്ള തപസ്സ്‌.

അത്യുഗ്രമായ തപശ്ശക്തിയുള്ള ശമധനന്മാരായ നമ്മുടെ മഹർഷിമാർക്കെല്ലാം ചിലപ്പോൾ കാലിടറിയിട്ടുണ്ട്‌. ഒരു സുന്ദരിപ്പെണ്ണിനെ കൺമുമ്പിൽ കണ്ടപ്പോൾ വിശ്വാമിത്രന്റെ തപസ്സിളകി. ഒരു പുലരിയിൽ മറ്റൊരുത്തിയെ കടത്തുവഞ്ചിയിൽ വച്ചു കണ്ടപ്പോൾ പരാശര മഹർഷിയുടെ നാഡിക്കെട്ടുതുടിച്ചു. ഇണക്കിളികളിലൊന്നിനെ വിശപ്പടക്കുവാൻ വേണ്ടി എയ്‌തുവീഴ്‌ത്തിയ വ്യാധന്റെമേൽ ക്രോധാവിഷ്‌ഠനായ വാല്‌മീകി മഹർഷി ശാപാഗ്നി ചൊരിഞ്ഞു. കണ്വൻ പോലും ദുഷ്യന്തന്‌ കൊടുത്തയയ്‌ക്കുന്ന സന്ദേശവാക്യത്തിൽ ‘ശമദനന്മാരായ’ തങ്ങളുടെ നിഗ്രഹാനുഗ്രഹ ശക്തിയെന്ന വാളിന്റെ പിടിയിൽ ഒന്നു കൈവയ്‌ക്കുന്നുണ്ട്‌. ഗാന്ധിജിയാകട്ടെ ശത്രുവിന്റെ അടിയേറ്റുവീണപ്പോഴും രാമമന്ത്രം ജപിച്ചതേയുള്ളു. തന്നെ തല്ലിച്ചതച്ചവരുടെ മേൽ നിയമത്തിന്റെ കയ്യുയർന്നപ്പോൾ അരുതെന്നു വിലക്കിയതേ ഉള്ളൂ.

ജീവിതം അരിച്ചുകുറുക്കിയ നമ്മുടെ പൂർവികർ നമുക്ക്‌ കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യങ്ങളാകുന്ന ആറ്‌ ആജൻമശത്രുക്കളെ കണ്ടെത്തിയിട്ടുണ്ട്‌. ആ ആറിനെയും കീഴടക്കാൻ ഗാന്ധിജിക്കുകഴിഞ്ഞു. “ഞാൻ വേണമെങ്കിൽ മറ്റൊരാൾക്ക്‌ അടിമയായിരിക്കാം. പക്ഷേ, എന്റെ മനസ്സിന്റെ അടിമയായിരിക്കാൻ ഞാൻ ഒരിക്കലും ഒരുക്കമല്ല” എന്ന്‌ ഗാന്ധിജിതന്നെ പറയുന്നുണ്ട്‌.

ഗാന്ധിജി തന്റെ ഈ ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയത്‌ 1887-1890 കളിലാണ്‌. അന്ന്‌ അദ്ദേഹം ഇംഗ്ലീഷുകാരേക്കാൾ പരിഷ്‌കാരിയായ ഇംഗ്ലീഷുകാരനാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഷർട്ടും പാന്റ്‌സും സോക്‌സും ഷൂസും ടൈയും തൊപ്പിയും കണ്ണടയും മാത്രമല്ല ഫ്രഞ്ചുഭാഷ, സംഗീതം, പ്രസംഗം, വയലിൻ തൊട്ടവയിലെല്ലാം കൃതഹസ്‌തനായ ഒരു ഇംഗ്ലീഷുകാരൻ! സമയവും പണവും അതിനുവേണ്ടി ധൂർത്തടിക്കുന്ന ഒരു പച്ചപ്പരിഷ്‌ക്കാരി സായിപ്പ്‌! തന്നെത്തിരിച്ചറിഞ്ഞ ഗാന്ധിജി ആ പുറമോടികളെല്ലാം വലിച്ചെറിഞ്ഞ്‌ തനി വിദ്യാർത്ഥിയായി മാറിയതാണ്‌ ആ സ്വാതന്ത്യസമരത്തിന്റെ തുടക്കം. ഒടുക്കമാകട്ടെ 1906-ൽ തന്റെ ജീവിതത്തിൽ പൂർണമായും ബ്രഹ്‌മചര്യം നടപ്പാക്കിയ 27-​‍ാം വയസ്സിലും നമുക്കിപ്പോൾ മഹാഭാരത്തിലെ ഭീഷ്‌മരെയാണ്‌ ഓർമ്മവരിക. തന്റെ പിതാവിനുവേണ്ടി ജീവിതകാലം മുഴുവൻ നൈഷ്‌ഠിക ബ്രഹ്‌മചാരിയായിരിക്കാമെന്നു ശപഥം ചെയ്‌ത ദേവവ്രതൻ. ലൈംഗികതയുടെ രുചിയറിഞ്ഞിട്ടില്ലാത്ത യൗവനാരംഭത്തിലാണ്‌ ഭീഷ്‌മരുടെ ശപഥം. ഗാന്ധിജിയാകട്ടെ അതുകുറെ ആസ്വദിച്ച ആളാണ്‌. മാത്രമല്ല അതിൽ അതിരുകവിഞ്ഞ കമ്പം ഉള്ള ആളും. അത്തരത്തിലുള്ള ഒരാളുടെ ബ്രഹ്‌മചര്യത്തിന്‌ ശക്തികൂടും.

ലോകത്ത്‌ ആദ്യമായിട്ടാണ്‌ ഇങ്ങനെ ഒരു യജ്‌ഞ്ഞം നടക്കുന്നത്‌. ജീവിതം കൊണ്ടുള്ള ആ പരീക്ഷണത്തിന്റെ ലക്ഷ്യവും മാർഗവും ലോകത്തിനു പുത്തനാണ്‌. ആ നിലയ്‌ക്ക്‌ തന്റെ അനുഷ്‌ഠാനങ്ങൾ ലോകത്തെ അറിയിക്കേണ്ടത്‌ തന്റെ കടമ മാത്രമാണ്‌. തന്റെ ആത്‌മീയ മണ്ഡലത്തിൽ നടന്ന ആ പരീക്ഷണങ്ങൾ ഗാന്ധിജി പറഞ്ഞല്ലാതെ മറ്റൊരാൾക്കറിയാൻ വഴിയില്ല. അഭ്യുദയകാംക്ഷികളിൽ പലരും ആത്‌മകഥ എഴുതാൻ പ്രേരിപ്പിക്കുകയും ചിലർ അതൊരു പാശ്‌ചാത്യ സംസ്‌കാരമാണെന്നു പറഞ്ഞു നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത സാഹചര്യത്തിൽ ഗാന്ധിജി ഇതെഴുതാനുണ്ടായ കാരണം, ഇതു തികച്ചും താൻ നടത്തിയ സത്യന്വേഷണ പരീക്ഷണങ്ങളാണ്‌ എന്നതുതന്നെയാണ്‌. സത്യന്വേഷിയായ ഒരു ശാസ്‌ത്രജ്‌ഞ്ഞൻ നടത്തിയ പരീക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയും കഥ അത്‌ ആത്‌മകഥയായിപ്പോയതാണ്‌.

’എന്റെ സത്യാന്വേഷണ പരീക്ഷണ കഥ‘ എന്ന ശീർഷകം എല്ലാ എഴുതിക്കഴിഞ്ഞശേഷം ഗാന്ധിജി നൽകിയതല്ല. തന്റെ പരീക്ഷണങ്ങൾ അത്യന്തം കൃത്യതയോടും മുന്നാലോചനയോടും സൂക്ഷ്‌മത്തോടും ചെയ്യുകയും ത​‍െൻ നിഗമനങ്ങൾ അന്തിമമാണെന്നവകാശപ്പെടാതെ അവയെപ്പറ്റി തുറന്നമനസ്സോടെ കഴിയുകയും ചെയ്യുന്ന ഒരു ശാസ്‌ത്രജ്‌ഞ്ഞന്റെ മനോഭാവമാണ്‌ തനിക്കുള്ളതെന്ന്‌ ആഴത്തിലുള്ള ആത്‌മപരിശോധന നടത്തി മഹാത്മജി കണ്ടെത്തിയിട്ടുണ്ട്‌. മുതിർന്നവർക്കു മാത്രമല്ല, കുട്ടികൾക്കും മനസ്സിലാവുന്ന കാര്യങ്ങൾ മാത്രമേ താൻ ഈ ആത്‌മകഥയിൽ ഉൾപ്പെടുത്തുവെന്ന്‌ ഊന്നിപ്പറയുകയും ചെയ്യുന്നു.

സത്യത്തിൽ നിന്നു വ്യത്യസ്‌തമായി അഹിംസ ബ്രഹ്‌മചര്യം തുടങ്ങിയ തത്ത്വങ്ങൾ ഉൾക്കൊണ്ട പരീക്ഷണങ്ങളും മറ്റനേകം തത്ത്വങ്ങളും ഇതിൽ അടങ്ങുന്നുണ്ട്‌. ആ സത്യം വെറും വാക്കിലെ സത്യം മാത്രമല്ല. വിചാരത്തിലേതുകൂടിയാണ്‌. നാം പലപ്പോഴും പറയുന്ന ആപേക്ഷിക സത്യമല്ല, കേവല സത്യം; സനാതന സത്യം!

ഗാന്ധിജിയുടെ പിറവിക്കോ വളർച്ചക്കോ ഒന്നും ഒരു ദിവ്യതയും അവകാശപ്പെടാനില്ല. ഒരത്ഭുതവും അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. അച്ഛനമ്മമാരും ബന്ധുക്കളും ഇടത്തരക്കാരായിരുന്നു. ഏതെങ്കിലും സിദ്ധനിൽനിന്ന്‌ ഒരു ദിവ്യോപദേശവും അദ്ദേഹത്തിനു കിട്ടിയിട്ടില്ല. പക്ഷേ ഒന്നുണ്ട്‌ഃ അദ്ദേഹം അച്‌ഛനെയും അമ്മയെയും അതിരറ്റു സ്‌നേഹിച്ചു. അവരിൽ നിന്നു പരമാവധി സ്‌നേഹം അനുഭവിക്കുകയും ചെയ്‌തു. തന്മൂലം അദ്ദേഹത്തിൽ അങ്കുരിച്ച സ്‌നേഹം എന്ന ദിവ്യവികാരം വളരുന്തോറും സർവത്ര ആഴത്തിൽ വേരോടി. ഈ ലോകത്തെ നിലനിർത്തുന്ന അനുഗൃഹീതശക്തി സ്‌നേഹമാണെന്ന്‌ ഗാന്ധിജി പഠിച്ചു. ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിക്കാനും അനുസരിക്കാനുമുള്ള ശിക്ഷണം വീട്ടിൽനിന്നുതന്നെ ലഭിച്ച വായനയിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും സത്യത്തിന്റേയും അഹിംസയുടെയും സത്ത ഉൾക്കൊണ്ട്‌ അമ്മയുടെ വ്രതനിഷ്‌ഠയും ഉപവാസവും ഈശ്വരവിശ്വാസവും തൊട്ടറിഞ്ഞു. അങ്ങനെ ചെറുപ്പത്തിലേ തന്റെ ജീവിതം കൊണ്ടൊരു യജ്‌ഞ്ഞം നടത്താനുള്ള പ്രാപ്‌തി കൈവരിച്ചു.



1948 ജനുവരി 30നാണ് ഗാന്ധിജി വെടിയേറ്റ് മരിച്ചത്. അന്ന് വെള്ളിയാഴ്ചയായിരുന്നു. നാഥൂറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തനാണ് അദ്ദേഹത്തെ കൊന്നത്. 79ാം വയസ്സിലായിരുന്നു അത്. ആ ദിവസം രക്തസാക്ഷി ദിനമായി ആചരിക്കുന്നു. ഗാന്ധി വധക്കേസിലെ പ്രതികളെ 1949ല്‍ തൂക്കിക്കൊന്നു. അംബാല ജയിലില്‍വെച്ചാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. ആത്മാചരണ്‍ അഗര്‍വാള്‍ എന്ന ന്യായാധിപനാണ് ഗാന്ധി വധക്കേസിലെ വിധി പ്രസ്താവിച്ചത്.
ഇന്ത്യയുടെ പ്രകാശമാണ് ഗാന്ധിജി. ഗാന്ധിജി തെളിച്ച മാനവസൗഹാര്‍ദമെന്ന പാതയാണ് നാം ഓരോരുത്തരും പിന്തുടരേണ്ടത്. അക്രമങ്ങള്‍ പെരുകിവരുന്ന പുതിയ കാലത്ത് ഈ അഹിംസാദിനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഗാന്ധിജിയുടെ പാത സ്വീകരിച്ച് രാഷ്ട്രത്തിന്‍െറ നല്ല കെട്ടുറപ്പിനായി കൂട്ടുകാര്‍ കൈകോര്‍ക്കണം.
.



                      

September 28, 2018

നല്കുന്ന സമ്മാനം 🎁വ്യെക്തിയെ മനസിലാക്കി നല്കുക


നാട്ടിലെ പ്രമാണി തന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്തെന്ന് മനസിലാക്കാൻ ഒരു യാത്ര നടത്തി .
കയ്യയച്ചു ദാനം ചെയ്യുന്നയാളായിരുന്നു ആ കോടീശ്വരൻ. യാത്രക്ക്ക്കിടയിൽ  അദ്ദേഹം  ദരിദ്രനായ ഒരു കർഷകൻ കാളവണ്ടിയിൽ പോകുന്നത് കണ്ടു.
സഹതാപം തോന്നിയ കോടീശ്വരൻ അയാൾക്ക് ഒരു ചെറുവിമാനം സമ്മാനമായി നൽകി. കാളവണ്ടികളെക്കുറിച്ചു മാത്രം അറിയാമായിരുന്ന അയാൾ കാളകളെക്കൊണ്ടു വിമാനം കെട്ടിവലിച്ച് ഉപയോഗിക്കാൻ തുടങ്ങി. കുറച്ചുകാലം കഴിഞ്ഞപ്പോൾ അയാൾ വിമാനത്തിലെ ഇന്ധനടാങ്കും മോട്ടോറും
ശ്രദ്ധിച്ചു. അന്നുമുതൽ വിമാനം
കാറാക്കി നിരത്തിൽ ഓടിക്കാൻ
തുടങ്ങി. പിന്നെയും കുറെ കാലം
കഴിഞ്ഞാണു വിമാനത്തിനു ചിറകുകൾ ഉണ്ടെന്നതു ശ്രദ്ധയിൽപെട്ടത്. അന്നുമുതൽ വിമാനം ആകാശത്തിലേക്കുയരാൻ തുടങ്ങി.

ഇത് പൂർണയുക്തിസഹമല്ലാത്ത കഥയാകാം. എന്നാൽ,ഇതിൽ വലിയൊരു പാഠമുണ്ട്
ലക്ഷ്യമറിയാത്ത യാത്രയെക്കാൾ
ദുരിതമാണു മാർഗമറിയാതെയുള്ള യാത്ര. ആകാശത്തുകൂടിയാണു സഞ്ചരിക്കേണ്ടതെന്ന തിരിച്ചറിവില്ലാത്ത ഓരോ പറവയും പുഴുവായി ഭൂമിയിൽ ഈഴയും, കാണുന്നവരെപ്പോലും
നിരാശപ്പെടുത്തിക്കൊണ്ട്. വഴിമാറി സഞ്ചരിക്കാം; പക്ഷേ, വഴിതെറ്റി സഞ്ചരിക്കരുത്. തെറ്റായി തുടങ്ങിയാൽ തന്നെ തിരിച്ചറിയുമ്പോൾ തിരിച്ചുവരണം.
പാരിതോഷികങ്ങളുടെ പ്രസ്ക്തിയാണു പ്രൗഢിയെക്കാൾ പ്രധാനം. ആഡംബരത്തിനെക്കാൾ,
ആവശ്യത്തിനുപകരിക്കുന്നവയാണം സമ്മാനങ്ങൾ. ആളറിയാതെയുള്ള ഉപഹാരങ്ങൾ അവഹേളനമാണ്.

കണ്ടെത്തലുകളാണു ജീവിതത്തിനു പുതിയ ദിശാബോധം. നൽകുന്നത്. അന്വേഷണങ്ങളും പരീക്ഷണങ്ങളും അവസാനിക്കുന്നിടത്തു ജീവിതം നിശ്ചലമാകും. ഓരോ വസ്തുവും എന്തിനുവേണ്ടി നിർമിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാകുമ്പോഴാണ് അതിന്റെ ഉപയോഗക്ഷമത കൂടുന്നത്. 
 ഓരോ വ്യക്തിയുടെയും
ദൗത്യങ്ങൾ തിരിച്ചറിയുമ്പോൾ
ജീവിതം നാടിനുതകുന്നതാകും.


________________________________________________





ഈ ബ്ലോഗിൽ നിങ്ങയ്ക്കും എഴുതാം നിങ്ങളുടെ  എഴുത്തുകൾ എന്തും .📃
തിരഞ്ഞെടുക്കുന്നവ ബ്ലോഗിലും OYM  മാഗസീനിലും 📝 പ്രസിദ്ധികരിക്കുന്നതാണ് ..
ആഗ്രഹമുള്ളവർ  contact  ചെയ്യുക .👍

September 20, 2018

വിൻഡോസ് എക്സ് പി ബാക്ക്ഗ്രൗണ്ട് ചിത്രത്തിന്റെ പിന്നിലെ കഥ

"ലോകത്തെ ഏറ്റവുമധികം ആകര്ഷിച്ച ചിത്രങ്ങളിലൊന്ന്"
.

ഈ ചിത്രത്തിനു പിന്നിലെ രഹസ്യം അറിയാമോ? 
വിന്ഡോസ് എക്സ്പി ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാന് തുടങ്ങിയ കാലം തൊട്ടേ നമ്മള് എന്നും കാണുന്ന ചിത്രങ്ങളിലൊന്നാണിത്. വിശാലമായ പുല്മൈതാനവും മേഘങ്ങളാല് നിറഞ്ഞ നീലാകാശവുമുള്ള പശ്ചാത്തലചിത്രം കമ്പ്യൂട്ടര് ഉപയോഗിക്കുന്നവരുടെ മനസില് എന്നും നൊസ്റ്റാള്ജിയ ഉണര്ത്തുന്നു. ഇത് സത്യമോ കൃത്രിമമായി ചമയ്ച്ചതോ എന്ന ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. ആ ചിത്രത്തിനു പിന്നിലെ കഥയറിയേണ്ടേ?
‘ബ്ലിസ്’, രണ്ടു പതിറ്റാണ്ടു മുമ്പ് ചാള്സ് ഒ’ ഡയര് പകര്ത്തിയ ചിത്രം ഈ പേരിലാണറിയപ്പെടുന്നത്. ഇനി ഈ ചിത്രത്തിനു പിന്നിലെ കഥയിലേക്കു വരാം. നാഷണല് ജോഗ്രഫിക് ഫോട്ടോഗ്രാഫറായിരുന്ന ഡയര് തന്റെ കാമുകിയായ (ഇപ്പോള് ഭാര്യ) ഡാഫ്നെയെ കാണാന് വടക്കന് കാലിഫോര്ണിയയിലൂടെ പോകുന്നതിനിടയിലാണ് ഈ ചിത്രം പകര്ത്തുന്നത്. നമ്മള് കാണുന്നതു പോലെ ഒരു പുല്മേടല്ല ഇത്. സൊനോമ കൗണ്ടിയിലെ ഒരു മുന്തിരി ത്തോപ്പിന്റെ ചിത്രമായിരുന്നു ഇത്.
ചിത്രം പകര്ത്തി കുറച്ചു നാള്ക്കു ശേഷം ഇദ്ദേഹം ഈ ചിത്രം ഇമേജ് ലൈസന്സിങ് സര്വ്വീസായ കോര്ബിസില് സമര്പ്പിച്ചു. 1989ല് ബില് ഗേറ്റ്സ് സ്ഥാപിച്ചതാണ് കോര്ബിസ്. ചിത്രം മൈക്രോസോഫ്റ്റിന്റെ കണ്ണില്പ്പെട്ടു. അവര് ചിത്രത്തിന്റെ അവകാശം വില നല്കി ഡയറില് നിന്നും സ്വന്തമാക്കി. 2001ല് വിന്ഡോസ് എക്സ്പി പുറത്തിറക്കിയപ്പോള് ഈ ചിത്രം പ്രശസ്തമായിത്തീരുകയും ചെയ്തു.
വിന്ഡോസുമായുണ്ടാക്കിയ കരാര് പ്രകാരം എത്ര തുകയ്ക്കാണ് ചിത്രം കൈമാറിയതെന്ന് ഡയര് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഒരു സിംഗിള് ഫോട്ടോയ്ക്ക് ലഭിച്ചതില് വച്ച് ഏറ്റവും വലിയ തുകകളിലൊന്നാണ് ഡയറിന് കിട്ടിയത് എന്നു കണക്കാക്കുന്നു. ബ്ലിസ് പകര്ത്തപ്പെട്ട അതേ പ്രദേശം സിമോണ് ഗോള്ഡിന് എന്ന ഫോട്ടോഗ്രാഫര് പത്തുവര്ഷത്തിനുശേഷം പകര്ത്തി. സമൃദ്ധമായ പച്ചപ്പിന്റെ സ്ഥാനത്ത് ഉണങ്ങിയ കാഴ്ചകളായിരുന്നു ലഭിച്ചത്. വിന്ഡോസ് എക്സ്പിയ്ക്ക് നല്കി വന്ന സാങ്കേതികത 2014ല് മൈക്രോസോഫ്റ്റ് പിൻവലിച്ചത്തോടെ ബ്ലിസിന്റെ ഔദ്യോഗിക ജീവിതത്തിനും വിരാമമായി.
___________________________________________
"ബിൽ ഗേറ്റ്സ് ന്റെ ജീവിത വഴി" എന്ന ബുക്ക് 📓 വായിച്ചപ്പോൾ ഒരു വല്ലാത്ത നൊസ്റ്റാൾജിയ തോന്നി.
അതിൽ നിന്നും കടമെടുത്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

September 10, 2018

മനസ്സിന് ശക്തിയുണ്ടെങ്കിൽ ഏത് മലയും കീഴടക്കാം

ബീഹാറിൽ ഗേലൂറിലെ സാധാരണക്കാരനായിരുന്നു ദശരഥ് മാഞ്ചി. ജോലിസ്ഥലത്തേക്കു
ഭക്ഷണവുമായി
വന്ന ഭാര്യ കാലുതെറ്റി വീണു ഗുരുതരമായി പരുക്കേറ്റു. ഭാര്യയെയും ചുമന്ന് ഏറ്റവും അടുത്ത  ആശുപത്രിയിലേക്കു മാബി യാത്ര ആരംഭിച്ചു. ഗേലൂർ മല കടന്ന് എഴുപതു കിലോമീറ്റർ സഞ്ചരിക്കണം. മല മാറിക്കൊടുക്കില്ലല്ലോ. സമയത്തിനു ചികിൽസ കിട്ടാതെ ഭാര്യ വിടവാങ്ങി.

നിസ്സഹായനായ മനുഷ്യൻ
ശിഷ്ടകാലം എരിഞ്ഞുതീരാനല്ല തീരുമാനിച്ചത്. ഉളിയും ചുറ്റികയും കൊണ്ടു തുരങ്കം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. മല മാറിക്കൊടുത്തു, ദശരഥ് മാഞ്ചിക്ക്
മുമ്പിൽ;നീണ്ട ഇരുപത്തിരണ്ടു വർഷത്തിനുശേഷം. താജ്മഹൽ
 പണിയിക്കാൻ ഷാജഹാൻ എടുത്തതിനെക്കാൾ രണ്ടു വർഷം കൂടുതൽ സമയം. പോരാടണം, നിരന്തരം. 
മനസ്സിനു കീഴടക്കാനാവാത്ത ഒരു മലയുമില്ല. അനുഭവങ്ങൾ വൈകാരികതയിൽ അവസാനിക്കരുത്. വിചിന്തനത്തിലേക്കു നയിക്കണം. വികാരത്തെ കീഴടക്കാനുള്ള വിചിന്തനം വിജയത്തിലേക്കുള്ള വഴി തെളിക്കും. ഒരാളുടെ
ജീവൻ പടിയിറങ്ങുമ്പോൾ അവസാനിക്കേണ്ടതല്ല
അയാളോടുള്ള സ്നേഹം. എല്ലാ
സ്നേഹചിന്തകളും വ്യക്ത്യധിഷ്ഠിതമാകരുത്. അവയിൽ മനുഷ്യസ്നേഹത്തിന്റെ അടിയൊഴുക്കുകളും ഉണ്ടാകണം.
ദുരന്തങ്ങൾ രൂപപ്പെടുത്തുന്നതു രണ്ടുതരം മനസ്സാണ്. ഒന്നുകിൽ കീഴടങ്ങലിന്റെ അല്ലെങ്കിൽ
കീഴടക്കലിന്റെ. കീഴടങ്ങുന്നവൻ
മറ്റൊരു ദുരന്തമായി മാറും, ചുറ്റുമുള്ളവരെ നിരാശപ്പെടുത്തിക്കൊണ്ട്. കീഴടക്കുന്നവൻ വഴിവിളക്കാകും, പ്രത്യാശയുടെ കിരണങ്ങൾ ചൊരിഞ്ഞുകൊണ്ട്.

September 01, 2018

ദാന രാജാവ് കർണൻ ; അർജ്ജുനൻ....


ഒരിക്കൽ അർജ്ജുനൻ കൃഷ്ണനോട് ചോദിച്ചു, കൃഷ്ണാ.. ഞാനും എന്റെ കയ്യിൽ ഉള്ളതെന്തും ദാനം ചെയ്യാറുണ്ട്. അതിൽ യാതൊരു മടിയും വിചാരിച്ചിട്ടില്ല. പിന്നെന്താണ് കർണ്ണനെ എല്ലാവരും ദാനത്തിന്റെ രാജാവായി കരുതുന്നത് ?
കൃഷ്ണൻ ഒന്ന് ചിരിച്ചു. എന്നിട്ട് അർജ്ജുനനെ കൂട്ടി ഒരു മലയുടെ അടുത്തേക്ക് പോയി. അവിടെ ചെന്ന കൃഷ്ണൻ തന്റെ ദൈവികശക്തിയാൽ ആ മല സ്വർണ്ണമാക്കി മാറ്റി.
എന്നിട്ട്, അർജ്ജുനനോട് പറഞ്ഞു. അർജ്ജുനാ.. ഈ മല നിന്റെയാണ്. നീ ഇത് ജനങ്ങൾക്ക് ദാനമായി നൽകിയാലും... ഇന്ന് സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് ദാനം പൂർത്തിയാക്കണം. ബാക്കി വരുന്ന സ്വർണ്ണം വീണ്ടും കല്ലായി മാറും.
അർജ്ജുനൻ സന്തോഷത്തോടെ ദൗത്യം ഏറ്റെടുത്തു. ഒരു മഴു കൊണ്ട് ആ സ്വർണ്ണമലയുടെ ഒരു വശത്തു നിന്ന് മുറിച്ചെടുത്ത് ദാനം ചെയ്യാൻ തുടങ്ങി. ആളുകളെ വരി നിർത്താനും നിയന്ത്രിക്കാനും ഒക്കെ സൈനികർ വന്നു. ആകെ ബഹളമയം തന്നെ.
ഭക്ഷണം പോലും കഴിക്കാതെ അർജ്ജുനൻ പണി എടുത്തിട്ടും അസ്തമിക്കാൻ ഒരു നാഴിക മാത്രം ഉള്ളപ്പോൾ ഒരു ചെറിയ ഭാഗം പോലും തീർന്നിട്ടില്ല.
കൃഷ്ണൻ അർജ്ജുനനോട് ചോദിച്ചു. ഇനി എന്ത് ചെയ്യും ? മല എനിക്ക് തിരികെ തരുന്നോ?
അർജ്ജുനൻ പറഞ്ഞു. എടുത്തോളൂ കൃഷ്ണാ. എനിക്ക് ഇനി വയ്യ..
കൃഷ്ണൻ ഉടൻ തന്നെ ആളയച്ച് കർണ്ണനെ വരുത്തി. അർജ്ജുനനോട് പറഞ്ഞത് തന്നെ കർണ്ണനോടും പറഞ്ഞു.
ദൂരെ സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്നത് കൃഷ്ണനും അർജ്ജുനനും കർണ്ണനും കാണാം. പക്ഷെ, കർണ്ണൻ പതറിയില്ല. നേരെ മുന്നോട്ട് വന്ന് ജനങ്ങളോട് പറഞ്ഞു. ഇതാ, കൃഷ്ണൻ എനിക്ക് തന്ന ഈ സ്വർണ്ണമല. അത് നിങ്ങളുടെതാണ്. എടുത്തുകൊള്ളുക.
ദാനം പൂർത്തിയാക്കി കർണ്ണൻ തിരിഞ്ഞു നടന്നപ്പോൾ സൂര്യൻ മെല്ലെ മെല്ലെ സമുദ്രത്തിൽ താഴ്ന്ന് തുടങ്ങി, പുത്രനെ കുറിച്ചുള്ള അഭിമാനത്തോടെ. കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു. കണ്ടില്ലേ, ഇതാണ് നിങ്ങൾ തമ്മിൽ ഉള്ള വ്യത്യാസം. നീ ദാനം ചെയ്യുമ്പോൾ നിന്റെ സ്വത്താണ് ദാനം ചെയ്യുന്നത് എന്ന വിചാരത്തോടെ ചെയ്യുന്നു. കർണ്ണൻ ദാനം ചെയ്യാൻ മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ ആ സ്വത്ത് മറ്റാരുടെയോ ആയിക്കഴിഞ്ഞു.
ഇവിടെയും ,നാം എന്ത്. അനുഭവിക്കുന്നുവോ അത് ഇൗ താണെന്ന ,ഭാവത്തിൽ കൈകാര്യം ചെയ്യുകയാണെങ്കിൽ അതിനു അതിന്റെതായ ഫലം ലഭിക്കും ....അല്ലാതെ, ഞാൻ, എന്റെ, എന്ന ഭാവമാണെങ്കിൽ .... ഗതി ... അധോഗതി ....
കഥയിൽ പറയുന്ന , അർജ്ജുനൻ ആകണോ ,കർണ്ണൻ ആകണോ എന്ന് നമുക്കോരോരുത്തർക്കും തീരുമാനിക്കാവുന്നതാണ്
.
___________________________________
Twitter @VinuootyM (click here)
Contact me (click here)

August 30, 2018

ഇത് കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്.....

ലോകം കണ്ടോളൂ, ഒരു പുതിയ കേരള മോഡൽ...
ഒന്നിച്ചുനിൽക്കും. അതിജീവിക്കും. അതിശയിപ്പിക്കും
. ഇത് കേരളമാണ്. ഒട്ടും പേടിയില്ല.

മൂന്നു കോടി മനസ്സുകൾ ദുരിത ബാധിതരെ സഹായിക്കുന്ന കാര്യത്തിൽ ഒറ്റ മനസ്സായി മാറുമ്പോൾ നമുക്കെന്തിനാണ് ആധി?
മുന്നിൽ നിന്ന് നയിക്കാൻ ജനപ്രതിനിധികൾ. ഒപ്പം നിന്ന് നയിക്കാൻ കളക്ടർ ബ്രോമാരും സിസ് മാരും . കാശ്മീർ മുതൽ കന്യാകുമാരി വരെയും ഒപ്പം ലോകാന്തര രാഷ്ട്രങ്ങളും മനസ്സ് കൊണ്ട് കൂടെ. മലയാള പത്രങ്ങളും ചാനലുകളും മുതൽ ദേശീയ - അന്താരാഷ്ട്രാ മീഡിയകൾ വരെ നമുക്കൊപ്പം. നമ്മൾ എന്തിന് സന്ദേഹപ്പെടണം ?
കയ്യയച്ചു സഹായം. പിഗ്ഗി ബാങ്ക് മുതൽ പിറന്നാളിന് സൈക്കിൾ വാങ്ങാൻ വെച്ച പണം വരെ നൽകുന്ന കുഞ്ഞു മക്കൾ. കയ്യിലും കാതിലും ഉള്ളത് വരെ ഊരിക്കൊടുക്കുന്ന അമ്മമാരും പെങ്ങന്മാരും. സഹായം വൃദ്ധ സദനങ്ങളിൽ നിന്ന് പോലും !!!ആകെയുള്ള ഒന്നര ഏക്കർ മുതൽ ഉള്ളതിൽ നിന്നും അമ്പതു കോടി വരെ മനസ്സറിഞ്ഞു നൽകുന്ന സുനിലുമാരും ഷംസീറുമാരും ഉള്ളപ്പോ നമുക്കെന്തിനാണ് ഭയം ?
ഞങ്ങളുടെ പട്ടാളമായ മൽസ്യ തൊഴിലാളികൾ മുതൽ പോലീസും രാഷ്ട്രത്തിന്റെ കാവൽക്കാരായ ആർമിയും നേവിയും വ്യോമസേനയും വരെ ഞങ്ങളുടെ അരികിലുള്ളപ്പോൾ പേടി ഞങ്ങൾക്ക് അന്യമാണ്..

സ്മാർട് ഫോണിലേക്ക് തല താഴ്ത്തിയിരിക്കുന്ന ഫ്രീക്കന്മാർ മുതൽ ആഗോള ദുരന്ത നിവാരണ വിദഗ്ദൻ തുമ്മാരുകുടിമാർ വരെ കൂടെയുള്ളപ്പോൾ നമ്മൾ എന്തിനു ഉത്കണ്ഠ പ്പെടണം ?
ഉള്ളതിൽ നിന്ന് മിച്ചം പിടിച്ചു ചില്ലറകൾ നൽകുന്ന സാധാരണക്കാരും പ്രവാസികളും മുതൽ മില്യൺ കണക്കിന് സംഭാവന നൽകുന്ന ബിൽ ഗേറ്റ്സിനെ പോലെയുള്ളവരും ഒരു മനസ്സായി നമുക്കൊപ്പം നിൽക്കുമ്പോൾ നമുക്കെന്തിനാണ് മനഃസമാധാന കുറവ് ?
പേരാബ്രയിലെ ചെരുപ്പുകുത്തി ഡയാന മുതൽ ആപ്പിൾ ഫോൺ കമ്പനി വരെ ദുരിതാശ്വാസം നൽകുമ്പോൾ ഞങ്ങൾക്ക് പേടിയില്ല ?ഏക ആശ്രയമായ ക്ഷേമ പെൻഷൻ സംഭാവന നൽകി വയോവൃദ്ധരും സാലറി ചലഞ്ചു ഏറ്റെടുത്തു ഗവർണ്ണർ മുതൽ മുൻ പ്രധാന മന്ത്രി വരെയും ഒരു മാസ ശമ്പളം നൽകി നമ്മളെ സഹായിക്കുമ്പോൾ നമ്മളെന്തിനെ പേടിക്കാൻ ?
ദുരിതാശ്വാസ ക്യാംപുകളിൽ താൽക്കാലികമാണെങ്കിലും സന്തോഷമായിരിക്കാൻ സന്നദ്ധ പ്രവർത്തകരും സംഘടനകളും മുതൽ ആസിയാ ബീവിമാരും പിള്ളേരു സെറ്റുകളും വരെ. ഒരു ദുരിതാശ്വാസ ക്യാമ്പുകളിലും ഇന്നേ വരെ കാണാത്ത കാഴ്ചകൾ. സകലതും നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പിലേക്ക് വരുന്നവരെ കൈ നിറയെ സാധങ്ങളുമായി തിരികെ വീട്ടിലേക്കു വിടുകയാണ് ഞങ്ങളുടെ സുമനസ്സുകൾ. ഇന്നലെ ഏഴുമണി വരെയുള്ള കണക്കനുസരിച്ച് ദുരിതാശ്വാസനിധിയിൽ ലഭിച്ചത് 713.92 കോടി രൂപ. ഇന്നലെ മാത്രം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ടെത്തിയത് ഇരുപത് കോടി രൂപയുടെ ചെക്കുകൾ. ബുധനാഴ്ച ബാങ്കുകള് തുറക്കുന്നതോടെ ദുരിതാശ്വാസ നിധിയിലെത്തുന്ന സംഭാവന ആയിരം കോടി പിന്നിടുമെന്നാണ് ധന വകുപ്പിന്റെ കണക്ക്.
കേന്ദ്രത്തിൽ നിന്നും 600 കോടി. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കു ഇനിയും പ്രതീക്ഷിക്കുന്നു. അതിനുമപ്പുറം മാസ ശമ്പളക്കാരായ സാധാരണക്കാരുടെയും ഉദ്യോഗസ്ഥരുടെയും പ്രവാസികളുടെയും സംഭാവനാ പ്രളയം വരാനിരിക്കുന്നതേയുള്ളൂ. പല തുള്ളി പെരു വെള്ളം. ദുരിതാശ്വാസ നിധി ഇനിയും സമ്പന്നമാവട്ടെ.
ഒട്ടും പേടിയില്ല. ഇത് കേരളമാണ്. ആപത്ത് വന്നാൽ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റി വെച്ച് ഞങ്ങൾ ഒരുമിച്ചു നിൽക്കും.
 ലോകം ഞങ്ങളിലേക്ക് ചുരുങ്ങും. മനുഷ്യത്വം കൊണ്ടും ചങ്കൂറ്റം കൊണ്ടും ഏതു പ്രതിസന്ധിയെയും നേരിടും. അതിജീവിക്കും. അതിശയിപ്പിക്കും. ലോകം കണ്ടോളൂ, ഒരു പുതിയ കേരള മോഡൽ.
അഹങ്കാരമാണെന്ന് ധരിക്കരുത്. ആത്മവിശ്വാസം മാത്രമാണ്. ഒപ്പം, ഒരു നല്ല ജനതക്ക് നല്ലതു മാത്രം തിരികെ തരുന്ന ലോകത്തിന്റെ നന്മക്ക് മനസ്സറിഞ്ഞ നന്ദി 🙏

August 24, 2018

തിരിച്ചറിവാണ് പ്രധാനം...


വിരിയാൻ വച്ചിരിക്കുന്ന കോഴിമുട്ടുകളുടെ കൂട്ടത്തിൽ
ഒരു താറാവിന്റെ മുട്ടയും ഉണ്ടായിരുന്നു. യഥാസമയം എല്ലാ മുട്ടകളും വിരിഞ്ഞ് കുഞ്ഞുങ്ങൾ
പുറത്തിറങ്ങി. അമ്മയുടെ കൂടെ
എല്ലായിടത്തും ചിക്കിച്ചികഞ്ഞ്
താറാവിൻ കുഞ്ഞും നടന്നു. ഒരു
ദിവസം അമ്മയും കുഞ്ഞുങ്ങളും
ഒരു തോടിനരികിലെത്തി. ആരെയും ഗൗനിക്കാതെ താറാവിൻകുഞ്ഞ് വെള്ളത്തിലേക്കിറങ്ങി. പരിഭാന്തയായ തള്ളക്കോഴി അപായ സൂചനയെന്നപോലെ കൊക്കാൻ തുടങ്ങി. താറാവിൻകുഞ്ഞ് മറുപടി പറഞ്ഞു. ഞാൻ എന്റെ ലോകത്തേക്ക് ഇറങ്ങിയിരിക്കുന്നു. നിങ്ങൾ ആകുലപ്പെടുന്നത് എന്റെ തെറ്റല്ല.

സ്വന്തമായ ചുറ്റുപാടുകൾ ഉള്ളവരാണ് ഓരോരുത്തരും. അവരുടെ സ്ഥലത്തെയും സഞ്ചാരത്തെയും ബഹുമാനിക്കണം. തങ്ങളുടെ മൂശയ്ക്കകത്തു രൂപപ്പെടുത്തി എടുക്കേണ്ട വിഗ്രഹങ്ങാളാണ് മക്കൾ എന്നുള്ള ചിന്ത മാതാപിതാക്കൾ ഉപേക്ഷിക്കണം. തലമുറ മാറുന്നതനുസരിച്ച് തനിമയിലും താൽപര്യങ്ങളിലും മാറ്റം വരും.. നിന്റെ പ്രായത്തിലെ ഞാൻ എന്ന പ്രയോഗം ജീർണിച്ചതാണ്.

തിരിച്ചറിയണം മക്കളെയെങ്കിലും. ഏറ്റവും വലിയ അറിവ് തിരിച്ചറിവാണ്. ഒരേ മനസ്സുണ്ടാകുന്നതിനേക്കാൾ ആവശ്യം മറ്റു മനസ്സുകളെ മനസ്സിലാക്കാനുള്ള കഴിവാണ്.
ഒരാളെ ബഹുമാനിക്കാനുള്ള
ഏറ്റവും എളുപ്പമാർഗം അയാളുടെ ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും തിരിച്ചറിയുകയാണ്.
തിരിച്ചറിവ് ഉള്ളിടത്ത് നെറികേട്
ഉണ്ടാകില്ല.
വളർത്തണമെന്നില്ല, വളരാൻ
അനുവദിച്ചാൽ മതി. കൂട്ടിലിട്ടു
വളർത്തുന്ന ഒരു പക്ഷിയുടെ ചിറകിനും ബലമുണ്ടാകില്ല. തുറന്നു
വിട്ടാൽ അത് സ്വയം യാത്ര ചെയ്യും ഏഴാം കടലിനക്കരെവരെ.

August 15, 2018

ശ്രേഷ്ഠമായ പ്രാർത്ഥന....🙏 ..


ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: “പ്രാർഥനമൂലം
ദൈവം മനുഷ്യന്റെ
അടുത്തു വരുമോ?
അദ്ദേഹം മറുചോദ്യം ചോദിച്ചു: “നിന്റെ പ്രാർഥനകൊണ്ടു
നാളെ സൂര്യൻ ഉദിക്കുമോ?'' ശിഷ്യൻ പെട്ടെന്നുതന്നെ മറുപടി നൽകി: “ഇല്ല, സൂര്യനുദിക്കുന്നതു പ്രപഞ്ചനിയമമനുസരിച്ചാണ്''. ഗുരു പറഞ്ഞു:
“ദൈവം നമ്മുടെ കൂടെയുണ്ട്;
നമ്മുടെ പ്രാർഥന കണക്കിലെടുക്കാതെതന്നെ”. ശിഷ്യൻ ഞെട്ടലോടെ ചോദിച്ചു: ""അപ്പോൾ
പ്രാർഥന നിഷ്ഫലമാണോ?''
ഗുരു ഇങ്ങനെ അവസാനിപ്പിച്ചു:
"നീ വേണ്ട സമയത്ത് ഉണർന്നില്ലെങ്കിൽ സൂര്യോദയം കാണില്ല.
അതുപോലെ, പ്രാർഥിക്കുന്നില്ലെങ്കിൽ ഈശ്വരസാന്നിധ്യം അറിയാനാകില്ല''.
ഈശ്വരനെ ഉണർത്തേണ്ട
ആവശ്യമില്ല. പ്രപഞ്ചതാളത്തിൽ
ഈശ്വരനുണ്ട്. കണ്ടെത്താതെ
പോകുന്നതു മനുഷ്യൻ ഉറങ്ങുന്നതുകൊണ്ടാകാം. കണ്ണടച്ചിരിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന അത്ഭുത പ്രതിഭാസമായി എന്തിനാണു
ദൈവത്തെ വ്യാഖ്യാനിക്കുന്നത്? തൊട്ടടുത്തിരിക്കുന്ന സഹോദരനെ കാണാൻ വേണ്ടി കണ്ണുതുറക്കാതെ
ദൈവത്തെ കാണാൻ
കണ്ണടച്ചിട്ട് എന്തു പ്രയോജനം? അകലങ്ങളിൽ ഉള്ളവരെയാണു വിളിച്ചുവരുത്തേണ്ടത്.
അടുത്തിരിക്കുന്നവനെ അടുത്തറിഞ്ഞാൽ ഈശ്വരൻ അകലില്ല.
മറ്റെവിടെയെങ്കിലും അന്വേഷിച്ചു
നടക്കുന്നതിലും നല്ലത് അവനവന്റെയുള്ളിലെ ഈശ്വര ചൈതന്യത്തെ തിരിച്ചറിയുന്നതല്ലേ?
കാണുന്നവയിലെല്ലാം ഈശ്വരനെ ദർശിക്കാനുള്ള കഴിവും കരുത്തും നൽകണേ എന്നതാകട്ടെ പ്രാർത്ഥന. മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ഈശ്വരനാകാൻ പ്രാർത്ഥിക്കണം. പ്രാർത്ഥനകൾ
ഫലദായകമാകുന്നത് അനുഗ്രഹങ്ങൾ വാരിക്കൂട്ടുമ്പോഴല്ല; സ്വയം അനുഗ്രഹമായി മാറുമ്പോഴാണ്. പ്രാർത്ഥിക്കുന്നതിലും ശ്രേഷ്ഠമാണു മറ്റുള്ളവരുടെ പ്രാർഥനകളിൽ നമുക്കൊരു സ്ഥാനമുണ്ടാവുക എന്നത്.
_________________________________________
Yes! #IamTheChange

August 10, 2018

കർമനിരതരാവുക...


സന്ധ്യാ സമയത്ത് ഒരു കടക്കാരൻ കടയടച്ച് പോകാൻ നിൽക്കുമ്പോൾ ഒരു നായ ഒരു സഞ്ചിയും കടിച്ച്പിടിച്ച് കടയിലേക്ക് കയറി വന്നു.
നോക്കിയപ്പോൾ സഞ്ചിയിൽ വാങ്ങേണ്ട സാധനങ്ങളുടെ ലീസ്റ്റും പൈസയും ഉണ്ടായിരുന്നു.
കടക്കാരൻ പൈസയെടുത്ത് സാധനങ്ങൾ സഞ്ചിയിൽ ഇട്ടുകൊടുത്തു.
നായ സഞ്ചി കടിച്ച്പിടിച്ച് നടന്നു പോയി.
കടക്കാരൻ ആശ്ചര്യചകിതനായി... ഇത്രയും ബുദ്ധിമാനായ ഈ നായയുടെ യജമാനൻ ആരാണെന്ന് അറിയാൻ ആഗ്രഹിച്ചു.
അയാൾ കടയടച്ച് അതിൻ്റെ പിന്നാലെ പോയി. നായ അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബസ് വന്നുനിന്നു നായ അതിൽ കയറി.
കണ്ടക്ടറുടെ അടുത്തെത്തിയപ്പോൾ കഴുത്ത് നീട്ടി കാണിച്ചു, കഴുത്തിലെ ബൽറ്റിൽ അട്രസ്സും പൈസയും ഉണ്ടായിരുന്നു. കണ്ടക്ടർ ബാക്കി പൈസയും ടിക്കറ്റും ബൽറ്റിൽ തന്നെ തിരുകിവച്ചു.
തൻ്റെ സ്റ്റോപ്പ് അടുത്തപ്പോൾ നായ മുന്നിലെ വാതിലിൻ്റെ അടുത്തേക്കു നടന്നു. വാലാട്ടികൊണ്ട് തനിക്കിറങ്ങണമെന്ന് കാണിച്ചു, ബസ് നിൽക്കുന്നതിനോടൊപ്പം തന്നെ നായ ഇറങ്ങി നടന്നു.
കടക്കാരനും പിന്നാലെ.. നടന്നു.
വീട്ടിലെത്തിയ നായ മുൻകാലുകൾ കൊണ്ട് വാതിലിൽ 2..3... പ്രാവശ്യം തട്ടി.
അപ്പോൾ വാതിൽ തുറന്ന് യജമാനൻ വന്നു. കൈയ്യിലെ വടികൊണ്ട് പൊതിരെ തല്ലി.
കടക്കാരൻ അദ്ദേഹത്തോട് എന്തിനാണ് അതിനെ തല്ലിയതെന്ന് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു.... 
കഴുത എൻ്റെ ഉറക്കം കെടുത്തി. വാതിലിൻ്റെ താക്കോൽ കൂടെ കൊണ്ടുപോകാമായിരുന്നില്ലെ..?
_________________________________________
ജീവിത്തിന്റ്റെയും  സത്യാവസ്ഥ ഇതു തന്നെയാണ്..
നമ്മൾ ഓരോരുത്തരിലുമുള്ള ആളുകളുടെ പ്രതീക്ഷ അവസാനമില്ലാത്തതാണ്.
ഒരു ചുവട് പിഴച്ചാൽ നമ്മൾ കുറ്റക്കാരായി
അതുവരെ നമ്മൾ ചെയ്ത നന്മയും, നല്ലകാര്യങ്ങളും സൗകര്യപൂർവ്വം മറന്നുകളയും.
അതുകൊണ്ട്, കർമനിരതരാവുക...നല്ലകാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക .
ആരേയും ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരിക്കുക ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവുകയില്ല.
___________________
.


OYM , ( Yes, !m the CHANGE)

July 28, 2018

എ.പി.ജെ അബ്ദുൽ കലാം ജ്വലിക്കുന്ന ഓർമ്മകൾകൾ ...



ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27).
പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടി-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറുമായിരുന്നു.
2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്നവയാണ്. apj@abdulkalam.com എന്ന തന്റെ ഇ-മെയിലിൽ എല്ലായ്പ്പോഴും സജീവമായിരുന്നുകൊണ്ട് അദ്ദേഹം ആളുകളുമായി, വിശിഷ്യാ വിദ്യാർത്ഥികളുമായി, നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു.
അബ്ദുല്കലാം നല്കിയ സംഭാവനകള് രാഷ്ട്രം ഒരിക്കലും മറക്കില്ല. ശാസ്ത്രജ്ഞന്, പണ്ഡിതന്, രാഷ്ട്രപതി എന്നീതലങ്ങളില് അദ്ദേഹം മികവുറ്റപ്രവര്ത്തനങ്ങളാണ് കാഴ്ചവെച്ചതെന്നും രാഷ്ട്രപതി കോവിന്ദ് അനുസ്മരിച്ചു. കലാമിന്റെ ജന്മനാടായ രാമേശ്വരത്തുനിന്ന് രാഷ്ട്രപതി ഭവനിലെത്തിയ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ലളിതമായ ജീവിതത്തിലൂടെ കോടിക്കണക്കിന് ജനങ്ങള്ക്ക് പ്രചോദനമേകിയ വ്യക്തിയായിരുന്നു കലാമെന്ന് പ്രധാനമന്ത്രി മോദിയും ട്വിറ്ററില് കുറിച്ചു.

കലാമിനോടുള്ള ആദരസൂചകമായി മുംബൈയിലെ ഒരു സ്കൂള് പേരുമാറ്റി. ഘാട്കോപറില് നോര്ത്ത് മുംബൈ വെല്ഫെയര് സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളാണ് പേര് 'സീസ് ഡോ. എ.പി.ജെ. അബ്ദുല് കലാം മെമ്മോറിയല് ഹൈസ്കൂള്' എന്നാക്കി മാറ്റിയത്. 3250 കുട്ടികള് പഠിക്കുന്ന സ്കൂള് ഇപ്പോള് സൗത്ത് ഇന്ത്യന് എജ്യുക്കേഷന് സൊസൈറ്റി(സീസ്)യുമായി ചേര്ന്നാണ് പ്രവര്ത്തിക്കുന്നത്. സ്കൂളിന്റെ പ്രവേശനകവാടത്തില് കലാമിന്റെ ആറടി വലുപ്പമുള്ള പ്രതിമയും സ്ഥാപിച്ചു.

രാമേശ്വരത്ത് നിന്നും ജ്വലിച്ച ദീപം ഇന്ത്യ ഒട്ടാകെ ആളിപടർന്ന്
2015 ജൂലൈ 27 ന് (84-ാം വയസ്സിൽ ) ആ ദ്വീപം അണഞ്ഞു പോയി . ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
.
അദ്ദേഹം നമ്മെ വിട്ട്  പോയെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും നമ്മിൽ നിലനിൽക്കുന്നു,..
..
.
കലാമിന്റെ വാക്കുകൾ....
വിജയം ആസ്വാദ്യകരമാകണമെങ്കില്‍ പ്രയാസങ്ങള്‍ ആവശ്യമാണ്.’
‘ഇന്ത്യയ്ക്ക് ആണവായുധങ്ങള്‍ ഇല്ലാതെ നിലനില്‍ക്കാന്‍ കഴിയും. അതാണ് ഞങ്ങളുടെ സ്വപ്‌നവും, പക്ഷേ ഇത് യു.എസിന്റെയും സ്വപ്‌നമായിരിക്കണം.’
‘നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റാന്‍ സാധിക്കുകയില്ല, എന്നാല്‍ നിങ്ങളുടെ ശീലങ്ങള്‍ മാറ്റാന്‍ സാധിക്കും. നിങ്ങളുടെ ശീലങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ ഭാവി മാറ്റ.’

‘കഷ്ടപ്പാടുകളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ് യഥാര്‍ത്ഥ നേതാവ്’

‘വികാരപരമായി കറുപ്പ് ഒരു മോശം നിറമാണ്, എന്നാല്‍ ഓരോ ബ്ലാക്ക് ബോര്‍ഡുകളുമാണ് വിദ്യാര്‍ത്ഥികളുടെ ജീവിതം ശോഭനമാക്കുന്നത്.’
‘നമ്മുടെ ഒപ്പുള്‍ ഓട്ടോഗ്രാഫുകളാകുമ്പോഴാണ്  വിജയം അടയാളപ്പെടുത്തുന്നത്.’
‘നിങ്ങളുടെ സ്വപ്‌ന സഫലമാകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സ്വപ്‌നമുണ്ടായിരിക്കണം.’
‘നിങ്ങള്‍ക്ക് സൂര്യനെപ്പോലെ തിളങ്ങണമെങ്കില്‍ ആദ്യം സൂര്യനെപ്പോലെ എരിയണം.’
‘വലിയ സ്വപനം കാണുന്നവരുടെ വലിയ സ്വപ്‌നങ്ങള്‍ എപ്പോഴും വിശിഷ്ടമാകുന്നു.’
..




 കലാമിന്റെ പറ്റി പറയാൻ തുടങ്ങിയാൽ അത് ഇപ്പൊൾ എങ്ങും അവസാനിക്കില്ല.
അദ്ദേഹത്തെ ഇൗ ഓർമ്മ ദിവസം എല്ലാവരും സ്മരിക്കട്ടെ 🌹 ഒപ്പം അദ്ദേഹത്തിന്റെ വാക്കുകളും..💐

.

July 20, 2018

പട്ടിണിയേ തോൽപിച്ച സത്യസന്ധത..(യഥാർത്ഥ കഥ)

ഉടുക്കാന് നല്ലൊരു കുപ്പായം പോലുമില്ല, എന്നിട്ടും ആ പണം അവനെ മോഹിപ്പിച്ചില്ല. ഈ ഏഴുവയസ്സുകാരന് നിറകയ്യടി. മകനെപ്പോലെ അവനെ ഇനി താന് നോക്കുമെന്ന് രജനി.
50,000 രൂപ കളഞ്ഞുകിട്ടി; തിരിച്ചുകൊടുത്ത നന്മയെത്തേടി രജനിയുമെത്തി..!
അവൻ മടക്കി നൽകിയത് അൻപതിനായിരം രൂപയായിരുന്നില്ല. ഇൗ ലോകത്തിനായി അവൻ കാണിച്ച് കൊടുത്തത് അവന്റെ സത്യസന്ധതയും നൻമയുമായിരുന്നു. മുഹമ്മദ് യാസിൻ എന്ന ഏഴുവയസുകാരനെ തേടി സാക്ഷാൽ രജനീകാന്ത് വരെ എത്തി. 

അഭിനന്ദനം കൊണ്ട് മൂടിയ രജനി അവനെ ചേർത്ത് നിർത്തി പറഞ്ഞു. ഇവൻ എനിക്ക് ഇനി മകനെ പോലയാണ്. ഇവനെ ഞാൻ പഠിപ്പിക്കും. ഇവന്റെ വിദ്യാഭ്യാസത്തിന്റെ പൂർണചെലവും ഞാൻ വഹിക്കും. എന്തു പഠിക്കണമെന്ന് അവൻ തീരുമാനിക്കട്ടെ. രജനിയുടെ വാക്കുകൾ.
പട്ടിണിയുടെയും ദാരിദ്രത്തിന്റെയും പടുകുഴിയിൽ ജീവിക്കുകയാണ് മുഹമ്മദ് യാസിൻ എന്ന ബാലൻ. ജൂലൈ 11 ബുധനാഴ്ചയാണ് ഇൗ രണ്ടാംക്ലാസ് വിദ്യാർഥിക്ക് പണമടങ്ങിയൊരു ബാഗ് കിട്ടിയത്. വീട്ടിലെ പട്ടിണിയും കഷ്ടപ്പാടുമൊന്നും അവന്റെ ഒാർമയിൽ വന്നില്ല. ഇത് തനിക്ക് അവകാശപ്പെട്ടതല്ല. നഷ്ടപ്പെട്ട പണത്തെ ഒാർത്ത് എവിടെയോ യഥാർഥ അവകാശി വിഷമിക്കുന്നുണ്ടാകും.
ആ ചിന്തയാണ് യാസിന്റെ മനസിലൂടെ കടന്നുപോയത്. അവൻ പണമടങ്ങിയ ബാഗ് തന്റെ ക്ലാസ് ടീച്ചറെ ഏൽപ്പിച്ചു. അൻപതിനായിരം രൂപ ആ ബാഗിലുണ്ടായിരുന്നു. പിന്നീട് അധ്യാപകർ തന്നെ യാസിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറി.

ധരിക്കാൻ വൃത്തിയുള്ള വസ്ത്രങ്ങൾ പോലും ഇല്ലാത്ത ആ ബാലന്റെ സത്യസന്ധത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ അവൻ ലോകത്തിന് മാതൃകയായി. ഇപ്പോഴിതാ ആ സത്യസന്ധത അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. രജനികാന്തിന്റെ മാനസപുത്രനായി അവൻ പഠിച്ചുയരും. സോഷ്യൽ ലോകവും നിറഞ്ഞ കയ്യടിയാണ് യാസിന്.
പട്ടിണിയേ തോൽപിച്ച
സത്യസന്ധത..
..


സ്വ.ലേ.
Open Your Mind (OYM)